തിരുവനന്തപുരം: വെള്ളക്കരം രണ്ടര ഇരട്ടിയായി വർധിപ്പിക്കാനുള്ള സർക്കാർ തീരുമാനം എഡിബി (ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക്)ക്കു വേണ്ടിയാണെന്ന ഗുരുതര ആരോപണം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം.
സൗജന്യ ജല വിതരണത്തിന്റെ അളവ് 35 ശതമാനത്തിൽ 20 ശതമാനമായി കുറയ്ക്കുന്നതിനും എഡിബിക്കു സംസ്ഥാനം നൽകിയ എസ്റ്റിമേറ്റിന്റെയും കോണ്ട്രാക്ടിന്റെയും പേരിൽ വരുമാനം ഉയർത്തിക്കാണിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായും ആണ് വെള്ളക്കരം ഉയർത്തിയതെന്നു അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകിയ കോണ്ഗ്രസിലെ എം. വിൻസന്റ് നിയമസഭയിൽ ആരോപിച്ചു.
ബജറ്റിലെ നികുതി വർധനയ്ക്കു പിന്നാലെ വെള്ളക്കരം കുത്തനെ ഉയർത്തിയ സർക്കാർ നടപടിയിൽ പ്രതിഷേധിച്ചു പ്രതിപക്ഷം നിയമസഭയിൽനിന്നു വാക്കൗട്ട് നടത്തി.
എന്നാൽ, എഡിബിയുമായി ബന്ധപ്പെട്ടു പ്രതിപക്ഷം ഉന്നയിക്കുന്ന ഒരു ആരോപണത്തിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നു മന്ത്രി റോഷി അഗസ്റ്റിൻ മറുപടി നൽകി.
കേന്ദ്ര സർക്കാരിന്റെ വായ്പാ വ്യവസ്ഥയനുസരിച്ച് എല്ലാ വർഷവും വെള്ളക്കരം അഞ്ചു ശതമാനം വീതം ഉയർത്തണമെന്നും അഞ്ചു കഴിയുന്പോൾ 500 കോടിയുടെ ലാഭമുണ്ടാകുമെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് വെള്ളക്കരം ഉയർത്തിയതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വാക്കൗട്ട് പ്രസംഗത്തിൽ പറഞ്ഞു.
കണക്ഷനുകളുടെ എണ്ണം വർധിക്കുന്പോൾ അഞ്ചു വർഷം കൊണ്ടു കുടിവെള്ള വിതരണം മൂലമുണ്ടാകുന്ന ലാഭം 1,000 കോടിയായി ഉയരും. കുടിശിക തുക പിരിച്ചെടുക്കുന്നതിൽ ജല അഥോറിറ്റിക്കുണ്ടാകുന്ന പരാജയം സാധാരണക്കാരുടെ തലയിൽ കെട്ടിവയ്ക്കാനാണു ശ്രമിക്കുന്നത്. വെള്ളം കിട്ടാത്ത സ്ഥലങ്ങളിൽ പോലും ബിൽ നൽകുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
വെള്ളക്കരം ലിറ്ററിന് ഒരു പൈസ മാത്രമാണു വർധിപ്പിച്ചതെന്നു മന്ത്രി റോഷി അഗസ്റ്റിൻ സഭയിൽ ആവർത്തിച്ചു. കേരളത്തിൽ ഒരു കുടുംബത്തിന്റെ പ്രതിദിന ജല ഉപയോഗം 500 ലിറ്റർ എന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്. 15,000 ലിറ്റർ വെള്ളമാണു പ്രതിമാസം ഉപയോഗിക്കുന്നത്.
ബിപിഎൽ വിഭാഗത്തിന് 15,000 ലിറ്റർ വരെ സൗജന്യമായി നൽകുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളത്തിന്റെ ഉപയോഗം കുറയ്ക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. കുടിവെള്ളത്തിന്റെ ദുരുപയോഗം നിയന്ത്രിക്കുന്നതു ഭാവിയിലേക്കുള്ള കരുതൽ കൂടിയാണെന്നും മന്ത്രി പറഞ്ഞു.
എന്നാൽ, 10 കിലോലിറ്റർ വെള്ളം ഉപയോഗിക്കുന്ന കുടുംബം പ്രതിമാസം 44 രൂപയാണു നൽകേണ്ടതെന്നും വർധനയോടെ ഇത് 144 രൂപയായി ഉയരുമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. 30 കിലോലിറ്റർ വെള്ളം ഉപയോഗിക്കുന്നവർ 442 രൂപ നൽകേണ്ടി വരുമെന്നും അദ്ദേഹം ആരോപിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി, മോൻസ് ജോസഫ്, അനൂപ് ജേക്കബ് എന്നിവരും വാക്കൗട്ട് പ്രസംഗം നടത്തി.
സൗജന്യ ജല വിതരണത്തിന്റെ അളവ് 35 ശതമാനത്തിൽ 20 ശതമാനമായി കുറയ്ക്കുന്നതിനും എഡിബിക്കു സംസ്ഥാനം നൽകിയ എസ്റ്റിമേറ്റിന്റെയും കോണ്ട്രാക്ടിന്റെയും പേരിൽ വരുമാനം ഉയർത്തിക്കാണിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായും ആണ് വെള്ളക്കരം ഉയർത്തിയതെന്നു അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകിയ കോണ്ഗ്രസിലെ എം. വിൻസന്റ് നിയമസഭയിൽ ആരോപിച്ചു.
ബജറ്റിലെ നികുതി വർധനയ്ക്കു പിന്നാലെ വെള്ളക്കരം കുത്തനെ ഉയർത്തിയ സർക്കാർ നടപടിയിൽ പ്രതിഷേധിച്ചു പ്രതിപക്ഷം നിയമസഭയിൽനിന്നു വാക്കൗട്ട് നടത്തി.
എന്നാൽ, എഡിബിയുമായി ബന്ധപ്പെട്ടു പ്രതിപക്ഷം ഉന്നയിക്കുന്ന ഒരു ആരോപണത്തിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നു മന്ത്രി റോഷി അഗസ്റ്റിൻ മറുപടി നൽകി.
കേന്ദ്ര സർക്കാരിന്റെ വായ്പാ വ്യവസ്ഥയനുസരിച്ച് എല്ലാ വർഷവും വെള്ളക്കരം അഞ്ചു ശതമാനം വീതം ഉയർത്തണമെന്നും അഞ്ചു കഴിയുന്പോൾ 500 കോടിയുടെ ലാഭമുണ്ടാകുമെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് വെള്ളക്കരം ഉയർത്തിയതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വാക്കൗട്ട് പ്രസംഗത്തിൽ പറഞ്ഞു.
കണക്ഷനുകളുടെ എണ്ണം വർധിക്കുന്പോൾ അഞ്ചു വർഷം കൊണ്ടു കുടിവെള്ള വിതരണം മൂലമുണ്ടാകുന്ന ലാഭം 1,000 കോടിയായി ഉയരും. കുടിശിക തുക പിരിച്ചെടുക്കുന്നതിൽ ജല അഥോറിറ്റിക്കുണ്ടാകുന്ന പരാജയം സാധാരണക്കാരുടെ തലയിൽ കെട്ടിവയ്ക്കാനാണു ശ്രമിക്കുന്നത്. വെള്ളം കിട്ടാത്ത സ്ഥലങ്ങളിൽ പോലും ബിൽ നൽകുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
വെള്ളക്കരം ലിറ്ററിന് ഒരു പൈസ മാത്രമാണു വർധിപ്പിച്ചതെന്നു മന്ത്രി റോഷി അഗസ്റ്റിൻ സഭയിൽ ആവർത്തിച്ചു. കേരളത്തിൽ ഒരു കുടുംബത്തിന്റെ പ്രതിദിന ജല ഉപയോഗം 500 ലിറ്റർ എന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്. 15,000 ലിറ്റർ വെള്ളമാണു പ്രതിമാസം ഉപയോഗിക്കുന്നത്.
ബിപിഎൽ വിഭാഗത്തിന് 15,000 ലിറ്റർ വരെ സൗജന്യമായി നൽകുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളത്തിന്റെ ഉപയോഗം കുറയ്ക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. കുടിവെള്ളത്തിന്റെ ദുരുപയോഗം നിയന്ത്രിക്കുന്നതു ഭാവിയിലേക്കുള്ള കരുതൽ കൂടിയാണെന്നും മന്ത്രി പറഞ്ഞു.
എന്നാൽ, 10 കിലോലിറ്റർ വെള്ളം ഉപയോഗിക്കുന്ന കുടുംബം പ്രതിമാസം 44 രൂപയാണു നൽകേണ്ടതെന്നും വർധനയോടെ ഇത് 144 രൂപയായി ഉയരുമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. 30 കിലോലിറ്റർ വെള്ളം ഉപയോഗിക്കുന്നവർ 442 രൂപ നൽകേണ്ടി വരുമെന്നും അദ്ദേഹം ആരോപിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി, മോൻസ് ജോസഫ്, അനൂപ് ജേക്കബ് എന്നിവരും വാക്കൗട്ട് പ്രസംഗം നടത്തി.