കൊച്ചി: വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കു മുമ്പാകെ ഹാജരാക്കിയ കുട്ടിയെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി.
വൈദ്യപരിശോധനയ്ക്കുശേഷമാണ് കളമശേരിയിലെ സംരക്ഷണകേന്ദ്രത്തിലേക്കു മാറ്റിയത്. കുട്ടിയെ നിയമവിരുദ്ധമായി ഏറ്റെടുത്ത ദമ്പതിമാരുടെ ബന്ധുക്കളാണ് ഇന്നലെ രാവിലെ കുട്ടിയെ സിഡബ്ല്യുസിക്കു മുന്നില്‍ ഹാജരാക്കിയത്.
കുട്ടിയുടെ യഥാർഥ മാതാപിതാക്കള്‍ വന്നില്ലെങ്കില്‍ കുട്ടിയെ ഉപേക്ഷിക്കപ്പെട്ടതായി കണക്കാക്കി ദത്ത് നടപടികളിലേക്കു കടക്കുമെന്നു സിഡബ്ല്യുസി ചെയര്മാന് കെ.കെ. ഷാജു പറഞ്ഞു. യഥാര്‍ഥ മാതാപിതാക്കള്‍ക്ക് കുട്ടിയെ സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ അത് രേഖാമൂലം അറിയിക്കണം. തുടര്‍ന്നാകും ദത്ത് നടപടികള്‍.
യഥാര്‍ഥ മാതാപിതാക്കളെ കണ്ടെത്താന്‍ പത്രപരസ്യം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, കുട്ടിയെ ഹാജരാക്കിയവരുടെ മൊഴി കളമശേരി പോലീസ് രേഖപ്പെടുത്തി. കുട്ടിയുടെ യഥാര്‍ഥ മാതാപിതാക്കളെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു.
അനില്‍കുമാറിനെയും രഹനയെയും പ്രതികളാക്കി പുതിയ കേസ്
വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസില്‍ കളമശേരി മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്റെ പരാതിയില്‍ അനില്‍കുമാറിനെയും രഹനയെയും പ്രതികളാക്കി പോലീസ് പുതിയ കേസ് എടുത്തു. വ്യാജരേഖ ചമയ്ക്കല്‍, വഞ്ചനാക്കുറ്റം എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
സംഭവത്തിനു പിന്നാലെ സസ്പെന്‍ഷനിലായ അനില്‍കുമാര്‍ ഒളിവില്‍ തുടരുകയാണ്. അതിനിടെ, കുട്ടി ജനിച്ചത് കളമശേരി മെഡിക്കല്‍ കോളജില്തന്നെയെന്നു വ്യക്തമായതിന് പിന്നാലെ കുഞ്ഞിന്റെ യഥാര്‍ഥ ജനന സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയ മാതാപിതാക്കളുടേ മേല്‍വിലാസം തെറ്റാണെന്ന് കളമശേരി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
വൈദ്യപരിശോധനയ്ക്കുശേഷമാണ് കളമശേരിയിലെ സംരക്ഷണകേന്ദ്രത്തിലേക്കു മാറ്റിയത്. കുട്ടിയെ നിയമവിരുദ്ധമായി ഏറ്റെടുത്ത ദമ്പതിമാരുടെ ബന്ധുക്കളാണ് ഇന്നലെ രാവിലെ കുട്ടിയെ സിഡബ്ല്യുസിക്കു മുന്നില്‍ ഹാജരാക്കിയത്.
കുട്ടിയുടെ യഥാർഥ മാതാപിതാക്കള്‍ വന്നില്ലെങ്കില്‍ കുട്ടിയെ ഉപേക്ഷിക്കപ്പെട്ടതായി കണക്കാക്കി ദത്ത് നടപടികളിലേക്കു കടക്കുമെന്നു സിഡബ്ല്യുസി ചെയര്മാന് കെ.കെ. ഷാജു പറഞ്ഞു. യഥാര്‍ഥ മാതാപിതാക്കള്‍ക്ക് കുട്ടിയെ സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ അത് രേഖാമൂലം അറിയിക്കണം. തുടര്‍ന്നാകും ദത്ത് നടപടികള്‍.
യഥാര്‍ഥ മാതാപിതാക്കളെ കണ്ടെത്താന്‍ പത്രപരസ്യം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, കുട്ടിയെ ഹാജരാക്കിയവരുടെ മൊഴി കളമശേരി പോലീസ് രേഖപ്പെടുത്തി. കുട്ടിയുടെ യഥാര്‍ഥ മാതാപിതാക്കളെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു.
അനില്‍കുമാറിനെയും രഹനയെയും പ്രതികളാക്കി പുതിയ കേസ്
വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസില്‍ കളമശേരി മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്റെ പരാതിയില്‍ അനില്‍കുമാറിനെയും രഹനയെയും പ്രതികളാക്കി പോലീസ് പുതിയ കേസ് എടുത്തു. വ്യാജരേഖ ചമയ്ക്കല്‍, വഞ്ചനാക്കുറ്റം എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
സംഭവത്തിനു പിന്നാലെ സസ്പെന്‍ഷനിലായ അനില്‍കുമാര്‍ ഒളിവില്‍ തുടരുകയാണ്. അതിനിടെ, കുട്ടി ജനിച്ചത് കളമശേരി മെഡിക്കല്‍ കോളജില്തന്നെയെന്നു വ്യക്തമായതിന് പിന്നാലെ കുഞ്ഞിന്റെ യഥാര്‍ഥ ജനന സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയ മാതാപിതാക്കളുടേ മേല്‍വിലാസം തെറ്റാണെന്ന് കളമശേരി പോലീസ് കണ്ടെത്തിയിട്ടുണ്ട്.