തിരുവനന്തപുരം: പെൻഷൻ പരിഷ്കരണത്തിന്റെ ഭാഗമായുള്ള കുടിശിക അടുത്ത സാന്പത്തികവർഷം അനുവദിക്കുന്നത് പരിഗണിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഇ ചന്ദ്രശേഖരന്റെ സബ്മിഷനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
പെൻഷൻ കുടിശികയിൽ രണ്ടുഗഡുക്കൾക്ക് 2800 കോടി രൂപ വേണ്ടിവരും. ക്ഷാമാശ്വാസ കുടിശികയിൽ രണ്ടു ഗഡു അനുവദിച്ചു. ബാക്കി രണ്ടുഗഡുവിന് 1400 കോടി രൂപവേണം. സർക്കാരിന്റെ സാന്പത്തികസ്ഥിതി മെച്ചപ്പെടുന്ന നിലയ്ക്ക് കുടിശിക അനുവദിക്കുന്നത് പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പെൻഷൻ കുടിശികയിൽ രണ്ടുഗഡുക്കൾക്ക് 2800 കോടി രൂപ വേണ്ടിവരും. ക്ഷാമാശ്വാസ കുടിശികയിൽ രണ്ടു ഗഡു അനുവദിച്ചു. ബാക്കി രണ്ടുഗഡുവിന് 1400 കോടി രൂപവേണം. സർക്കാരിന്റെ സാന്പത്തികസ്ഥിതി മെച്ചപ്പെടുന്ന നിലയ്ക്ക് കുടിശിക അനുവദിക്കുന്നത് പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.