ചെറുതുരുത്തി: ചാൻസലറായി ചുമതലയേറ്റ ശേഷം പത്മഭൂഷണ്‍ ഡോ. മല്ലിക സാരാഭായ് ആദ്യമായി കലാമണ്ഡലത്തിലെത്തി. കലാമണ്ഡലത്തിന്റെ ഉത്കർഷത്തിനും സാംസ്കാരിക സർവകലാശാല എന്ന നിലയിൽ ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്കും എല്ലാവരും ഒരുമയോടെ നിലകൊള്ളണമെന്ന് അവർ ജീവനക്കാരോട് അഭ്യർഥിച്ചു.
മഹാകവി വള്ളത്തോളിന്റെ സമാധിയിൽ പുഷ്പാർച്ചന നടത്തിയ ശേഷം കലാമണ്ഡലം മുഖ്യ കാന്പസിൽ എത്തിയ ചാൻസലറെ കേരള സംഗീത നാടക അക്കാദമി അംഗവും കേരള കലാമണ്ഡലം വിസിറ്റിംഗ് പ്രഫസറുമായ കലാമണ്ഡലം പെരിങ്ങോട് ചന്ദ്രൻ നയിച്ച പഞ്ചവാദ്യത്തോടെ ഹാർദമായി വരവേറ്റു.
വൈസ് ചാൻസലർ ഡോ. എം.വി. നാരായണൻ, രജിസ്ട്രാർ ഡോ. പി. രാജേഷ് കുമാർ, വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷെയ്ഖ് അബ്ദുൾഖാദർ, വൈസ് പ്രസിഡന്റ് പി. നിർമലാ ദേവി, വാർഡ് മെന്പർമാരായ എം. ബിന്ദു, കെ.എസ്. ശ്രുതി, കലാമണ്ഡലം ഭരണസമിതി അംഗങ്ങളായ കെ.ബി. രാജാനന്ദ്, കെ. രവീന്ദ്രനാഥ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.
മഹാകവി വള്ളത്തോളിന്റെ സമാധിയിൽ പുഷ്പാർച്ചന നടത്തിയ ശേഷം കലാമണ്ഡലം മുഖ്യ കാന്പസിൽ എത്തിയ ചാൻസലറെ കേരള സംഗീത നാടക അക്കാദമി അംഗവും കേരള കലാമണ്ഡലം വിസിറ്റിംഗ് പ്രഫസറുമായ കലാമണ്ഡലം പെരിങ്ങോട് ചന്ദ്രൻ നയിച്ച പഞ്ചവാദ്യത്തോടെ ഹാർദമായി വരവേറ്റു.
വൈസ് ചാൻസലർ ഡോ. എം.വി. നാരായണൻ, രജിസ്ട്രാർ ഡോ. പി. രാജേഷ് കുമാർ, വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷെയ്ഖ് അബ്ദുൾഖാദർ, വൈസ് പ്രസിഡന്റ് പി. നിർമലാ ദേവി, വാർഡ് മെന്പർമാരായ എം. ബിന്ദു, കെ.എസ്. ശ്രുതി, കലാമണ്ഡലം ഭരണസമിതി അംഗങ്ങളായ കെ.ബി. രാജാനന്ദ്, കെ. രവീന്ദ്രനാഥ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.