തിരുവനന്തപുരം: വിലക്കയറ്റത്തിന് ഇടയാക്കുന്ന പെട്രോൾ, ഡീസൽ സെസിനെതിരേയുള്ള പ്രതിഷേധം ശക്തമായതിനു പിന്നാലെ ബദൽ ധനാഗമ മാർഗങ്ങൾ തേടി ധനവകുപ്പ്. പെട്രോളിയം സെസ് പിൻവലിക്കുകയോ ഒരു രൂപയാക്കി കുറയ്ക്കുകയോ ചെയ്താൽ പകരം സാന്പത്തികം കണ്ടെത്താനുള്ള മാർഗനിർദേശങ്ങൾ അടിയന്തരമായി സമർപ്പിക്കാൻ ഉന്നത ഉദ്യോഗസ്ഥർക്കു സർക്കാർ നിർദേശം നൽകി.
പകരം ധനാഗമ മാർഗം കണ്ടെത്താതെ പെട്രോളിയം സെസ് ഈടാക്കാനുള്ള തീരുമാനത്തിൽ മാറ്റം വരുത്താൻ കഴിയില്ലെന്നാണു ധനവകുപ്പിന്റെ നിലപാട്. പൊതുകടത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താതെ വിദേശ ബാങ്കുകളിൽ നിന്നു കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ പണം കടമെടുക്കാനുള്ള മാർഗങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാർ ആരായുന്നുണ്ട്. പൊതു കടത്തിന്റെ പരിധി വർധിപ്പിക്കാൻ സർക്കാർ തയാറാകാത്ത സാഹചര്യത്തിലാണു മറ്റു കടമെടുപ്പിന്റെ സാധ്യതകൾ തേടുന്നത്.
പെട്രോൾ വില വർധന ഉപഭോക്താക്കളെ നേരിട്ടു ബാധിക്കാതെ വരുമാനം വർധിപ്പിക്കാനുള്ള ചില നിർദേശങ്ങളും സർക്കാരിനു ലഭിച്ചതായി സൂചനയുണ്ട്. എല്ലാ വശങ്ങളും പരിശോധിച്ചു മാത്രമാകും തുടർ നടപടികളിലേക്കു സർക്കാർ കടക്കുക.
ഇപ്പോൾ പ്രഖ്യാപിച്ച പെട്രോളിയം സെസ് വർധന നടപ്പാക്കാതിരുന്നാൽ അടുത്ത സാന്പത്തിക വർഷം മുതൽ കടുത്ത സാന്പത്തിക പ്രതിസന്ധിയാകും സംസ്ഥാനം നേരിടേണ്ടി വരികയെന്ന മുന്നറിയിപ്പാണു ധനവകുപ്പു നൽകിയിട്ടുള്ളത്.
പെട്രോളിയം സെസ് വർധിപ്പിക്കാനുള്ള ബജറ്റ് നിർദേശത്തിനെതിരേ സിപിഎമ്മിൽനിന്നും ഇടതുമുന്നണിയിൽനിന്നും സർക്കാർ എതിർപ്പു നേരിടുന്നുണ്ട്. കോണ്ഗ്രസും ബിജെപിയും പ്രത്യക്ഷ സമരം പ്രഖ്യാപിച്ചു കഴിഞ്ഞു. സമര പരന്പരകൾ ആലോചിക്കാൻ യുഡിഎഫും ഇന്നു യോഗം ചേരുന്നുണ്ട്. പെട്രോളിയം സെസ് വർധന പൂർണമായി പിൻവലിക്കണമെന്ന ആവശ്യമാണ് ഇടതു മുന്നണി നേതാക്കൾക്കുള്ളത്.
ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധന സെസിൽ മാറ്റം വരുത്തുന്ന കാര്യത്തിൽ നിയമസഭയിൽ ബജറ്റ് പൊതുചർച്ചയ്ക്കുള്ള മറുപടിയിലാകും ധനമന്ത്രി കെ.എൻ. ബാലഗോപാൽ അഭിപ്രായം പറയുക. ഇതിനകം ബദൽ ധനാഗമ മാർഗങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയാണു സർക്കാരിനുള്ളത്. ഇന്ധന സെസ് ഏർപ്പെടുത്തുന്നതു വഴി സംസ്ഥാനത്തിന് പ്രതിവർഷം 1000- 1200 കോടി രൂപ അധികമായി ലഭിക്കുമെന്നാണു കരുതപ്പെടുന്നത്.
പകരം ധനാഗമ മാർഗം കണ്ടെത്താതെ പെട്രോളിയം സെസ് ഈടാക്കാനുള്ള തീരുമാനത്തിൽ മാറ്റം വരുത്താൻ കഴിയില്ലെന്നാണു ധനവകുപ്പിന്റെ നിലപാട്. പൊതുകടത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താതെ വിദേശ ബാങ്കുകളിൽ നിന്നു കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ പണം കടമെടുക്കാനുള്ള മാർഗങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാർ ആരായുന്നുണ്ട്. പൊതു കടത്തിന്റെ പരിധി വർധിപ്പിക്കാൻ സർക്കാർ തയാറാകാത്ത സാഹചര്യത്തിലാണു മറ്റു കടമെടുപ്പിന്റെ സാധ്യതകൾ തേടുന്നത്.
പെട്രോൾ വില വർധന ഉപഭോക്താക്കളെ നേരിട്ടു ബാധിക്കാതെ വരുമാനം വർധിപ്പിക്കാനുള്ള ചില നിർദേശങ്ങളും സർക്കാരിനു ലഭിച്ചതായി സൂചനയുണ്ട്. എല്ലാ വശങ്ങളും പരിശോധിച്ചു മാത്രമാകും തുടർ നടപടികളിലേക്കു സർക്കാർ കടക്കുക.
ഇപ്പോൾ പ്രഖ്യാപിച്ച പെട്രോളിയം സെസ് വർധന നടപ്പാക്കാതിരുന്നാൽ അടുത്ത സാന്പത്തിക വർഷം മുതൽ കടുത്ത സാന്പത്തിക പ്രതിസന്ധിയാകും സംസ്ഥാനം നേരിടേണ്ടി വരികയെന്ന മുന്നറിയിപ്പാണു ധനവകുപ്പു നൽകിയിട്ടുള്ളത്.
പെട്രോളിയം സെസ് വർധിപ്പിക്കാനുള്ള ബജറ്റ് നിർദേശത്തിനെതിരേ സിപിഎമ്മിൽനിന്നും ഇടതുമുന്നണിയിൽനിന്നും സർക്കാർ എതിർപ്പു നേരിടുന്നുണ്ട്. കോണ്ഗ്രസും ബിജെപിയും പ്രത്യക്ഷ സമരം പ്രഖ്യാപിച്ചു കഴിഞ്ഞു. സമര പരന്പരകൾ ആലോചിക്കാൻ യുഡിഎഫും ഇന്നു യോഗം ചേരുന്നുണ്ട്. പെട്രോളിയം സെസ് വർധന പൂർണമായി പിൻവലിക്കണമെന്ന ആവശ്യമാണ് ഇടതു മുന്നണി നേതാക്കൾക്കുള്ളത്.
ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധന സെസിൽ മാറ്റം വരുത്തുന്ന കാര്യത്തിൽ നിയമസഭയിൽ ബജറ്റ് പൊതുചർച്ചയ്ക്കുള്ള മറുപടിയിലാകും ധനമന്ത്രി കെ.എൻ. ബാലഗോപാൽ അഭിപ്രായം പറയുക. ഇതിനകം ബദൽ ധനാഗമ മാർഗങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയാണു സർക്കാരിനുള്ളത്. ഇന്ധന സെസ് ഏർപ്പെടുത്തുന്നതു വഴി സംസ്ഥാനത്തിന് പ്രതിവർഷം 1000- 1200 കോടി രൂപ അധികമായി ലഭിക്കുമെന്നാണു കരുതപ്പെടുന്നത്.