മൂന്നാര്‍: ആദിവാസി മേഖലയിലെ ശൈശവ വിവാഹത്തിനു പിന്നാലെ തോട്ടം മേഖലയിലും ശൈശവ വിവാഹം. വിവാഹം കഴിഞ്ഞിട്ട് ആറുമാസമായെങ്കിലും വിവരം പുറത്തറിഞ്ഞിരുന്നില്ല. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് കണ്ടെത്തിയതോടെ പോലീസ് കേസെടുത്തു.
വരനെതിരേ പോക്സോ വകുപ്പ് അനുസരിച്ചും പെണ്‍കുട്ടിയുടെ ബന്ധുക്കൾക്കെതിരേ വിവിധ വകുപ്പുകള്‍ പ്രകാരവുമാണ് ദേവികുളം പോലീസ് കേസ് എടുത്തിരിക്കുന്നത്. മൂന്നാര്‍ ചൊത്തനാട് എസ്റ്റേറ്റിലെ ഗ്രാംസ്ലാന്ഡ് ഡിവിഷനില്‍ 2022 ജൂലൈ ഇരുപതിനായിരുന്നു വിവാഹം. പെണ്‍കുട്ടി ഇപ്പോൾ ഏഴുമാസം ഗര്‍ഭിണിയാണ്.
വിവരമറിഞ്ഞതോടെ നടപടി സ്വീകരിച്ച പോലീസ് പെണ്‍കുട്ടിയെ ശിശുക്ഷേമ സമിതിക്കു മുമ്പില്‍ ഹാജരാക്കി. സമിതിയുടെ നിർദേശ പ്രകാരം പെണ്‍കുട്ടിയെ അമ്മയോടൊപ്പം അയച്ചു. സംഭവം പുറത്തറിഞ്ഞതോടെ വരന് ഒളിവിലാണ്.
ഇടമലക്കുടി ആദിവാസി ഊരായ കണ്ടത്തുകുടി സ്വദേശിയായ നാല്പ്പത്തേഴുകാരന് പതിനഞ്ചുകാരിയെ വിവാഹം ചെയ്ത സംഭവത്തില്‍ ഒളിവിലായ വരനുവേണ്ടി അന്വേഷണം നടക്കുകയാണ്.
ആദിവാസി മേഖലയെ അപേക്ഷിച്ച് പരിഷ്കൃത സമൂഹവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന തോട്ടം മേഖലയിൽ ശൈശവ വിവാഹം കണ്ടെത്തിയതോടെ കൂടുതല്‍ വിവാഹങ്ങള്‍
ഇത്തരത്തിൽ നടന്നിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ബന്ധുക്കള്‍ പ്രായം മറച്ചുവച്ചും തെറ്റിദ്ധരിപ്പിച്ചും നടത്തുന്ന വിവാഹങ്ങളാണ് കുഴപ്പിക്കുന്നത്. പ്രസവത്തിനായി ആശുപത്രിയില്‍ എത്തുന്പോൾ യഥാര്‍ഥ പ്രായം വെളിച്ചത്തു വരും.
ചൊക്കനാട് എസ്റ്റേറ്റില്‍ നടന്ന വിവാഹവും പെൺകുട് ടിയുടെ യഥാര്‍ഥ പ്രായം മറച്ചുവച്ചാണ് നടത്തിയതെന്നു കണ്ടെത്തിയിട്ടുണ്ട്.
വരനെതിരേ പോക്സോ വകുപ്പ് അനുസരിച്ചും പെണ്‍കുട്ടിയുടെ ബന്ധുക്കൾക്കെതിരേ വിവിധ വകുപ്പുകള്‍ പ്രകാരവുമാണ് ദേവികുളം പോലീസ് കേസ് എടുത്തിരിക്കുന്നത്. മൂന്നാര്‍ ചൊത്തനാട് എസ്റ്റേറ്റിലെ ഗ്രാംസ്ലാന്ഡ് ഡിവിഷനില്‍ 2022 ജൂലൈ ഇരുപതിനായിരുന്നു വിവാഹം. പെണ്‍കുട്ടി ഇപ്പോൾ ഏഴുമാസം ഗര്‍ഭിണിയാണ്.
വിവരമറിഞ്ഞതോടെ നടപടി സ്വീകരിച്ച പോലീസ് പെണ്‍കുട്ടിയെ ശിശുക്ഷേമ സമിതിക്കു മുമ്പില്‍ ഹാജരാക്കി. സമിതിയുടെ നിർദേശ പ്രകാരം പെണ്‍കുട്ടിയെ അമ്മയോടൊപ്പം അയച്ചു. സംഭവം പുറത്തറിഞ്ഞതോടെ വരന് ഒളിവിലാണ്.
ഇടമലക്കുടി ആദിവാസി ഊരായ കണ്ടത്തുകുടി സ്വദേശിയായ നാല്പ്പത്തേഴുകാരന് പതിനഞ്ചുകാരിയെ വിവാഹം ചെയ്ത സംഭവത്തില്‍ ഒളിവിലായ വരനുവേണ്ടി അന്വേഷണം നടക്കുകയാണ്.
ആദിവാസി മേഖലയെ അപേക്ഷിച്ച് പരിഷ്കൃത സമൂഹവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന തോട്ടം മേഖലയിൽ ശൈശവ വിവാഹം കണ്ടെത്തിയതോടെ കൂടുതല്‍ വിവാഹങ്ങള്‍
ഇത്തരത്തിൽ നടന്നിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ബന്ധുക്കള്‍ പ്രായം മറച്ചുവച്ചും തെറ്റിദ്ധരിപ്പിച്ചും നടത്തുന്ന വിവാഹങ്ങളാണ് കുഴപ്പിക്കുന്നത്. പ്രസവത്തിനായി ആശുപത്രിയില്‍ എത്തുന്പോൾ യഥാര്‍ഥ പ്രായം വെളിച്ചത്തു വരും.
ചൊക്കനാട് എസ്റ്റേറ്റില്‍ നടന്ന വിവാഹവും പെൺകുട് ടിയുടെ യഥാര്‍ഥ പ്രായം മറച്ചുവച്ചാണ് നടത്തിയതെന്നു കണ്ടെത്തിയിട്ടുണ്ട്.