കൊച്ചി: സംസ്ഥാനത്ത് 10 സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകള്‍ മേയ് 31 നകം ആരംഭിക്കുമെന്ന് മന്ത്രി എം.ബി രാജേഷ്. മാലിന്യ സംസ്കരണത്തെക്കുറിച്ചുള്ള ജനങ്ങളുടെ ധാരണയില്‍ മാറ്റം വരണം. കക്കൂസ് മാലിന്യം ഉള്‍പ്പെടെ കൈകാര്യം ചെയ്യാന്‍ സംസ്ഥാനത്ത് കൂടുതല്‍ പ്ലാന്റുകള്‍ അനിവാര്യമാണ്. ജനങ്ങളെ വസ്തുതകള്‍ ബോധ്യപ്പെടുത്തി ഇത്തരം പ്ലാന്റുകള്‍ പ്രാവര്‍ത്തികമാക്കുമെന്നും മന്ത്രി പറഞ്ഞു. ഇളംകുളത്തെ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സന്ദര്‍ശിക്കുകയായിരുന്നു മന്ത്രി.
ഇളംകുളത്തെ അഞ്ച് എംഎല്‍ഡി ശേഷിയുള്ള സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റില്‍ കൊച്ചിയിലെ അഞ്ച് വാര്‍ഡുകളിലെ കക്കൂസ് മാലിന്യം ഉള്‍പ്പെടെയുള്ള മലിനജലമാണ് ശുദ്ധീകരിക്കുന്നത്. ഇതിനായി 1800 ഓളം വീടുകളുള്‍പ്പെടുന്ന വിപുലമായ നെറ്റ്വര്‍ക്ക് സംവിധാനവുമുണ്ട്. കൂടുതല്‍ വീടുകളിലേക്ക് കണക്ഷന് നല്കാന് 63 കോടി രൂപയുടെ പദ്ധതി റീബില്‍ഡ് കേരളയുടെ നേതൃത്വത്തില്‍ നടക്കുകയാണ്. ഇതിനുപുറമേ 5 എംഎല്‍ഡിയുടെ മറ്റൊരു പ്ലാന്റു കൂടി നിലവിലെ പ്ലാന്റിനുള്ളില്‍ തന്നെ നടപ്പിലാക്കുകയാണ്.
ഇതോടെ ശേഷി 10 എംഎല്‍ഡിയായി വര്‍ധിക്കും. 185 കോടിയുടെ പദ്ധതിയിലൂടെ കൊച്ചിയിലെ അഞ്ച് വാര്‍ഡുകളില്‍ കൂടി നെറ്റ്വര്‍ക്ക് സംവിധാനം സാധ്യമാക്കും. നിർമാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
പ്ലാന്റിന്റെ നിലവിലെ പ്രവര്‍ത്തനവും നിര്‍മാണ പുരോഗതിയും മന്ത്രി വിലയിരുത്തി. തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ്, പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എം.ജി. രാജമാണിക്യം തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
ഇളംകുളത്തെ അഞ്ച് എംഎല്‍ഡി ശേഷിയുള്ള സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റില്‍ കൊച്ചിയിലെ അഞ്ച് വാര്‍ഡുകളിലെ കക്കൂസ് മാലിന്യം ഉള്‍പ്പെടെയുള്ള മലിനജലമാണ് ശുദ്ധീകരിക്കുന്നത്. ഇതിനായി 1800 ഓളം വീടുകളുള്‍പ്പെടുന്ന വിപുലമായ നെറ്റ്വര്‍ക്ക് സംവിധാനവുമുണ്ട്. കൂടുതല്‍ വീടുകളിലേക്ക് കണക്ഷന് നല്കാന് 63 കോടി രൂപയുടെ പദ്ധതി റീബില്‍ഡ് കേരളയുടെ നേതൃത്വത്തില്‍ നടക്കുകയാണ്. ഇതിനുപുറമേ 5 എംഎല്‍ഡിയുടെ മറ്റൊരു പ്ലാന്റു കൂടി നിലവിലെ പ്ലാന്റിനുള്ളില്‍ തന്നെ നടപ്പിലാക്കുകയാണ്.
ഇതോടെ ശേഷി 10 എംഎല്‍ഡിയായി വര്‍ധിക്കും. 185 കോടിയുടെ പദ്ധതിയിലൂടെ കൊച്ചിയിലെ അഞ്ച് വാര്‍ഡുകളില്‍ കൂടി നെറ്റ്വര്‍ക്ക് സംവിധാനം സാധ്യമാക്കും. നിർമാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
പ്ലാന്റിന്റെ നിലവിലെ പ്രവര്‍ത്തനവും നിര്‍മാണ പുരോഗതിയും മന്ത്രി വിലയിരുത്തി. തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ്, പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എം.ജി. രാജമാണിക്യം തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.