കട്ടപ്പന: സംസ്ഥാന സർക്കാർ ഡീസലിനും പെട്രോളിനും രണ്ടു രൂപ വീതം സെസ് ഏർപ്പെടുത്തിയതിനെതിരേ പ്രതിപക്ഷത്തെക്കൂടാതെ സർക്കാർ അനുകൂല സംഘടനകളും എൽഡിഎഫ് ഘടകകക്ഷികളും രംഗത്തെത്തിയതോടെ സർക്കാർ ശരിക്കും വെട്ടിലായി. ബുധനാഴ്ച ബജറ്റിൻമേലുള്ള ചർച്ച നടക്കുന്നതിനു മുന്പു പ്രതിപക്ഷം ഇന്ധന സെസ് പിൻവലിക്കണമെന്ന പ്രമേയം കൊണ്ടുവന്നാൽ സർക്കാർ പെടും.
പ്രതിപക്ഷത്തിന്റെ ആവശ്യപ്രകാരം ബജറ്റ് നിർദേശം പിൻവലിക്കേണ്ടി വന്നാൽ സർക്കാരിനു കടുത്ത മാനക്കേടാകും. അതല്ല പ്രതിപക്ഷ പ്രമേയത്തെ എൽഡിഎഫ് എതിർത്തു തോൽപ്പിച്ചാൽ ഇന്ധനവില വർധന മൂലമുണ്ടാകുന്ന പ്രതിഷേധങ്ങൾക്കും വിലക്കയറ്റത്തിനും എൽഡിഎഫ് ഒന്നടങ്കം ഉത്തരവാദികളാകും. സെസിനെതിരെ തങ്ങൾ ഉന്നയിച്ചിരിക്കുന്ന വിമർശനം എൽഡിഎഫ് ഘടകകക്ഷികൾക്കു വെള്ളംതൊടാതെ വിഴുങ്ങേണ്ടിയും വരും. രണ്ടു രൂപ സെസ് ഒരു രൂപയാക്കി കുറച്ചാലും പേരുദോഷം മാറില്ല.
സെസ് പിൻവലിച്ചാൽ ഇന്ധനസെസിലൂടെ സമാഹരിക്കുമെന്നു പറയുന്ന 800 കോടി രൂപയുടെ അധിക വരുമാനം വേറെ കണ്ടെത്തണം. ക്ഷേമ പെൻഷനായി സ്വരൂപിക്കുന്നതാണെന്നു പറയുന്ന പണം ഇല്ലാതായാൽ ക്ഷേമപെൻഷൻ നൽകണമെങ്കിൽ വേറെ തുക കണ്ടെത്തേണ്ടിവരും. ഇതിനു ബജറ്റിൽ അഴിച്ചു പണി വേണ്ടി വരും. അതും സർക്കാരിനു നാണക്കേടാണ്. അല്ലെങ്കിൽ നിലവിലെ ബജറ്റ് കമ്മി 800 കോടി കൂടി കൂടും.
പ്രതിപക്ഷത്തിന്റെ ആവശ്യപ്രകാരം ബജറ്റ് നിർദേശം പിൻവലിക്കേണ്ടി വന്നാൽ സർക്കാരിനു കടുത്ത മാനക്കേടാകും. അതല്ല പ്രതിപക്ഷ പ്രമേയത്തെ എൽഡിഎഫ് എതിർത്തു തോൽപ്പിച്ചാൽ ഇന്ധനവില വർധന മൂലമുണ്ടാകുന്ന പ്രതിഷേധങ്ങൾക്കും വിലക്കയറ്റത്തിനും എൽഡിഎഫ് ഒന്നടങ്കം ഉത്തരവാദികളാകും. സെസിനെതിരെ തങ്ങൾ ഉന്നയിച്ചിരിക്കുന്ന വിമർശനം എൽഡിഎഫ് ഘടകകക്ഷികൾക്കു വെള്ളംതൊടാതെ വിഴുങ്ങേണ്ടിയും വരും. രണ്ടു രൂപ സെസ് ഒരു രൂപയാക്കി കുറച്ചാലും പേരുദോഷം മാറില്ല.
സെസ് പിൻവലിച്ചാൽ ഇന്ധനസെസിലൂടെ സമാഹരിക്കുമെന്നു പറയുന്ന 800 കോടി രൂപയുടെ അധിക വരുമാനം വേറെ കണ്ടെത്തണം. ക്ഷേമ പെൻഷനായി സ്വരൂപിക്കുന്നതാണെന്നു പറയുന്ന പണം ഇല്ലാതായാൽ ക്ഷേമപെൻഷൻ നൽകണമെങ്കിൽ വേറെ തുക കണ്ടെത്തേണ്ടിവരും. ഇതിനു ബജറ്റിൽ അഴിച്ചു പണി വേണ്ടി വരും. അതും സർക്കാരിനു നാണക്കേടാണ്. അല്ലെങ്കിൽ നിലവിലെ ബജറ്റ് കമ്മി 800 കോടി കൂടി കൂടും.