തിരുവനന്തപുരം: ടൂറിസം വകുപ്പു നടപ്പാക്കി വരുന്ന മിയാവാക്കി മാതൃകാ വനവത്കരണ പരിപാടി തുടരാമെന്ന് ലോകായുക്ത. അന്തിമവിധി വരുന്നതു വരെ ഇതുസംബന്ധിച്ച പ്രവർത്തനങ്ങൾ തുടരാമെന്നു ലോകായുക്ത ജസ്റ്റീസ് സിറിയക് ജോസഫ്, ഉപലോകായുക്ത ജസ്റ്റീസ് ഹാറൂണ്‍ അൽ റഷീദ് എന്നിവരടങ്ങിയ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.
മിയാവാക്കി മാതൃകാ വനവത്കരണത്തിന്റെ ടെൻഡർ നടപടികൾ ക്രമപ്രകാരമല്ലെന്നാരോപിച്ച് എറണാകുളത്തെ ബിസിനസ് കണ്‍സൾട്ടന്റായ ജയകൃഷ്ണനാണ് ഒരു വർഷം മുൻപു ഹർജി നല്‍കിയത്.
പദ്ധതി പുനരാരംഭിക്കുവാൻ അനുവദിച്ചില്ലെങ്കിൽ അതിനായി തയാറാക്കിയ ചെടികൾ നശിച്ചു പോകുമെന്ന് എതിർഭാഗം ചൂണ്ടിക്കാട്ടിയപ്പോൾ പദ്ധതി നിർവഹണം തടസപ്പെടുത്തുന്നതോ സ്റ്റേ ചെയ്യുന്നതോ ആയ ഇടക്കാല ഉത്തരവുകളൊന്നുമില്ലെന്ന് ലോകായുക്ത ബെഞ്ച് ചൂണ്ടിക്കാട്ടി. തുടർന്ന് കൂടുതൽ വ്യക്തതയ്ക്കായി ഇടക്കാല ഉത്തരവു പുറപ്പെടുവിച്ചു.
മിയാവാക്കി മാതൃകാ വനവത്കരണത്തിന്റെ ടെൻഡർ നടപടികൾ ക്രമപ്രകാരമല്ലെന്നാരോപിച്ച് എറണാകുളത്തെ ബിസിനസ് കണ്‍സൾട്ടന്റായ ജയകൃഷ്ണനാണ് ഒരു വർഷം മുൻപു ഹർജി നല്‍കിയത്.
പദ്ധതി പുനരാരംഭിക്കുവാൻ അനുവദിച്ചില്ലെങ്കിൽ അതിനായി തയാറാക്കിയ ചെടികൾ നശിച്ചു പോകുമെന്ന് എതിർഭാഗം ചൂണ്ടിക്കാട്ടിയപ്പോൾ പദ്ധതി നിർവഹണം തടസപ്പെടുത്തുന്നതോ സ്റ്റേ ചെയ്യുന്നതോ ആയ ഇടക്കാല ഉത്തരവുകളൊന്നുമില്ലെന്ന് ലോകായുക്ത ബെഞ്ച് ചൂണ്ടിക്കാട്ടി. തുടർന്ന് കൂടുതൽ വ്യക്തതയ്ക്കായി ഇടക്കാല ഉത്തരവു പുറപ്പെടുവിച്ചു.