ന്യൂഡൽഹി: കാൻസർരോഗിയായ വിമാനയാത്രക്കാരി നേരിട്ട ദുരനുഭവത്തിൽ റിപ്പോർട്ട് തേടി കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് (ഡിജിസിഎ). ഡൽഹിയിൽനിന്ന് അമേരിക്കയിലെ ന്യൂയോർക്കിലേക്കു പോകുകയായിരുന്ന അമേരിക്കൻ എയർലൈൻസിലാണു സംഭവം.
ശസ്ത്രകിയയെത്തുടർന്ന് യന്ത്രക്കസേരയുടെ സഹായത്തോടെയാണു യാത്രക്കാരിയായ മീനാക്ഷി സെൻ ഗുപ്ത വിമാനത്തിലേക്കു പ്രവേശിച്ചത്. വിമാനക്കന്പനിയുടെ ഗ്രൗണ്ട് സ്റ്റാഫുകളുടെ പെരുമാറ്റം തൃപ്തികരമായിരുന്നുവെങ്കിലും വിമാനത്തിനുള്ളിൽ എയർ ഹോസ്റ്റസുമാർ തികച്ചും മോശമായാണു പെരുമാറിയതെന്നും യാത്രക്കാരി പറഞ്ഞു.
കൂടെക്കരുതിയിരുന്ന ബാഗ് മുകളിൽ സൂക്ഷിക്കുന്നതിനു യാത്രക്കാരി എയർ ഹോസ്റ്റസിന്റെ സഹായം തേടിയിരുന്നു. ശസ്ത്രക്രിയയെത്തുടർന്ന് ആരോഗ്യസ്ഥിതി മോശമായതിനാൽ രണ്ടു കിലോയിൽ അധികം ഭാരമുള്ള ബാഗ് കാബിനിൽ സൂക്ഷിക്കുന്നതിനു ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെത്തുടർന്നാണ് യാത്രക്കാരി സഹായം ആവശ്യപ്പെട്ടത്. എന്നാൽ സഹായം നിരസിച്ച എയർ ഹോസ്റ്റസ് മോശമായി സംസാരിച്ചതിനു പുറമേ, ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ യാത്ര ചെയ്യേണ്ടതില്ലെന്ന നിലപാടും സ്വീകരിച്ചു. തുടർന്ന് വിമാനത്തിലെ മറ്റ് ജീവനക്കാരും മോശമായി പെരുമാറി യാത്രക്കാരിയോടു വിമാനത്തിൽനിന്ന് ഇറങ്ങിപ്പോകണമെന്ന് ആവശ്യപ്പെട്ടു. ജനുവരി 30ന് നടന്ന സംഭവം ചൂണ്ടിക്കാട്ടി ട്വീറ്റുകൾ വന്നതിനെത്തുടർന്നാണ് ഡിജിസിഎ വിമാനക്കന്പി അധികൃതരിൽനിന്നു റിപ്പോർട്ട് തേടിയത്.
വിമാനക്കന്പിനിയുടെ കസ്റ്റമർ റിലേഷൻസ് വിഭാഗം പരാതിക്കാരിയുമായി ബന്ധപ്പെട്ടുവെന്നും ടിക്കറ്റ് തുക തിരികെ നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവെന്നും പ്രസ്താവനയിറക്കി. എന്നാൽ, ജീവനക്കാരുടെ നിർദേശങ്ങൾ പാലിക്കാത്തതി നെത്തുടർന്നാണ് യാത്രക്കാരിയെ പുറത്താക്കിയതെന്നായിരുന്നു വിമാനക്കന്പനിയുടെ ട്വീറ്റ്.
ശസ്ത്രകിയയെത്തുടർന്ന് യന്ത്രക്കസേരയുടെ സഹായത്തോടെയാണു യാത്രക്കാരിയായ മീനാക്ഷി സെൻ ഗുപ്ത വിമാനത്തിലേക്കു പ്രവേശിച്ചത്. വിമാനക്കന്പനിയുടെ ഗ്രൗണ്ട് സ്റ്റാഫുകളുടെ പെരുമാറ്റം തൃപ്തികരമായിരുന്നുവെങ്കിലും വിമാനത്തിനുള്ളിൽ എയർ ഹോസ്റ്റസുമാർ തികച്ചും മോശമായാണു പെരുമാറിയതെന്നും യാത്രക്കാരി പറഞ്ഞു.
കൂടെക്കരുതിയിരുന്ന ബാഗ് മുകളിൽ സൂക്ഷിക്കുന്നതിനു യാത്രക്കാരി എയർ ഹോസ്റ്റസിന്റെ സഹായം തേടിയിരുന്നു. ശസ്ത്രക്രിയയെത്തുടർന്ന് ആരോഗ്യസ്ഥിതി മോശമായതിനാൽ രണ്ടു കിലോയിൽ അധികം ഭാരമുള്ള ബാഗ് കാബിനിൽ സൂക്ഷിക്കുന്നതിനു ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെത്തുടർന്നാണ് യാത്രക്കാരി സഹായം ആവശ്യപ്പെട്ടത്. എന്നാൽ സഹായം നിരസിച്ച എയർ ഹോസ്റ്റസ് മോശമായി സംസാരിച്ചതിനു പുറമേ, ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ യാത്ര ചെയ്യേണ്ടതില്ലെന്ന നിലപാടും സ്വീകരിച്ചു. തുടർന്ന് വിമാനത്തിലെ മറ്റ് ജീവനക്കാരും മോശമായി പെരുമാറി യാത്രക്കാരിയോടു വിമാനത്തിൽനിന്ന് ഇറങ്ങിപ്പോകണമെന്ന് ആവശ്യപ്പെട്ടു. ജനുവരി 30ന് നടന്ന സംഭവം ചൂണ്ടിക്കാട്ടി ട്വീറ്റുകൾ വന്നതിനെത്തുടർന്നാണ് ഡിജിസിഎ വിമാനക്കന്പി അധികൃതരിൽനിന്നു റിപ്പോർട്ട് തേടിയത്.
വിമാനക്കന്പിനിയുടെ കസ്റ്റമർ റിലേഷൻസ് വിഭാഗം പരാതിക്കാരിയുമായി ബന്ധപ്പെട്ടുവെന്നും ടിക്കറ്റ് തുക തിരികെ നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവെന്നും പ്രസ്താവനയിറക്കി. എന്നാൽ, ജീവനക്കാരുടെ നിർദേശങ്ങൾ പാലിക്കാത്തതി നെത്തുടർന്നാണ് യാത്രക്കാരിയെ പുറത്താക്കിയതെന്നായിരുന്നു വിമാനക്കന്പനിയുടെ ട്വീറ്റ്.