കോൽക്കത്ത: പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന പശ്ചിമബംഗാളിൽ രണ്ട് തൃണമൂൽ പ്രവർത്തകർ ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടു. മോട്ടോർബൈക്കിൽ സഞ്ചരിക്കുകയായിരുന്ന രണ്ടുപ്രവർത്തകർക്കുനേരേ ബിർഭും ജില്ലയിലാണ് ആക്രമണമുണ്ടായത്. തൃണമൂൽ കോൺഗ്രസിലെ ഉൾപ്പോരാണ് ആക്രമണത്തിനു പിന്നിലെന്ന് പ്രതിപക്ഷമായ ബിജെപി ആരോപിച്ചു. കോൺഗ്രസിന്റെ ആരോപണവും ഇതുതന്നെയാണ്.
അതേസമയം കൊലപാതകത്തിനു പിന്നിൽ കോൺഗ്രസ് ആണെന്ന് തൃണമൂൽ കോൺഗ്രസ് പ്രാദേശികനേതൃത്വം കുറ്റപ്പെടുത്തി. സംഭവത്തെത്തുടർന്ന് ജില്ലാ പോലീസ് സൂപ്രണ്ടിനെ സ്ഥലം മാറ്റി.
അതേസമയം കൊലപാതകത്തിനു പിന്നിൽ കോൺഗ്രസ് ആണെന്ന് തൃണമൂൽ കോൺഗ്രസ് പ്രാദേശികനേതൃത്വം കുറ്റപ്പെടുത്തി. സംഭവത്തെത്തുടർന്ന് ജില്ലാ പോലീസ് സൂപ്രണ്ടിനെ സ്ഥലം മാറ്റി.