കൊകൊച്ചി: മാലിന്യ സംസ്കരണത്തില്‍ സമൂഹത്തിന്റെ മനോഭാവത്തില്‍ മാറ്റംവരണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. അയല്പക്കക്കാരന്റെ പറമ്പിലേക്കു മാലിന്യം വലിച്ചെറിഞ്ഞിരുന്ന രീതിക്കു മാറ്റം ഉണ്ടായിട്ടുണ്ട്. എന്നാല്‍, നമ്മള് പുറംതള്ളുന്ന മാലിന്യത്തിന്റെ ഉത്തരവാദിത്വം നമുക്കു തന്നെയാണെന്ന നിലയില്‍ ആളുകളുടെ മനോഭാവം മാറേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
എറണാകുളം മറൈന്‍ഡ്രൈവില്‍ ഗ്ലോബല്‍ എക്സ്പോ ഓണ്‍ വേസ്റ്റ് മാനേജ്മെന്റ് ടെക്നോളജി ജിഇഎക്സ് കേരള 23ന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
2025ഓടെ നമ്മുടെ നാടിനെ വൃത്തിയുള്ള സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ബൃഹത്തായ ഒരു കാമ്പയിന് സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുകയാണ്. കുട്ടികളെ ഇതിന്റെ ചാലകശക്തിയായി മാറ്റും.
മുഴുവന്‍ പൊതുസ്ഥാപനങ്ങളെയും മാലിന്യരഹിതമാക്കുക, പഞ്ചായത്തിലും നഗരപ്രദേശങ്ങളിലുമുള്ള ചെറിയ ടൗണുകള്‍ മാലിന്യരഹിതമാക്കുക എന്നിവയാണ് ഒന്നാംഘട്ടം. തുടര്‍ന്ന് വാര്‍ഡുകള്‍, പഞ്ചായത്ത്, നഗരസഭകള്‍, ബ്ലോക്ക്, നിയമസഭാ മണ്ഡലം, ജില്ല എന്നീ ക്രമത്തില്‍ സമഗ്ര മാലിന്യസംസ്കരണം ഉറപ്പാക്കും. ഓരോ തലത്തിലും മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനങ്ങളും അവാര്‍ഡുകളും നല്‍കും.
ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയും മാലിന്യസംസ്കരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പ്രത്യേക ഗ്രേഡ് നല്‍കും. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ സാങ്കേതിക പിന്തുണ ഉറപ്പാക്കുന്നതിനു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ഥിരം ഗ്രീന്‍ ഓഡിറ്റിംഗ് സമിതികള്‍ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാലിന്യനിര്‍മാര്‍ജന പദ്ധതികള്‍ ഉള്‍പ്പെടുത്തി തയാറാക്കിയ "പുട്ടിംഗ് വേസ്റ്റ് ടു വര്‍ക്ക്’എന്ന പുസ്തകത്തിന്റെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. തദ്ദേശസ്വയംഭരണ മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, ഹൈബി ഈഡന് എംപി, എംഎല്‍എമാരായ ടി.ജെ. വിനോദ്, കെ.ജെ. മാക്സി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ്, പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എം.ജി. രാജമാണിക്യം, കളക്ടര്‍ ഡോ. രേണുരാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
എല്ലാ ജില്ലകളിലും കക്കൂസ് മാലിന്യ സംസ്കരണ പ്ലാന്റുകള്‍
കൊച്ചി: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കക്കൂസ് മാലിന്യ സംസ്കരണ പ്ലാന്റുകള്‍ നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്ലാന്റുകള്‍ നിര്‍മിക്കുന്നതിനുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ തുടക്കമിട്ടു. രണ്ടു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കും.
കക്കൂസ് മാലിന്യ സംസ്കരണ പ്ലാന്റ് വന്നാല്‍ എന്തോ വലിയ അപകടം എന്ന നിലയിലുള്ള തെറ്റിദ്ധാരണയാണ് ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കുന്നത്. പ്ലാന്റുകളല്ല മാലിന്യമാണ് അപകടമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എറണാകുളം മറൈന്‍ഡ്രൈവില്‍ ഗ്ലോബല്‍ എക്സ്പോ ഓണ്‍ വേസ്റ്റ് മാനേജ്മെന്റ് ടെക്നോളജി ജിഇഎക്സ് കേരള 23ന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
2025ഓടെ നമ്മുടെ നാടിനെ വൃത്തിയുള്ള സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ബൃഹത്തായ ഒരു കാമ്പയിന് സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുകയാണ്. കുട്ടികളെ ഇതിന്റെ ചാലകശക്തിയായി മാറ്റും.
മുഴുവന്‍ പൊതുസ്ഥാപനങ്ങളെയും മാലിന്യരഹിതമാക്കുക, പഞ്ചായത്തിലും നഗരപ്രദേശങ്ങളിലുമുള്ള ചെറിയ ടൗണുകള്‍ മാലിന്യരഹിതമാക്കുക എന്നിവയാണ് ഒന്നാംഘട്ടം. തുടര്‍ന്ന് വാര്‍ഡുകള്‍, പഞ്ചായത്ത്, നഗരസഭകള്‍, ബ്ലോക്ക്, നിയമസഭാ മണ്ഡലം, ജില്ല എന്നീ ക്രമത്തില്‍ സമഗ്ര മാലിന്യസംസ്കരണം ഉറപ്പാക്കും. ഓരോ തലത്തിലും മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനങ്ങളും അവാര്‍ഡുകളും നല്‍കും.
ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയും മാലിന്യസംസ്കരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പ്രത്യേക ഗ്രേഡ് നല്‍കും. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ സാങ്കേതിക പിന്തുണ ഉറപ്പാക്കുന്നതിനു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ഥിരം ഗ്രീന്‍ ഓഡിറ്റിംഗ് സമിതികള്‍ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാലിന്യനിര്‍മാര്‍ജന പദ്ധതികള്‍ ഉള്‍പ്പെടുത്തി തയാറാക്കിയ "പുട്ടിംഗ് വേസ്റ്റ് ടു വര്‍ക്ക്’എന്ന പുസ്തകത്തിന്റെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. തദ്ദേശസ്വയംഭരണ മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, ഹൈബി ഈഡന് എംപി, എംഎല്‍എമാരായ ടി.ജെ. വിനോദ്, കെ.ജെ. മാക്സി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ്, പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എം.ജി. രാജമാണിക്യം, കളക്ടര്‍ ഡോ. രേണുരാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
എല്ലാ ജില്ലകളിലും കക്കൂസ് മാലിന്യ സംസ്കരണ പ്ലാന്റുകള്‍
കൊച്ചി: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കക്കൂസ് മാലിന്യ സംസ്കരണ പ്ലാന്റുകള്‍ നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്ലാന്റുകള്‍ നിര്‍മിക്കുന്നതിനുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ തുടക്കമിട്ടു. രണ്ടു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കും.
കക്കൂസ് മാലിന്യ സംസ്കരണ പ്ലാന്റ് വന്നാല്‍ എന്തോ വലിയ അപകടം എന്ന നിലയിലുള്ള തെറ്റിദ്ധാരണയാണ് ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കുന്നത്. പ്ലാന്റുകളല്ല മാലിന്യമാണ് അപകടമെന്ന് മുഖ്യമന്ത്രി പറഞ്ഞു.