തിരുവനന്തപുരം: കേരള സർവകലാശാലാ വൈസ് ചാൻസലറെ കണ്ടെത്താനുള്ള സേർച്ച് കമ്മിറ്റിയുടെ കാലാവധി മൂന്നു മാസത്തേക്കുകൂടി നീട്ടി ഗവർണർ ഉത്തരവിറക്കി. ഇത് രണ്ടാംതവണയാണ് കാലാവധി മൂന്നുമാസം വീതം നീട്ടിയത്. സേർച്ച് കമ്മിറ്റിയിലേക്കുള്ള സർവകലാശാല സെനറ്റ് പ്രതിനിധിയെ നൽകാത്തതാണു വിസിയെ കണ്ടെത്തുന്നതിനുള്ള നടപടികൾക്കു തടസമാകുന്നത്.
കോഴിക്കോട് ഐഐഎം ഡയറക്ടർ പ്രഫ. ദേബാഷിഷ് ചാറ്റർജിയെ ചാൻസലറുടെയും കർണാടക കേന്ദ്ര സർവകലാശാലാ വിസി പ്രഫ. ബട്ടു സത്യനാരായണയെ യുജിസിയുടെയും പ്രതിനിധിയാക്കി നേരത്തേ ഗവർണർ വിജ്ഞാപനമിറക്കിയിരുന്നു.
ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ പലതവണ ആവശ്യപ്പെട്ടിട്ടും സെനറ്റ് പ്രതിനിധിയെ നൽകാൻ സർവകലാശാല തയാറായില്ല. ഗവർണർ രൂപീകരിച്ച രണ്ടംഗ സേർച്ച് കമ്മിറ്റി നിയമവിരുദ്ധമായതിനാൽ പിൻവലിക്കണമെന്നായിരുന്നു സെനറ്റ് നിലപാട്. സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് സെനറ്റ് ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നതെന്നാണ് ആരോപണമുയർന്നത്. ഗവർണർ- സർക്കാർ പോര് ഇപ്പോഴും തുടരുകയാണ്.
സർവകലാശാലാ നിയമമനുസരിച്ച് മൂന്നു മാസമാണ് കമ്മിറ്റിക്ക് കാലാവധി. വേണമെങ്കിൽ ഒരുമാസംകൂടി നീട്ടാം. എന്നാൽ, ഗവർണർ തന്റെ വിവേചനാധികാരം ഉപയോഗിച്ച് രണ്ടാംതവണയും മൂന്നു മാസത്തേക്ക് നീട്ടി. കമ്മിറ്റിയിൽ സെനറ്റിന്റെ പ്രതിനിധിയെ ഒഴിച്ചിട്ടിരിക്കുകയാണ്. സർവകലാശാലയിൽനിന്ന് പേര് ലഭിക്കുന്ന മുറയ്ക്ക് ഉൾപ്പെടുത്തുമെന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്.
കേരള സർവകലാശാലയ്ക്ക് വൈസ് ചാൻസലർ ഇല്ലാതായിട്ട് അഞ്ചു മാസം കഴിഞ്ഞു. ആരോഗ്യ സർവകലാശാലാ വിസി ഡോ. മോഹൻ കുന്നുമ്മലിനാണ് നിലവിലെ ചുമതല.
കോഴിക്കോട് ഐഐഎം ഡയറക്ടർ പ്രഫ. ദേബാഷിഷ് ചാറ്റർജിയെ ചാൻസലറുടെയും കർണാടക കേന്ദ്ര സർവകലാശാലാ വിസി പ്രഫ. ബട്ടു സത്യനാരായണയെ യുജിസിയുടെയും പ്രതിനിധിയാക്കി നേരത്തേ ഗവർണർ വിജ്ഞാപനമിറക്കിയിരുന്നു.
ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ പലതവണ ആവശ്യപ്പെട്ടിട്ടും സെനറ്റ് പ്രതിനിധിയെ നൽകാൻ സർവകലാശാല തയാറായില്ല. ഗവർണർ രൂപീകരിച്ച രണ്ടംഗ സേർച്ച് കമ്മിറ്റി നിയമവിരുദ്ധമായതിനാൽ പിൻവലിക്കണമെന്നായിരുന്നു സെനറ്റ് നിലപാട്. സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് സെനറ്റ് ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നതെന്നാണ് ആരോപണമുയർന്നത്. ഗവർണർ- സർക്കാർ പോര് ഇപ്പോഴും തുടരുകയാണ്.
സർവകലാശാലാ നിയമമനുസരിച്ച് മൂന്നു മാസമാണ് കമ്മിറ്റിക്ക് കാലാവധി. വേണമെങ്കിൽ ഒരുമാസംകൂടി നീട്ടാം. എന്നാൽ, ഗവർണർ തന്റെ വിവേചനാധികാരം ഉപയോഗിച്ച് രണ്ടാംതവണയും മൂന്നു മാസത്തേക്ക് നീട്ടി. കമ്മിറ്റിയിൽ സെനറ്റിന്റെ പ്രതിനിധിയെ ഒഴിച്ചിട്ടിരിക്കുകയാണ്. സർവകലാശാലയിൽനിന്ന് പേര് ലഭിക്കുന്ന മുറയ്ക്ക് ഉൾപ്പെടുത്തുമെന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്.
കേരള സർവകലാശാലയ്ക്ക് വൈസ് ചാൻസലർ ഇല്ലാതായിട്ട് അഞ്ചു മാസം കഴിഞ്ഞു. ആരോഗ്യ സർവകലാശാലാ വിസി ഡോ. മോഹൻ കുന്നുമ്മലിനാണ് നിലവിലെ ചുമതല.