തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ബജറ്റിനെതിരേ പ്രതിഷേധം ശക്തമാകുന്നു. ഇന്നലെ സംസ്ഥാനവ്യാപകമായി കോണ്ഗ്രസ് കരിദിനമാചരിച്ചു.
ഇതിന്റെ ഭാഗമായി മണ്ഡലം കോണ്ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ മണ്ഡലം ആസ്ഥാനങ്ങളിൽ വൈകുന്നേരം പന്തം കൊളുത്തി പ്രകടനം നടത്തി. വിവിധ സർവീസ് സംഘടനകളും ഇന്നലെ പ്രതിഷേധവുമായി രംഗത്തെത്തി. ബജറ്റിൽ സർക്കാർ ജീവനക്കാരെ അവഗണിച്ചതിൽ വെള്ളായണി കാർഷിക കോളജ് ജീവനക്കാർ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.
ഡിഎ കുടിശികയോ സറണ്ടറോ അനുവദിക്കാത്ത ബജറ്റ് പങ്കാളിത്ത പെൻഷൻ പിൻവലിക്കുന്നതു സംബന്ധിച്ച് പരിപൂർണമായി മൗനം അവലംബിക്കുന്നതായി യോഗം കുറ്റപ്പെടുത്തി. ജീവനക്കാർക്ക് 11 ശതമാനത്തിൽ കൂടുതൽ ഡിഎ ഇപ്പോൾ കുടിശികയുണ്ട്.
സർവകലാശാലകൾക്ക് നൽകുന്ന പതിവു ഗ്രാൻഡ് വർധന ഇത്തവണ ഉണ്ടാകാത്തത് ശന്പളം മുടങ്ങുന്നതിനുവരെ കാരണമാകാമെന്ന് പ്രതിഷേധ യോഗത്തിൽ പങ്കെടുത്തവർ പറഞ്ഞു. യൂണിയൻ ജനറൽ സെക്രട്ടറി ജോണ് കോശി, പ്രദീപ്, അഖിൽ തുടങ്ങിയവർ പ്രതിഷേധ പരിപാടികൾക്കു നേതൃത്വം നൽകി.
സർവീസ് പെൻഷൻകാരെ പൂർണമായി അവഗണിച്ച ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് കേരള റിട്ടയേഡ് ടീച്ചേഴ്സ് കോണ്ഗ്രസ് അഭിപ്രായപ്പെട്ടു. ലഭിക്കേണ്ട നാല് ഗഡു ക്ഷാമബത്തയിൽ ഒരെണ്ണം പോലും നൽകാൻ തയാറാകാതെ നികുതിഭാരം ചുമത്തി ജനജീവിതം ദുസഹമാക്കിയിരിക്കുന്നു.
തടഞ്ഞുവച്ചിരിക്കുന്ന പെൻഷൻ കുടിശികയെക്കുറിച്ച് പരാമർശം പോലുമില്ല. മെഡിസെപ് കുറ്റമറ്റതാക്കാൻ ഒരു നടപടിയുമില്ല. വയോജനങ്ങളെ ഇത്രമാത്രം വഞ്ചിച്ച ബജറ്റിനെതിരേ അതിശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് പി.മൊയ്തീൻ, ജനറൽ സെക്രട്ടറി ജി. രവീന്ദ്രൻ നായർ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
കേരളത്തിലെ സിവിൽ സർവീസിന്റെ മരണമണി മുഴക്കുന്ന ബജറ്റ് നിർദേശങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് യൂണിവേഴ്സിറ്റി സ്റ്റാഫ് യൂണിയൻ ആരോപിച്ചു. സർവകലാശാലകളെ തളർത്തി സ്വകാര്യ യൂണിവേഴ്സിറ്റികൾക്ക് വഴിയൊരുക്കുന്ന സർക്കാരിന്റെ ഗൂഢനീക്കമാണ് ബജറ്റിൽ കണ്ടത്. ഗ്രാൻഡ് വർധനയോ വികസന പദ്ധതികളോ ബജറ്റിലില്ല.
രണ്ടുവർഷമായി ഡിഎ അനുവദിക്കുന്നില്ല. ഇന്ധന വിലവർധന ജീവിതം ദുഃസഹമാക്കും. ഭാരം കൂട്ടുന്ന നിർദേശങ്ങൾ പിൻവലിക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു. പ്രതിഷേധ പ്രകടനത്തിന് യൂണിയൻ പ്രസിഡന്റ് ഒ.ടി. പ്രകാശ്, ജനറൽ സെക്രട്ടറി എസ്. ഗിരീഷ് തുടങ്ങിയവർ നേതൃത്വം നൽകി.
ബജറ്റിലൂടെ സമസ്ത മേഖലയിലും നികുതിഭാരം വർധിപ്പിച്ച്, അധികാരത്തിൽ വരാൻ സഹായിച്ച സകല ജനവിഭാഗങ്ങളെയും വെല്ലുവിളിക്കുകയാണു സർക്കാരെന്ന് കോൺഗ്രസ് നേതാവ് വി.എസ്. ശിവകുമാർ പറഞ്ഞു.
ഇതിന്റെ ഭാഗമായി മണ്ഡലം കോണ്ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ മണ്ഡലം ആസ്ഥാനങ്ങളിൽ വൈകുന്നേരം പന്തം കൊളുത്തി പ്രകടനം നടത്തി. വിവിധ സർവീസ് സംഘടനകളും ഇന്നലെ പ്രതിഷേധവുമായി രംഗത്തെത്തി. ബജറ്റിൽ സർക്കാർ ജീവനക്കാരെ അവഗണിച്ചതിൽ വെള്ളായണി കാർഷിക കോളജ് ജീവനക്കാർ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.
ഡിഎ കുടിശികയോ സറണ്ടറോ അനുവദിക്കാത്ത ബജറ്റ് പങ്കാളിത്ത പെൻഷൻ പിൻവലിക്കുന്നതു സംബന്ധിച്ച് പരിപൂർണമായി മൗനം അവലംബിക്കുന്നതായി യോഗം കുറ്റപ്പെടുത്തി. ജീവനക്കാർക്ക് 11 ശതമാനത്തിൽ കൂടുതൽ ഡിഎ ഇപ്പോൾ കുടിശികയുണ്ട്.
സർവകലാശാലകൾക്ക് നൽകുന്ന പതിവു ഗ്രാൻഡ് വർധന ഇത്തവണ ഉണ്ടാകാത്തത് ശന്പളം മുടങ്ങുന്നതിനുവരെ കാരണമാകാമെന്ന് പ്രതിഷേധ യോഗത്തിൽ പങ്കെടുത്തവർ പറഞ്ഞു. യൂണിയൻ ജനറൽ സെക്രട്ടറി ജോണ് കോശി, പ്രദീപ്, അഖിൽ തുടങ്ങിയവർ പ്രതിഷേധ പരിപാടികൾക്കു നേതൃത്വം നൽകി.
സർവീസ് പെൻഷൻകാരെ പൂർണമായി അവഗണിച്ച ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് കേരള റിട്ടയേഡ് ടീച്ചേഴ്സ് കോണ്ഗ്രസ് അഭിപ്രായപ്പെട്ടു. ലഭിക്കേണ്ട നാല് ഗഡു ക്ഷാമബത്തയിൽ ഒരെണ്ണം പോലും നൽകാൻ തയാറാകാതെ നികുതിഭാരം ചുമത്തി ജനജീവിതം ദുസഹമാക്കിയിരിക്കുന്നു.
തടഞ്ഞുവച്ചിരിക്കുന്ന പെൻഷൻ കുടിശികയെക്കുറിച്ച് പരാമർശം പോലുമില്ല. മെഡിസെപ് കുറ്റമറ്റതാക്കാൻ ഒരു നടപടിയുമില്ല. വയോജനങ്ങളെ ഇത്രമാത്രം വഞ്ചിച്ച ബജറ്റിനെതിരേ അതിശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് പി.മൊയ്തീൻ, ജനറൽ സെക്രട്ടറി ജി. രവീന്ദ്രൻ നായർ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
കേരളത്തിലെ സിവിൽ സർവീസിന്റെ മരണമണി മുഴക്കുന്ന ബജറ്റ് നിർദേശങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് യൂണിവേഴ്സിറ്റി സ്റ്റാഫ് യൂണിയൻ ആരോപിച്ചു. സർവകലാശാലകളെ തളർത്തി സ്വകാര്യ യൂണിവേഴ്സിറ്റികൾക്ക് വഴിയൊരുക്കുന്ന സർക്കാരിന്റെ ഗൂഢനീക്കമാണ് ബജറ്റിൽ കണ്ടത്. ഗ്രാൻഡ് വർധനയോ വികസന പദ്ധതികളോ ബജറ്റിലില്ല.
രണ്ടുവർഷമായി ഡിഎ അനുവദിക്കുന്നില്ല. ഇന്ധന വിലവർധന ജീവിതം ദുഃസഹമാക്കും. ഭാരം കൂട്ടുന്ന നിർദേശങ്ങൾ പിൻവലിക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു. പ്രതിഷേധ പ്രകടനത്തിന് യൂണിയൻ പ്രസിഡന്റ് ഒ.ടി. പ്രകാശ്, ജനറൽ സെക്രട്ടറി എസ്. ഗിരീഷ് തുടങ്ങിയവർ നേതൃത്വം നൽകി.
ബജറ്റിലൂടെ സമസ്ത മേഖലയിലും നികുതിഭാരം വർധിപ്പിച്ച്, അധികാരത്തിൽ വരാൻ സഹായിച്ച സകല ജനവിഭാഗങ്ങളെയും വെല്ലുവിളിക്കുകയാണു സർക്കാരെന്ന് കോൺഗ്രസ് നേതാവ് വി.എസ്. ശിവകുമാർ പറഞ്ഞു.