തിരുവനന്തപുരം: സംസ്ഥാനത്തെ ജനങ്ങളുടെമേൽ 4,000 കോടി രൂപയുടെ അധികഭാരം അടിച്ചേൽപ്പിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ സംസ്ഥാന ബജറ്റ് അവതരിപ്പിച്ചു. ബജറ്റ് നിർദേശങ്ങൾ ജീവിതച്ചെലവ് വൻതോതിൽ വർധിപ്പിക്കും. പെട്രോളിനും ഡീസലിനും രണ്ടു രൂപ വീതമാണു കൂടുക.
പുതിയ വൻകിട പദ്ധതികളോ ക്ഷേമപദ്ധതികളോ ബജറ്റിലില്ല. ക്ഷേമപെൻഷനുകൾ ഉൾപ്പെടെ പാവപ്പെട്ടവർക്കും സാധാരണക്കാർക്കുംവേണ്ടിയുള്ള ആനുകൂല്യങ്ങളിൽ വർധന വരുത്തിയില്ല. അധികച്ചെലവുകൾ വരുത്താതെ പരമാവധി വരുമാനം വർധിപ്പിക്കാനുള്ള മാർഗങ്ങളാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ തേടിയത്.
നാളികേരത്തിന്റെ താങ്ങുവില 32ൽനിന്നു 34 ആയി ഉയർത്തിയതാണ് ഇത്തരത്തിലുള്ള ഏക വർധന. കാര്യമായ സംഭരണം നടക്കുന്നില്ലാത്തതിനാൽ ഈയിനത്തിൽ സർക്കാരിനു കാര്യമായ ചെലവു വരുന്നില്ല. റബറിന്റെ വിലസ്ഥിരതാഫണ്ടിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. കർഷകർക്ക് ആശ്വാസകരമായ കാര്യമായ പദ്ധതികളുമില്ല.
നികുതികൾ വർധിപ്പിച്ചും നികുതിയേതര ഇനങ്ങളിൽ വർധന വരുത്തിയും 2,995 കോടി രൂപയുടെ അധികവരുമാനമാണു കണ്ടെത്തിയിട്ടുള്ളത്. മദ്യത്തിനും പെട്രോളിനും ഡീസലിനും സെസ് ഏർപ്പെടുത്തി. ഇതിലൂടെ 1,150 കോടി രൂപ അധികമായി കണ്ടെത്തും. ഭൂമിയുടെ ന്യായവില വർധിപ്പിച്ചു. വൈദ്യുതിത്തീരുവ അഞ്ചു ശതമാനമായി വർധിപ്പിക്കുന്നതിലൂടെ 200 കോടി രൂപയുടെ അധികവരുമാനം നേടി. മോട്ടോർവാഹന നികുതികളും ഉയർത്തി. ഇതുകൂടാതെ, കെട്ടിടനികുതിയും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഫീസുകളും വർധിപ്പിച്ച് 1,000 കോടി രൂപയും സർക്കാർ കണ്ടെത്തി. ഈ തുക തദ്ദേശസ്ഥാപനങ്ങളുടെ തനതു ഫണ്ടിലേക്കാണു ലഭിക്കുക.
കഴിഞ്ഞ മാസമാണ് മദ്യത്തിന്റെ നികുതിയിൽ നാലു ശതമാനം വർധന വരുത്തിയത്. രണ്ടാം പിണറായി സർക്കാർ വന്നതിനു ശേഷം മദ്യവിലയിൽ മൂന്നാം തവണയാണുവർധന വരുത്തുന്നത്. ബജറ്റിലെ നികുതി, നികുതിയേതര നിരക്കു വർധനയ്ക്കു പുറമേ വൈദ്യുതി ചാർജ് വർധന, കുടിവെള്ളനിരക്കു വർധന എന്നിവയും വരുന്നുണ്ട്. ഇതുകൂടിയാകുന്പോൾ സാധാരണക്കാരന്റെ ജീവിതഭാരം വല്ലാതെ വർധിക്കും.
സഭയിൽ പ്രതിഷേധം, മുദ്രാവാക്യം വിളി
ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് പ്രസംഗം വായിച്ചു തീർത്തയുടൻ സഭയ്ക്കുള്ളിൽ പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി. “കൊള്ള..., കൊള്ള..., പകൽക്കൊള്ള...” എന്നു പറഞ്ഞ് ബജറ്റിനെതിരേ റോജി എം. ജോണിന്റെ നേതൃത്വത്തിലായിരുന്നു മുദ്രാവാക്യം വിളി.
ബജറ്റ് പ്രസംഗത്തിന്റെ അവസാനഭാഗത്ത്, കേരളത്തിലെ ഓരോ മനുഷ്യനെയും ചേർത്തുപിടിക്കുക എന്നതാണ് എൽഡിഎഫ് സർക്കാരിന്റെ നിലപാട് എന്നു ധനമന്ത്രി പറഞ്ഞപ്പോൾ പ്രതിപക്ഷം പരിഹസിച്ചു ബഹളംവച്ചുതുടങ്ങി. ഓരോ മനുഷ്യനെയും ഞെക്കിപ്പിഴിയുന്നു എന്ന് ആംഗ്യം കാട്ടിയായിരുന്നു പി.സി. വിഷ്ണുനാഥ് ഉൾപ്പെടെയുള്ള അംഗങ്ങൾ പരിഹസിച്ചത്. പ്രസംഗം അവസാനിച്ചതോടെ അത് മുദ്രാവാക്യം വിളിയായി മാറി. ബജറ്റിലൂടെ സാധാരണക്കാരുടെമേൽ അമിതഭാരം കെട്ടിവയ്ക്കുന്നു എന്നു പറഞ്ഞായിരുന്നു പ്രതിഷേധം.
വാഹന രജിസ്ട്രേഷൻ: ഒറ്റത്തവണ സെസ് വർധിപ്പിച്ചു
പുതുതായി രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങളിൽ നിന്നും രജിസ്ട്രേഷൻ സമയത്ത് ഈടാക്കി വരുന്ന ഒറ്റത്തവണ സെസ് വർധിപ്പിച്ചു. ഇരുചക്ര വാഹനങ്ങൾക്ക് നിലവിലുള്ള 50 രൂപയിൽനിന്നു 100 ആകും. ലൈറ്റ് മോട്ടോർ വാഹനങ്ങൾക്കു 100ൽനിന്ന് 200 ആകും. മീഡിയം മോട്ടോർ വാഹനങ്ങൾക്ക് 150 രൂപയിൽനിന്ന് 300 ആയും ഹെവി മോട്ടോർ വാഹനങ്ങൾക്ക് 250 രൂപയിൽനിന്ന് 500 ആയും വർധിക്കും.
ഭിന്നശേഷി വിദ്യാർഥികൾ പഠിക്കുന്ന സ്ഥാപനങ്ങളിലെ ബസുകളുടെ നികുതി സർക്കാർ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ ബസുകളുടെ നികുതിക്കു തുല്യമായി കുറയ്ക്കും. മാനസിക ശാരീരിക വെല്ലുവിളി നേരിടുന്നവർ ഉപയോഗിക്കുന്ന സ്വകാര്യ വാഹനങ്ങൾക്കും അവരുടെ യാത്രയ്ക്കായി സ്ഥാപനങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങളുടെ രജിസ്ട്രേഷനിലും ഇതേ രീതിയിൽ കുറവു വരുത്തും.
കോണ്ട്രാക്ട് കാര്യേജുകളുടെയും സ്റ്റേജ് കാര്യേജുകളുടെയും നികുതിയിൽ 10 ശതമാനം വരെ കുറവ് വരുത്തും.
മോട്ടോർവാഹന നികുതി: മോട്ടോർസൈക്കിളുകൾക്ക് രണ്ടു ശതമാനം നികുതിവർധന
രണ്ടു ലക്ഷം രൂപ വരെയുള്ള ഇരുചക്ര വാഹനങ്ങൾക്ക് രണ്ട് ശതമാനം നികുതിവർധനയുണ്ടാകും. നിലവിൽ ഒരു ലക്ഷം രൂപ വരെയുള്ള ഇരുചക്ര വാഹനങ്ങൾക്ക് 10 ശതമാനവും ഒന്ന്- രണ്ട് ലക്ഷം രൂപ വരെയുള്ള ഇരുചക്രവാഹനങ്ങൾക്ക് 12 ശതമാനവുമാണ് റോഡ് ടാക്സ്. ഇത് യഥാക്രമം 12ഉം 14ഉം ശതമാനമായി വർധിക്കും.
ആഡംബര കാറുകൾക്ക് ഒരു ശതമാനവും അഞ്ച് ലക്ഷം രൂപയ്ക്കു മുകളിലുള്ള കാറുകൾക്കും 10 മുതൽ 15 ലക്ഷം രൂപ വരെയുള്ള കാറുകൾക്കും രണ്ട് ശതമാനവും നികുതി വർധിപ്പിച്ചു. വാഹനവിലയ്ക്കും ജിഎസ്ടിക്കും പുറമെയാണ് ഇത്. കോൺട്രാക്ട് ക്യാരേജ്, സ്റ്റേജ് ക്യാരേജ് വാഹനങ്ങളുടെ നികുതിയിൽ 10 ശതമാനം കുറവ് വരുത്തി.
ക്ഷേമപെൻഷൻ കൂട്ടിയില്ല; അനർഹരെ ഒഴിവാക്കും
സാമൂഹികസുരക്ഷാ പെൻഷനോ ക്ഷേമപെൻഷനുകളോ കൂട്ടിയില്ല. സാമൂഹികസുരക്ഷാ പെൻഷൻ പദ്ധതിയിലെ അനർഹരെ ഒഴിവാക്കുമെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ബജറ്റ് പ്രഖ്യാപനത്തിൽ പറയുന്നു.
ക്ഷേമപെൻഷൻ നൽകാൻ സർക്കാർ രൂപീകരിച്ച കന്പനിയാണ് കേരള സോഷ്യൽ സെക്യൂരിറ്റീസ് പെൻഷൻ ലിമിറ്റഡ്. കന്പനിയുടെ കടമെടുപ്പു പൊതുകടമായി കേന്ദ്രം കണക്കാക്കുന്നത് ഇതിനെ തകർക്കാനാണെന്നു ധനമന്ത്രി പറയുന്നു. നിലവിൽ 1600 രൂപ നിരക്കിലാണ് പ്രതിമാസ പെൻഷൻ.
മദ്യത്തിനും പെട്രോൾ- ഡീസലിനും സെസ് ഏർപ്പെടുത്തിയത് ക്ഷേമ പെൻഷൻകൂടി മുന്നിൽക്കണ്ടാണ്.
പുതിയ വൻകിട പദ്ധതികളോ ക്ഷേമപദ്ധതികളോ ബജറ്റിലില്ല. ക്ഷേമപെൻഷനുകൾ ഉൾപ്പെടെ പാവപ്പെട്ടവർക്കും സാധാരണക്കാർക്കുംവേണ്ടിയുള്ള ആനുകൂല്യങ്ങളിൽ വർധന വരുത്തിയില്ല. അധികച്ചെലവുകൾ വരുത്താതെ പരമാവധി വരുമാനം വർധിപ്പിക്കാനുള്ള മാർഗങ്ങളാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ തേടിയത്.
നാളികേരത്തിന്റെ താങ്ങുവില 32ൽനിന്നു 34 ആയി ഉയർത്തിയതാണ് ഇത്തരത്തിലുള്ള ഏക വർധന. കാര്യമായ സംഭരണം നടക്കുന്നില്ലാത്തതിനാൽ ഈയിനത്തിൽ സർക്കാരിനു കാര്യമായ ചെലവു വരുന്നില്ല. റബറിന്റെ വിലസ്ഥിരതാഫണ്ടിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. കർഷകർക്ക് ആശ്വാസകരമായ കാര്യമായ പദ്ധതികളുമില്ല.
നികുതികൾ വർധിപ്പിച്ചും നികുതിയേതര ഇനങ്ങളിൽ വർധന വരുത്തിയും 2,995 കോടി രൂപയുടെ അധികവരുമാനമാണു കണ്ടെത്തിയിട്ടുള്ളത്. മദ്യത്തിനും പെട്രോളിനും ഡീസലിനും സെസ് ഏർപ്പെടുത്തി. ഇതിലൂടെ 1,150 കോടി രൂപ അധികമായി കണ്ടെത്തും. ഭൂമിയുടെ ന്യായവില വർധിപ്പിച്ചു. വൈദ്യുതിത്തീരുവ അഞ്ചു ശതമാനമായി വർധിപ്പിക്കുന്നതിലൂടെ 200 കോടി രൂപയുടെ അധികവരുമാനം നേടി. മോട്ടോർവാഹന നികുതികളും ഉയർത്തി. ഇതുകൂടാതെ, കെട്ടിടനികുതിയും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഫീസുകളും വർധിപ്പിച്ച് 1,000 കോടി രൂപയും സർക്കാർ കണ്ടെത്തി. ഈ തുക തദ്ദേശസ്ഥാപനങ്ങളുടെ തനതു ഫണ്ടിലേക്കാണു ലഭിക്കുക.
കഴിഞ്ഞ മാസമാണ് മദ്യത്തിന്റെ നികുതിയിൽ നാലു ശതമാനം വർധന വരുത്തിയത്. രണ്ടാം പിണറായി സർക്കാർ വന്നതിനു ശേഷം മദ്യവിലയിൽ മൂന്നാം തവണയാണുവർധന വരുത്തുന്നത്. ബജറ്റിലെ നികുതി, നികുതിയേതര നിരക്കു വർധനയ്ക്കു പുറമേ വൈദ്യുതി ചാർജ് വർധന, കുടിവെള്ളനിരക്കു വർധന എന്നിവയും വരുന്നുണ്ട്. ഇതുകൂടിയാകുന്പോൾ സാധാരണക്കാരന്റെ ജീവിതഭാരം വല്ലാതെ വർധിക്കും.
സഭയിൽ പ്രതിഷേധം, മുദ്രാവാക്യം വിളി
ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് പ്രസംഗം വായിച്ചു തീർത്തയുടൻ സഭയ്ക്കുള്ളിൽ പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി. “കൊള്ള..., കൊള്ള..., പകൽക്കൊള്ള...” എന്നു പറഞ്ഞ് ബജറ്റിനെതിരേ റോജി എം. ജോണിന്റെ നേതൃത്വത്തിലായിരുന്നു മുദ്രാവാക്യം വിളി.
ബജറ്റ് പ്രസംഗത്തിന്റെ അവസാനഭാഗത്ത്, കേരളത്തിലെ ഓരോ മനുഷ്യനെയും ചേർത്തുപിടിക്കുക എന്നതാണ് എൽഡിഎഫ് സർക്കാരിന്റെ നിലപാട് എന്നു ധനമന്ത്രി പറഞ്ഞപ്പോൾ പ്രതിപക്ഷം പരിഹസിച്ചു ബഹളംവച്ചുതുടങ്ങി. ഓരോ മനുഷ്യനെയും ഞെക്കിപ്പിഴിയുന്നു എന്ന് ആംഗ്യം കാട്ടിയായിരുന്നു പി.സി. വിഷ്ണുനാഥ് ഉൾപ്പെടെയുള്ള അംഗങ്ങൾ പരിഹസിച്ചത്. പ്രസംഗം അവസാനിച്ചതോടെ അത് മുദ്രാവാക്യം വിളിയായി മാറി. ബജറ്റിലൂടെ സാധാരണക്കാരുടെമേൽ അമിതഭാരം കെട്ടിവയ്ക്കുന്നു എന്നു പറഞ്ഞായിരുന്നു പ്രതിഷേധം.
വാഹന രജിസ്ട്രേഷൻ: ഒറ്റത്തവണ സെസ് വർധിപ്പിച്ചു
പുതുതായി രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങളിൽ നിന്നും രജിസ്ട്രേഷൻ സമയത്ത് ഈടാക്കി വരുന്ന ഒറ്റത്തവണ സെസ് വർധിപ്പിച്ചു. ഇരുചക്ര വാഹനങ്ങൾക്ക് നിലവിലുള്ള 50 രൂപയിൽനിന്നു 100 ആകും. ലൈറ്റ് മോട്ടോർ വാഹനങ്ങൾക്കു 100ൽനിന്ന് 200 ആകും. മീഡിയം മോട്ടോർ വാഹനങ്ങൾക്ക് 150 രൂപയിൽനിന്ന് 300 ആയും ഹെവി മോട്ടോർ വാഹനങ്ങൾക്ക് 250 രൂപയിൽനിന്ന് 500 ആയും വർധിക്കും.
ഭിന്നശേഷി വിദ്യാർഥികൾ പഠിക്കുന്ന സ്ഥാപനങ്ങളിലെ ബസുകളുടെ നികുതി സർക്കാർ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ ബസുകളുടെ നികുതിക്കു തുല്യമായി കുറയ്ക്കും. മാനസിക ശാരീരിക വെല്ലുവിളി നേരിടുന്നവർ ഉപയോഗിക്കുന്ന സ്വകാര്യ വാഹനങ്ങൾക്കും അവരുടെ യാത്രയ്ക്കായി സ്ഥാപനങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങളുടെ രജിസ്ട്രേഷനിലും ഇതേ രീതിയിൽ കുറവു വരുത്തും.
കോണ്ട്രാക്ട് കാര്യേജുകളുടെയും സ്റ്റേജ് കാര്യേജുകളുടെയും നികുതിയിൽ 10 ശതമാനം വരെ കുറവ് വരുത്തും.
മോട്ടോർവാഹന നികുതി: മോട്ടോർസൈക്കിളുകൾക്ക് രണ്ടു ശതമാനം നികുതിവർധന
രണ്ടു ലക്ഷം രൂപ വരെയുള്ള ഇരുചക്ര വാഹനങ്ങൾക്ക് രണ്ട് ശതമാനം നികുതിവർധനയുണ്ടാകും. നിലവിൽ ഒരു ലക്ഷം രൂപ വരെയുള്ള ഇരുചക്ര വാഹനങ്ങൾക്ക് 10 ശതമാനവും ഒന്ന്- രണ്ട് ലക്ഷം രൂപ വരെയുള്ള ഇരുചക്രവാഹനങ്ങൾക്ക് 12 ശതമാനവുമാണ് റോഡ് ടാക്സ്. ഇത് യഥാക്രമം 12ഉം 14ഉം ശതമാനമായി വർധിക്കും.
ആഡംബര കാറുകൾക്ക് ഒരു ശതമാനവും അഞ്ച് ലക്ഷം രൂപയ്ക്കു മുകളിലുള്ള കാറുകൾക്കും 10 മുതൽ 15 ലക്ഷം രൂപ വരെയുള്ള കാറുകൾക്കും രണ്ട് ശതമാനവും നികുതി വർധിപ്പിച്ചു. വാഹനവിലയ്ക്കും ജിഎസ്ടിക്കും പുറമെയാണ് ഇത്. കോൺട്രാക്ട് ക്യാരേജ്, സ്റ്റേജ് ക്യാരേജ് വാഹനങ്ങളുടെ നികുതിയിൽ 10 ശതമാനം കുറവ് വരുത്തി.
ക്ഷേമപെൻഷൻ കൂട്ടിയില്ല; അനർഹരെ ഒഴിവാക്കും
സാമൂഹികസുരക്ഷാ പെൻഷനോ ക്ഷേമപെൻഷനുകളോ കൂട്ടിയില്ല. സാമൂഹികസുരക്ഷാ പെൻഷൻ പദ്ധതിയിലെ അനർഹരെ ഒഴിവാക്കുമെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ബജറ്റ് പ്രഖ്യാപനത്തിൽ പറയുന്നു.
ക്ഷേമപെൻഷൻ നൽകാൻ സർക്കാർ രൂപീകരിച്ച കന്പനിയാണ് കേരള സോഷ്യൽ സെക്യൂരിറ്റീസ് പെൻഷൻ ലിമിറ്റഡ്. കന്പനിയുടെ കടമെടുപ്പു പൊതുകടമായി കേന്ദ്രം കണക്കാക്കുന്നത് ഇതിനെ തകർക്കാനാണെന്നു ധനമന്ത്രി പറയുന്നു. നിലവിൽ 1600 രൂപ നിരക്കിലാണ് പ്രതിമാസ പെൻഷൻ.
മദ്യത്തിനും പെട്രോൾ- ഡീസലിനും സെസ് ഏർപ്പെടുത്തിയത് ക്ഷേമ പെൻഷൻകൂടി മുന്നിൽക്കണ്ടാണ്.