കണ്ണൂര്‍: ആശുപത്രിയിലേക്കുപോകവേ കാറിനു തീപിടിച്ച് ഗർഭിണിയും ഭർത്താവും മരിച്ച സംഭവത്തിൽ ഷോർട്ട് സർക്യൂട്ടിനെത്തുടർന്നു തീ ആളിപ്പടരാൻ ഇടയാക്കിയത് കാറിനുള്ളിൽ സൂക്ഷിച്ച ഇന്ധനമെന്നു കണ്ടെത്തൽ. ഡ്രൈവറുടെ സീറ്റിനടിയിൽ രണ്ടു കുപ്പികളിലായി സൂക്ഷിച്ച പെട്രോളോ ഡീസലോ ആണു നിമിഷനേരംകൊണ്ട് കാർ തീഗോളമായി മാറാൻ ഇടയാക്കിയതെന്നാണു അനുമാനം.
കത്തിയ കാർ ഇന്നലെ വിശദമായി പരിശോധിച്ചപ്പോഴാണ് ഇന്ധനത്തിന്റെ അംശം അടങ്ങിയ കുപ്പിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഷോർട്ട് സർക്യൂട്ടിനെ തുടർന്നുണ്ടായ തീപിടിത്തമാണെങ്കിൽ ഇത്രയും പെട്ടെന്നു കാർ കത്തിയമരില്ലെന്നും ഇന്ധനത്തിന്റെ സാന്നിധ്യമാണു വില്ലനായതെന്നുമാണു വിദഗ്ധർ പറയുന്നത്.
മോട്ടോർ വാഹന വകുപ്പും ഫോറൻസിക് വിഭാഗവും സംയുക്തമായാണ് ഇന്നലെ പരിശോധന നടത്തിയത്. എന്നാൽ, കുപ്പിയിൽ സൂക്ഷിച്ച ഇന്ധനം ഏതാണെന്നു സ്ഥിരീകരിച്ചിട്ടില്ല. ഫോറൻസിക് വിഭാഗത്തിന്റെ അന്തിമറിപ്പോർട്ട് വന്നാലേ ഇക്കാര്യം വ്യക്തമായി പറയാനാകൂവെന്ന് കണ്ണൂർ ജോയിന്റ് ആർടിഒ എ.സി. ഷീബ പറഞ്ഞു. കാറിലുണ്ടായിരുന്ന എയർ പ്യൂരിഫയറും കത്തൽശേഷി വർധിപ്പിച്ചിട്ടുണ്ട്.
കാർ നിർമാതാക്കൾ സ്ഥാപിച്ച ഫിറ്റിംഗുകൾ കൂടാതെ അധികമായി ചില വസ്തുക്കൾ കാറിൽ ഘടിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ വസ്തുക്കൾ ഘടിപ്പിക്കുന്പോൾ വയറിംഗ് സംവിധാനത്തിൽ വരുത്തിയ മാറ്റമാകാം ഷോർട്ട് സർക്യൂട്ടിനു കാരണമെന്നാണു വിലയിരുത്തൽ. കാറിനു തീപിടിച്ചുണ്ടായ ചൂടിൽ ലോഹം വികസിക്കുകയും മുൻവാതിലുകൾ തുറക്കാനാകാത്ത വിധമാകുകയുമായിരുന്നു.
തീപിടിച്ച ഉടൻ കാറിന്റെ പിൻഭാഗത്ത് ഇരുന്നവർ പുറത്തിറങ്ങിയെങ്കിലും മുന്നിലിരുന്ന ഗർഭിണിയായ റീഷ, കാർ ഓടിച്ച ഭർത്താവ് പ്രജിത്ത് എന്നിവർ കാറിനുള്ളിൽ കുടുങ്ങി വെന്തു മരിക്കുകയായിരുന്നു. ഇവരുടെ മകള്‍ ശ്രീപാര്‍വതി (ഏഴ്), റീഷയുടെ അച്ഛൻ വിശ്വനാഥന് (58), അമ്മ ശോഭന (50), വിശ്വനാഥന്റെ സഹോദരഭാര്യ സജിന (45) എന്നിവരാണു കാറിന്റെ പിൻസീറ്റിലുണ്ടായിരുന്നത്.
കത്തിയ കാർ ഇന്നലെ വിശദമായി പരിശോധിച്ചപ്പോഴാണ് ഇന്ധനത്തിന്റെ അംശം അടങ്ങിയ കുപ്പിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഷോർട്ട് സർക്യൂട്ടിനെ തുടർന്നുണ്ടായ തീപിടിത്തമാണെങ്കിൽ ഇത്രയും പെട്ടെന്നു കാർ കത്തിയമരില്ലെന്നും ഇന്ധനത്തിന്റെ സാന്നിധ്യമാണു വില്ലനായതെന്നുമാണു വിദഗ്ധർ പറയുന്നത്.
മോട്ടോർ വാഹന വകുപ്പും ഫോറൻസിക് വിഭാഗവും സംയുക്തമായാണ് ഇന്നലെ പരിശോധന നടത്തിയത്. എന്നാൽ, കുപ്പിയിൽ സൂക്ഷിച്ച ഇന്ധനം ഏതാണെന്നു സ്ഥിരീകരിച്ചിട്ടില്ല. ഫോറൻസിക് വിഭാഗത്തിന്റെ അന്തിമറിപ്പോർട്ട് വന്നാലേ ഇക്കാര്യം വ്യക്തമായി പറയാനാകൂവെന്ന് കണ്ണൂർ ജോയിന്റ് ആർടിഒ എ.സി. ഷീബ പറഞ്ഞു. കാറിലുണ്ടായിരുന്ന എയർ പ്യൂരിഫയറും കത്തൽശേഷി വർധിപ്പിച്ചിട്ടുണ്ട്.
കാർ നിർമാതാക്കൾ സ്ഥാപിച്ച ഫിറ്റിംഗുകൾ കൂടാതെ അധികമായി ചില വസ്തുക്കൾ കാറിൽ ഘടിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ വസ്തുക്കൾ ഘടിപ്പിക്കുന്പോൾ വയറിംഗ് സംവിധാനത്തിൽ വരുത്തിയ മാറ്റമാകാം ഷോർട്ട് സർക്യൂട്ടിനു കാരണമെന്നാണു വിലയിരുത്തൽ. കാറിനു തീപിടിച്ചുണ്ടായ ചൂടിൽ ലോഹം വികസിക്കുകയും മുൻവാതിലുകൾ തുറക്കാനാകാത്ത വിധമാകുകയുമായിരുന്നു.
തീപിടിച്ച ഉടൻ കാറിന്റെ പിൻഭാഗത്ത് ഇരുന്നവർ പുറത്തിറങ്ങിയെങ്കിലും മുന്നിലിരുന്ന ഗർഭിണിയായ റീഷ, കാർ ഓടിച്ച ഭർത്താവ് പ്രജിത്ത് എന്നിവർ കാറിനുള്ളിൽ കുടുങ്ങി വെന്തു മരിക്കുകയായിരുന്നു. ഇവരുടെ മകള്‍ ശ്രീപാര്‍വതി (ഏഴ്), റീഷയുടെ അച്ഛൻ വിശ്വനാഥന് (58), അമ്മ ശോഭന (50), വിശ്വനാഥന്റെ സഹോദരഭാര്യ സജിന (45) എന്നിവരാണു കാറിന്റെ പിൻസീറ്റിലുണ്ടായിരുന്നത്.