കോഴിക്കോട്: കടലില്‍ അടിഞ്ഞുകൂടിയിട്ടുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനു സംസ്ഥാന ബജറ്റില്‍ അഞ്ചു കോടി രൂപ വകയിരുത്തിയത് ആശ്വാസം പകരുന്നു. ഇതാദ്യമായാണ് കടലിലെ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യുന്നതിനു ബജറ്റില്‍ തുക വകയിരുത്തുന്നത്. ശുചിത്വ സാഗരം പദ്ധതിക്കാണ് തുക വകയിരുത്തിയിട്ടുള്ളത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥയെ ഗുരുതരമായി ബാധിച്ച സാഹചര്യത്തിലാണു പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത്.
2017 മുതല്‍ നീണ്ടകര ഹാര്‍ബറില്‍ ശുചിത്വ സാഗരം പദ്ധതി നടപ്പാക്കിവരുന്നുണ്ട്. ഫിഷറീസ് വകുപ്പ്, ഹാര്‍ബര്‍ എന്‍ജിനിയറിംഗ് വകുപ്പ്, ശുചിത്വ മിഷന്, കോസ്റ്റല്‍ പോലീസ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ബോട്ടുടമകള്‍, മത്സ്യത്തൊഴിലാളി സംഘടനകള്‍ എന്നിവ സംയുക്തമായി ജനകീയ പങ്കാളിത്തത്തോടെയാണു ശുചിത്വ സാഗരം പദ്ധതി നടപ്പാക്കിവരുന്നത്. മത്സ്യബന്ധന സമയത്ത് കടലില്‍നിന്നു കിട്ടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കരയിലെത്തിച്ച് സംസ്കരിച്ച് റോഡ് നിര്‍മാണത്തിനു ഉപയോഗിക്കുകയാണ് ഇപ്പോള്‍ ചെയ്തുവരുന്നത്. മറ്റു ഹാര്‍ബറുകളിലേക്കും പദ്ധതി വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്.
കടലിന്റെ അടിത്തട്ടില്‍ വന്‍തോതില്‍ പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞുകൂടി ഓക്സിജന്റെ അളവ് കുറയുന്നതിനാല്‍ മത്സ്യങ്ങളുടെ മുട്ടവിരിയാന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്നുണ്ട്. ഇതുകാരണം മത്സ്യങ്ങള്‍ സുരക്ഷിത താവളം തേടി ആന്ധ്രപ്രദേശ്, കര്‍ണാടക തീരത്തേക്ക് നീങ്ങുകയാണ്. അറബിക്കടലില്‍ ഏട്ട, സ്രാവ്, മാന്തൽ തുടങ്ങിയ ഇനം മത്സ്യങ്ങളുടെ ലഭ്യതതന്നെ കുറഞ്ഞതായി പഠനത്തില്‍ കണ്ടെത്തിയിരുന്നു. മത്തിയും അയലയുമാണു പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഏറ്റവും കുടുതല്‍ അകത്താക്കുന്നത്.
ജലോപരിതലത്തില്‍ സഞ്ചരിക്കുന്ന ഇവ ഭക്ഷ്യ വസ്തുവാണെന്ന് കരുതിയാണ് പ്ലാസ്റ്റിക് വസ്തുക്കള്‍ ഭക്ഷിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യം ഇവയുടെ അന്തകരാവുന്ന അവസ്ഥയാണ് നിലവിലുള്ളത്. സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ മത്തിയുടെയും അയലയുടെയും വയറ്റില്‍നിന്നു പ്ലാസ്റ്റിക് വസ്തുക്കള്‍ കണ്ടെത്തിയിരുന്നു.
2017 മുതല്‍ നീണ്ടകര ഹാര്‍ബറില്‍ ശുചിത്വ സാഗരം പദ്ധതി നടപ്പാക്കിവരുന്നുണ്ട്. ഫിഷറീസ് വകുപ്പ്, ഹാര്‍ബര്‍ എന്‍ജിനിയറിംഗ് വകുപ്പ്, ശുചിത്വ മിഷന്, കോസ്റ്റല്‍ പോലീസ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ബോട്ടുടമകള്‍, മത്സ്യത്തൊഴിലാളി സംഘടനകള്‍ എന്നിവ സംയുക്തമായി ജനകീയ പങ്കാളിത്തത്തോടെയാണു ശുചിത്വ സാഗരം പദ്ധതി നടപ്പാക്കിവരുന്നത്. മത്സ്യബന്ധന സമയത്ത് കടലില്‍നിന്നു കിട്ടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കരയിലെത്തിച്ച് സംസ്കരിച്ച് റോഡ് നിര്‍മാണത്തിനു ഉപയോഗിക്കുകയാണ് ഇപ്പോള്‍ ചെയ്തുവരുന്നത്. മറ്റു ഹാര്‍ബറുകളിലേക്കും പദ്ധതി വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്.
കടലിന്റെ അടിത്തട്ടില്‍ വന്‍തോതില്‍ പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞുകൂടി ഓക്സിജന്റെ അളവ് കുറയുന്നതിനാല്‍ മത്സ്യങ്ങളുടെ മുട്ടവിരിയാന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്നുണ്ട്. ഇതുകാരണം മത്സ്യങ്ങള്‍ സുരക്ഷിത താവളം തേടി ആന്ധ്രപ്രദേശ്, കര്‍ണാടക തീരത്തേക്ക് നീങ്ങുകയാണ്. അറബിക്കടലില്‍ ഏട്ട, സ്രാവ്, മാന്തൽ തുടങ്ങിയ ഇനം മത്സ്യങ്ങളുടെ ലഭ്യതതന്നെ കുറഞ്ഞതായി പഠനത്തില്‍ കണ്ടെത്തിയിരുന്നു. മത്തിയും അയലയുമാണു പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഏറ്റവും കുടുതല്‍ അകത്താക്കുന്നത്.
ജലോപരിതലത്തില്‍ സഞ്ചരിക്കുന്ന ഇവ ഭക്ഷ്യ വസ്തുവാണെന്ന് കരുതിയാണ് പ്ലാസ്റ്റിക് വസ്തുക്കള്‍ ഭക്ഷിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യം ഇവയുടെ അന്തകരാവുന്ന അവസ്ഥയാണ് നിലവിലുള്ളത്. സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ മത്തിയുടെയും അയലയുടെയും വയറ്റില്‍നിന്നു പ്ലാസ്റ്റിക് വസ്തുക്കള്‍ കണ്ടെത്തിയിരുന്നു.