തിരുവനന്തപുരം: മാനനഷ്ടക്കേസോ സിവിൽ കേസുകളോ ഫയൽ ചെയ്യുന്നതിനുള്ള കോടതിച്ചെലവും ബജറ്റ് പ്രഖ്യാപനത്തോടെ കുത്തനെ ഉയരും. മാനനഷ്ടം, സിവിൽ കേസുകൾ എന്നിവയുമായി ബന്ധപ്പെട്ട കേസുകൾക്കുള്ള കോടതി ഫീസ് ക്ലെയിം തുകയുടെ ഒരു ശതമാനമാക്കി ഉയർത്തും. നിലവിൽ കാൽ ശതമാനമാണ്.
മറ്റ് കോടതി വ്യവഹാരങ്ങൾക്ക് ഒരു ശതമാനം അധികമായി കോർട്ട് ഫീ ഈടാക്കുന്ന തരത്തിൽ 1959ലെ കേരള കോർട്ട് ഫീസ് ആൻഡ് സ്യൂട്ട് വാല്യുവേഷൻ നിയമവും ചട്ടങ്ങളും ഭേദഗതി ചെയ്യും. സാധാരണ പൗരന്മാരുടെ സൗകര്യാർഥം കോടതി ഫീസുകൾ ഇ-സ്റ്റാന്പിംഗിന്റെ പരിധിയിൽ കൊണ്ടുവരും. ഇതുവഴി 50 കോടിയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നു.
മറ്റ് കോടതി വ്യവഹാരങ്ങൾക്ക് ഒരു ശതമാനം അധികമായി കോർട്ട് ഫീ ഈടാക്കുന്ന തരത്തിൽ 1959ലെ കേരള കോർട്ട് ഫീസ് ആൻഡ് സ്യൂട്ട് വാല്യുവേഷൻ നിയമവും ചട്ടങ്ങളും ഭേദഗതി ചെയ്യും. സാധാരണ പൗരന്മാരുടെ സൗകര്യാർഥം കോടതി ഫീസുകൾ ഇ-സ്റ്റാന്പിംഗിന്റെ പരിധിയിൽ കൊണ്ടുവരും. ഇതുവഴി 50 കോടിയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നു.