മലപ്പുറം: കാസർഗോഡ് ജില്ലയിൽ മൂഴിയാർ എരഞ്ഞിപ്പുഴ ഗ്രാമത്തിൽ ബൈബിൾ കത്തിച്ചതും വിശ്വാസസമൂഹത്തിനു കടുത്ത വേദനയുണ്ടാകുന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതും അപലപനീയമാണെന്ന് പാണക്കാട് സയിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
ഇത്തരം വിദ്വേഷപ്രവർത്തനം ചെയ്യുന്നവർക്കെതിരേ സർക്കാർ കർശന നടപടി സ്വീകരിക്കണം. മതഗ്രന്ഥങ്ങൾ വിശിഷ്ടമാണ്. മതഗ്രന്ഥങ്ങളും മതചിഹ്നങ്ങളും അവഹേളനത്തിനു വിധേയമാക്കപ്പെടരുത്. സമൂഹത്തിൽ മതസൗഹാർദത്തിനും സമാധാനപരമായ സഹവർത്തിത്വത്തിനും കോട്ടം വരുത്തന്ന തരത്തിലുള്ള പ്രവർത്തനം ആരുടെ ഭാഗത്തുനിന്നുണ്ടായാലും ഒന്നിച്ചു ചെറുത്തു തോൽപ്പിക്കണം.
മതഗ്രന്ഥങ്ങളെ അവഹേളിക്കുന്നതും നശിപ്പിക്കുന്നതും ഇസ്ലാമിക വിശ്വാസ പ്രമാണങ്ങൾക്ക് വിരുദ്ധമാണെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
ഇത്തരം വിദ്വേഷപ്രവർത്തനം ചെയ്യുന്നവർക്കെതിരേ സർക്കാർ കർശന നടപടി സ്വീകരിക്കണം. മതഗ്രന്ഥങ്ങൾ വിശിഷ്ടമാണ്. മതഗ്രന്ഥങ്ങളും മതചിഹ്നങ്ങളും അവഹേളനത്തിനു വിധേയമാക്കപ്പെടരുത്. സമൂഹത്തിൽ മതസൗഹാർദത്തിനും സമാധാനപരമായ സഹവർത്തിത്വത്തിനും കോട്ടം വരുത്തന്ന തരത്തിലുള്ള പ്രവർത്തനം ആരുടെ ഭാഗത്തുനിന്നുണ്ടായാലും ഒന്നിച്ചു ചെറുത്തു തോൽപ്പിക്കണം.
മതഗ്രന്ഥങ്ങളെ അവഹേളിക്കുന്നതും നശിപ്പിക്കുന്നതും ഇസ്ലാമിക വിശ്വാസ പ്രമാണങ്ങൾക്ക് വിരുദ്ധമാണെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.