കൊച്ചി: വിഭാഗീയതയോ ഭിന്നതയോ കൂടാതെ വേണം സഭാപ്രവര്‍ത്തനം നടത്തേണ്ടതെന്നും വ്യത്യസ്ത ചിന്താധാരകളോടു സന്തുലിതമായ സമീപനമായിരിക്കണം ക്രൈസ്തവ നേതൃത്വത്തിന് ഉണ്ടാകേണ്ടതെന്നും ബിഷപ് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍.
കെസിബിസി വിമന്‍സ് കമ്മീഷന്റെ ജനറല്‍ ബോഡിയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിമന്‍സ് കമ്മീഷന് എക്സിക്യൂട്ടീവ് സെക്രട്ടറി ജെയിന് ആന്‍സില്‍ ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. സിബിസിഐ കൗണ്‍സില്‍ ഫോര്‍ വിമന്‍സ് സെക്രട്ടറി സിസ്റ്റര്‍ നവ്യ മുഖ്യപ്രഭാഷണം നടത്തി. ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ഫാ. ജോസ് കിഴക്കേല്‍, ഷിജോ ഏബ്രഹാം, ആനി ജോസഫ്, അല്‍ഫോന്‍സ് ആന്റില്‍സ്, ജൂലിയറ്റ് ഡാനിയേല്‍ എന്നിവര്‍ പ്രസംഗിച്ചു.
സീറോ മലബാര്‍ ഇന്റര്‍നാഷണല്‍ മാതൃവേദി പ്രസിഡന്റ് ബീനാജോഷി, സെക്രട്ടറി ആന്‍സി മാത്യു എന്നിവരെ ചടങ്ങില്‍ ആദരിച്ചു. പ്രകൃതിസംരക്ഷണവും സാമൂഹ്യ സുസ്ഥിരതയും എന്ന വിഷയത്തെ സംബന്ധിച്ച് ഡോ. കെ.വി. റീത്താമ്മയും സ്പെഷല്‍ മാരേജ് ആക്ടിനെകുറിച്ച് ജാഗ്രതാകമ്മീഷന്‍ ഐടി കോ-ഓര്‍ഡിനേറ്റര്‍ വിനോദ് നെല്ലിക്കലും ക്ലാസുകള്‍ നയിച്ചു.
1954ല്‍ പ്രാബല്യത്തില്‍വന്ന ‘സ്പെഷല്‍ മാരേജ് ആക്ടി’ല്‍ ഏതെങ്കിലും ബാഹ്യശക്തികളുടെയോ കോടതികളുടെയോ ഇടപെടലില്‍ മാറ്റങ്ങള്‍ വരുത്തുകയാണെങ്കില്‍ രജിസ്ട്രേഷന് നടത്തുന്ന വ്യക്തികളുടെ പോലീസ് വെരിഫിക്കേഷന് നിര്‍ബന്ധമാക്കുക, വിവാഹിതരാകുന്നവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ നോട്ടീസ് ബോര്‍ഡില്‍ വിവാഹനോട്ടീസ് പതിക്കുക, ഓണ്‍ ലൈന്‍ രജിസ്ട്രേഷന് പുനഃസ്ഥാപിക്കുക, രജിസ്ട്രേഷന് നടത്തുന്ന വ്യക്തികളുടെ മാതാപിതാക്കള്‍ അക്കാര്യങ്ങൾ അറിഞ്ഞിരിക്കണമെന്ന് ഉറപ്പു വരുത്തുക എന്നീ കാര്യങ്ങള്‍ കൂടി പരിഗണനയില്‍ എടുക്കണമെന്നു യോഗം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കെസിബിസി വിമന്‍സ് കമ്മീഷന്റെ ജനറല്‍ ബോഡിയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിമന്‍സ് കമ്മീഷന് എക്സിക്യൂട്ടീവ് സെക്രട്ടറി ജെയിന് ആന്‍സില്‍ ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. സിബിസിഐ കൗണ്‍സില്‍ ഫോര്‍ വിമന്‍സ് സെക്രട്ടറി സിസ്റ്റര്‍ നവ്യ മുഖ്യപ്രഭാഷണം നടത്തി. ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ഫാ. ജോസ് കിഴക്കേല്‍, ഷിജോ ഏബ്രഹാം, ആനി ജോസഫ്, അല്‍ഫോന്‍സ് ആന്റില്‍സ്, ജൂലിയറ്റ് ഡാനിയേല്‍ എന്നിവര്‍ പ്രസംഗിച്ചു.
സീറോ മലബാര്‍ ഇന്റര്‍നാഷണല്‍ മാതൃവേദി പ്രസിഡന്റ് ബീനാജോഷി, സെക്രട്ടറി ആന്‍സി മാത്യു എന്നിവരെ ചടങ്ങില്‍ ആദരിച്ചു. പ്രകൃതിസംരക്ഷണവും സാമൂഹ്യ സുസ്ഥിരതയും എന്ന വിഷയത്തെ സംബന്ധിച്ച് ഡോ. കെ.വി. റീത്താമ്മയും സ്പെഷല്‍ മാരേജ് ആക്ടിനെകുറിച്ച് ജാഗ്രതാകമ്മീഷന്‍ ഐടി കോ-ഓര്‍ഡിനേറ്റര്‍ വിനോദ് നെല്ലിക്കലും ക്ലാസുകള്‍ നയിച്ചു.
1954ല്‍ പ്രാബല്യത്തില്‍വന്ന ‘സ്പെഷല്‍ മാരേജ് ആക്ടി’ല്‍ ഏതെങ്കിലും ബാഹ്യശക്തികളുടെയോ കോടതികളുടെയോ ഇടപെടലില്‍ മാറ്റങ്ങള്‍ വരുത്തുകയാണെങ്കില്‍ രജിസ്ട്രേഷന് നടത്തുന്ന വ്യക്തികളുടെ പോലീസ് വെരിഫിക്കേഷന് നിര്‍ബന്ധമാക്കുക, വിവാഹിതരാകുന്നവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ നോട്ടീസ് ബോര്‍ഡില്‍ വിവാഹനോട്ടീസ് പതിക്കുക, ഓണ്‍ ലൈന്‍ രജിസ്ട്രേഷന് പുനഃസ്ഥാപിക്കുക, രജിസ്ട്രേഷന് നടത്തുന്ന വ്യക്തികളുടെ മാതാപിതാക്കള്‍ അക്കാര്യങ്ങൾ അറിഞ്ഞിരിക്കണമെന്ന് ഉറപ്പു വരുത്തുക എന്നീ കാര്യങ്ങള്‍ കൂടി പരിഗണനയില്‍ എടുക്കണമെന്നു യോഗം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.