രാജാക്കാട് (ഇടുക്കി): രാജാക്കാട് പനച്ചിക്കുഴിയിൽ പാട്ടത്തിനെടുത്ത കൃഷിയിടത്തിൽ കർഷകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ശംഖുപുരത്തിൽ രാജേന്ദ്രൻ(53) ആണ് മരിച്ചത്. കടബാധ്യതമൂലം രാജേന്ദ്രൻ ജീവനൊടുക്കുകയായിരുന്നെന്നു ബന്ധുക്കൾ പറഞ്ഞു.
ബൈസണ്‍വാലി സൊസൈറ്റിമേട് സ്വദേശിയായ രാജേന്ദ്രൻ ഒരു വർഷം മുൻപാണ് അവിടെയുണ്ടായിരുന്ന വീടും പുരയിടവും വിറ്റശേഷം മുല്ലക്കാനത്തേക്ക് താമസം മാറിയത്. മുല്ലക്കാനം, രാജാക്കാട്, പനച്ചിക്കുഴി എന്നിവിടങ്ങളിലായി ആറേക്കറോളം ഭൂമി പാട്ടത്തിനെടുത്ത് ഏലം കൃഷി ചെയ്യുകയായിരുന്നു. മുല്ലക്കാനത്തെ വാടക വീട്ടിലാണ് രാജേന്ദ്രനും കുടുംബവും താമസിക്കുന്നത്. ഏലത്തിന് വിലയിടിഞ്ഞതിനാൽ തോട്ടം ഉടമകൾക്ക് പാട്ടതുക നൽകാൻ കഴിയാതെ രാജേന്ദ്രൻ മാനസിക ബുദ്ധിമുട്ടിലായിരുന്നു എന്നാണ് വിവരം. കഴിഞ്ഞ ദിവസം പനച്ചിക്കുഴിയിലെ കൃഷിയിടത്തിൽ കുരുമുളക് വിളവെടുക്കാനായി പോയ രാജേന്ദ്രൻ വൈകുന്നേരമായിട്ടും മടങ്ങി വരാതായതോടെ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് കൃഷിയിടത്തിലെ ജാതിമരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാജാക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.മൃതദേഹം കുഞ്ചിത്തണ്ണിയിലെ ബന്ധുവീട്ടിൽ സംസ്കരിച്ചു.ഭാര്യ: അന്പിളി. മക്കൾ: അപർണ, അക്ഷയ.
ബൈസണ്‍വാലി സൊസൈറ്റിമേട് സ്വദേശിയായ രാജേന്ദ്രൻ ഒരു വർഷം മുൻപാണ് അവിടെയുണ്ടായിരുന്ന വീടും പുരയിടവും വിറ്റശേഷം മുല്ലക്കാനത്തേക്ക് താമസം മാറിയത്. മുല്ലക്കാനം, രാജാക്കാട്, പനച്ചിക്കുഴി എന്നിവിടങ്ങളിലായി ആറേക്കറോളം ഭൂമി പാട്ടത്തിനെടുത്ത് ഏലം കൃഷി ചെയ്യുകയായിരുന്നു. മുല്ലക്കാനത്തെ വാടക വീട്ടിലാണ് രാജേന്ദ്രനും കുടുംബവും താമസിക്കുന്നത്. ഏലത്തിന് വിലയിടിഞ്ഞതിനാൽ തോട്ടം ഉടമകൾക്ക് പാട്ടതുക നൽകാൻ കഴിയാതെ രാജേന്ദ്രൻ മാനസിക ബുദ്ധിമുട്ടിലായിരുന്നു എന്നാണ് വിവരം. കഴിഞ്ഞ ദിവസം പനച്ചിക്കുഴിയിലെ കൃഷിയിടത്തിൽ കുരുമുളക് വിളവെടുക്കാനായി പോയ രാജേന്ദ്രൻ വൈകുന്നേരമായിട്ടും മടങ്ങി വരാതായതോടെ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് കൃഷിയിടത്തിലെ ജാതിമരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാജാക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.മൃതദേഹം കുഞ്ചിത്തണ്ണിയിലെ ബന്ധുവീട്ടിൽ സംസ്കരിച്ചു.ഭാര്യ: അന്പിളി. മക്കൾ: അപർണ, അക്ഷയ.