തിരുവനന്തപുരം: കഴിഞ്ഞ സാന്പത്തികവർഷം കേരളം 12.01 ശതമാനം വളർച്ച കൈവരിച്ചു. കൊറോണക്കാലത്തെ 8.43 ശതമാനം ഇടിവിനു പിന്നാലെയാണ് അടുത്ത വർഷം ഭേദപ്പെട്ട വളർച്ച കൈവരിച്ചത്. ദേശീയതലത്തിൽ 8.5 ശതമാനമായിരുന്നു ആഭ്യന്തര ഉത്പാദനത്തിലെ വളർച്ച.
ഇന്നലെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ സമർപ്പിച്ച ഈ വർഷത്തെ സാന്പത്തികാവലോകന റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.
സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം 5,73,591 കോടി രൂപയായിരുന്നു. ആളോഹരി വരുമാനം 1,62,992 രൂപ. ദേശീയതലത്തിൽ ആളോഹരി വരുമാനം 1,07,670 രൂപയാണ്.
കൃഷി ഉൾപ്പെടെയുള്ള പ്രാഥമിക മേഖല 4.6 ശതമാനം വളർച്ച രേഖപ്പെടുത്തി. വ്യവസായം ഉൾപ്പെടെ ദ്വിതീയ മേഖല 3.8 ശതമാനം വളർന്നപ്പോൾ സേവനമേഖല 17.3 ശതമാനത്തിന്റെ മികച്ച വളർച്ച നേടി.
ആഭ്യന്തര വരുമാനത്തിൽ ഏറ്റവും ഉയർന്ന സംഭാവന സേവനമേഖലയുടേതാണ് -63.85 ശതമാനം. കാർഷിക മേഖല 9.33 ശതമാനം സംഭാവന നൽകിയപ്പോൾ വ്യവസായമേഖലയുടെ സംഭാവന 26.82 ശതമാനമാണ്. ആഭ്യന്തര ഉത്പാദനത്തിലും തൊഴിൽ നൽകുന്നതിലും സേവനമേഖലയുടെ വിഹിതം വർധിച്ചുവരികയാണ്.
സംസ്ഥാനത്തിന്റെ തനതു നികുതി വരുമാനത്തിൽ 22.41 ശതമാനവും നികുതിയേതര വരുമാനത്തിൽ 42.79 ശതമാനവും വളർച്ചയുണ്ടായി.
കേന്ദ്രനികുതി, ഗ്രാന്റ് വിഹിതത്തിൽ തലേ വർഷത്തെക്കാൾ 0.82 ശതമാനത്തിന്റെ കുറവുണ്ടായി. മൊത്തം റവന്യു വരുമാനത്തിൽ കേന്ദ്ര വിഹിതം ക്രമമായി കുറഞ്ഞുവരികയാണ്. 2020-21 ൽ മൊത്തം വരുമാനത്തിന്റെ 43.67 ശതമാനം കേന്ദ്രവിഹിതമായിരുന്നെങ്കിൽ 2021-22ൽ അത് 41.01 ശതമാനമായി കുറഞ്ഞു. നടപ്പുവർഷം വീണ്ടും 35.97 ശതമാനമായി കുറയുമെന്നാണു കണക്കാക്കുന്നത്.
മൊത്തം റവന്യു ചെലവിന്റെ 30.44 ശതമാനവും ശന്പളം നൽകുന്നതിനായിരുന്നു. പെൻഷൻ ചെലവ് 18.40 ശതമാനവും പലിശ ചെലവ് 15.94 ശതമാനവുമായിരുന്നു.
ഇന്നലെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ സമർപ്പിച്ച ഈ വർഷത്തെ സാന്പത്തികാവലോകന റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.
സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം 5,73,591 കോടി രൂപയായിരുന്നു. ആളോഹരി വരുമാനം 1,62,992 രൂപ. ദേശീയതലത്തിൽ ആളോഹരി വരുമാനം 1,07,670 രൂപയാണ്.
കൃഷി ഉൾപ്പെടെയുള്ള പ്രാഥമിക മേഖല 4.6 ശതമാനം വളർച്ച രേഖപ്പെടുത്തി. വ്യവസായം ഉൾപ്പെടെ ദ്വിതീയ മേഖല 3.8 ശതമാനം വളർന്നപ്പോൾ സേവനമേഖല 17.3 ശതമാനത്തിന്റെ മികച്ച വളർച്ച നേടി.
ആഭ്യന്തര വരുമാനത്തിൽ ഏറ്റവും ഉയർന്ന സംഭാവന സേവനമേഖലയുടേതാണ് -63.85 ശതമാനം. കാർഷിക മേഖല 9.33 ശതമാനം സംഭാവന നൽകിയപ്പോൾ വ്യവസായമേഖലയുടെ സംഭാവന 26.82 ശതമാനമാണ്. ആഭ്യന്തര ഉത്പാദനത്തിലും തൊഴിൽ നൽകുന്നതിലും സേവനമേഖലയുടെ വിഹിതം വർധിച്ചുവരികയാണ്.
സംസ്ഥാനത്തിന്റെ തനതു നികുതി വരുമാനത്തിൽ 22.41 ശതമാനവും നികുതിയേതര വരുമാനത്തിൽ 42.79 ശതമാനവും വളർച്ചയുണ്ടായി.
കേന്ദ്രനികുതി, ഗ്രാന്റ് വിഹിതത്തിൽ തലേ വർഷത്തെക്കാൾ 0.82 ശതമാനത്തിന്റെ കുറവുണ്ടായി. മൊത്തം റവന്യു വരുമാനത്തിൽ കേന്ദ്ര വിഹിതം ക്രമമായി കുറഞ്ഞുവരികയാണ്. 2020-21 ൽ മൊത്തം വരുമാനത്തിന്റെ 43.67 ശതമാനം കേന്ദ്രവിഹിതമായിരുന്നെങ്കിൽ 2021-22ൽ അത് 41.01 ശതമാനമായി കുറഞ്ഞു. നടപ്പുവർഷം വീണ്ടും 35.97 ശതമാനമായി കുറയുമെന്നാണു കണക്കാക്കുന്നത്.
മൊത്തം റവന്യു ചെലവിന്റെ 30.44 ശതമാനവും ശന്പളം നൽകുന്നതിനായിരുന്നു. പെൻഷൻ ചെലവ് 18.40 ശതമാനവും പലിശ ചെലവ് 15.94 ശതമാനവുമായിരുന്നു.