കോഴിക്കോട്: കാണാതായ ദീപക് ആറുമാസത്തിനുശേഷം തിരികെ നാട്ടിലെത്തിയതോടെ പോലീസ് പ്രതിരോധത്തിൽ. പന്തിരിക്കരയിൽ സ്വർണ്ണക്കടത്തു സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഇർഷാദിന്റെ മൃതദേഹം, കാണാതായ ദീപക്കിന്റേതെന്നു കരുതി സംസ്കരിച്ച സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടി വേണമെന്ന ആവശ്യവുമായി ഇർഷാദിന്റെ കുടുംബം രംഗത്തെത്തിയതാണ് കാരണം. ഡിഎൻഎ പരിശോധനാഫലം ലഭിക്കുംമുമ്പ് സംസ്കാരം നടത്തിയതിൽ ഗൂഢാലോചനയുണ്ടെന്നും പ്രതികൾക്കു രക്ഷപ്പെടാൻ സാവകാശം കിട്ടിയെന്നും ഇർഷാദിന്റെ പിതാവ് നാസർ ആരോപിച്ചു.
നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് കുടുംബത്തിന്റെ തീരുമാനം. റൂറൽ എസ്പിക്കു പരാതി നൽകി. കേസ് സിബിഐക്കു വിടണമെന്നും നാസർ ആവശ്യപ്പെട്ടു. ഇർഷാദിനെ തട്ടിക്കൊണ്ടുപോയ സ്വർണ്ണക്കടത്തു സംഘത്തലവൻ സ്വാലിഹ് ഉൾപ്പെടെ മൂന്നു പ്രതികൾ ഇപ്പോഴും വിദേശത്തു കഴിയുകയാണ്. ഇവരെ നാട്ടിലെത്തിക്കാൻപോലീസ് ഒന്നും ചെയ്യുന്നില്ലെന്നും കുടുംബം ആരോപിക്കുന്നു.
നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് കുടുംബത്തിന്റെ തീരുമാനം. റൂറൽ എസ്പിക്കു പരാതി നൽകി. കേസ് സിബിഐക്കു വിടണമെന്നും നാസർ ആവശ്യപ്പെട്ടു. ഇർഷാദിനെ തട്ടിക്കൊണ്ടുപോയ സ്വർണ്ണക്കടത്തു സംഘത്തലവൻ സ്വാലിഹ് ഉൾപ്പെടെ മൂന്നു പ്രതികൾ ഇപ്പോഴും വിദേശത്തു കഴിയുകയാണ്. ഇവരെ നാട്ടിലെത്തിക്കാൻപോലീസ് ഒന്നും ചെയ്യുന്നില്ലെന്നും കുടുംബം ആരോപിക്കുന്നു.