തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയെ പിന്തുണയ്ക്കാതെ സിപിഎമ്മുകാർ പരിഹസിച്ചതിൽ കോണ്ഗ്രസുകാർക്കുള്ള വിഷമം ചെറുതല്ല. അതിന്റെ പേരിൽ പഴിയത്രയും കേട്ടത് മുഖ്യമന്ത്രി പിണറായി വിജയനാണ്. കേരളഘടകത്തിന്റെ പ്രേരണ കൊണ്ടാണ് പോളിറ്റ് ബ്യൂറോ നേതാക്കൾ പോലും ജോഡോ യാത്രയിൽ നിന്നു വിട്ടുനിന്നതെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വരെ വിശ്വസിച്ചിരിക്കുന്നത്. എന്നാൽ ആ ധാരണയെല്ലാം തെറ്റാണെന്നാണു പിണറായി പറയുന്നത്.
ഭാരത് ജോഡോ യാത്ര കോണ്ഗ്രസിന്റെ രാഷ്ട്രീയപരിപാടി. അതിൽ സിപിഎം പങ്കെടുക്കേണ്ടെന്നു പാർട്ടി തീരുമാനിച്ചു. അത്ര മാത്രം. യാത്ര വിജയിച്ചതിൽ പിണറായി സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. തെലുങ്കാനയിൽ ചന്ദ്രശേഖര റാവുവിന്റെ പാർട്ടി സംഘടിപ്പിച്ച സമ്മേളനത്തിൽ പങ്കെടുക്കാൻ പാർട്ടി പറഞ്ഞു. പിണറായി അത് അംഗീകരിച്ചു. രണ്ട ു ദിവസമായി പ്രതിപക്ഷത്തു നിന്നു പ്രസംഗിച്ച മിക്കവരും സിപിഎമ്മിനു നേരെ ചൊരിഞ്ഞ ആക്ഷേപങ്ങൾക്കത്രയും പിണറായി വളരെ ലളിതമായി മറുപടി നൽകി.
എന്നാൽ ലീഗ് ബന്ധത്തിൽ പിണറായിയുടെ മറുപടി അത്ര മൃദുവല്ലായിരുന്നു. ബിജെപിക്കെതിരേ പോരാടാൻ സിപിഎമ്മും അവർക്കൊപ്പം ചേരേണ്ടി വരുമെന്നു പറഞ്ഞത് ലീഗിലെ കുറുക്കോളി മൊയ്തീൻ ആയിരുന്നു. ആനയ്ക്കു വേദനിച്ചോ എന്ന് അണ്ണാൻ ചോദിച്ചതു പോലെ ആയില്ലേ ആ ചോദ്യം എന്നാണു പിണറായിക്കു തോന്നിയത്. ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഇതിനു മുന്പേ ലീഗിന്റെ നിലപാടു വ്യക്തമാക്കിയിരുന്നു. സിപിഎമ്മിന്റെ ബിജെപി വിരുദ്ധ പോരാട്ടത്തിന്റെ ആത്മാർഥതക്കുറവല്ല ലീഗിന്റെ പ്രശ്നം. സിപിഎം എത്ര ഒച്ച വച്ചാലും സഹ്യനപ്പുറം കേൾക്കുമോ എന്നാണു കുഞ്ഞാലിക്കുട്ടി ചോദിച്ചത്. അതിനപ്പുറം കേൾക്കണമെങ്കിൽ രാഹുലിനേപ്പോലെ ഒരാളുടെ സഹകരണം വേണം. ബിജെപിക്കു പകരം നിൽക്കണമെങ്കിൽ കോണ്ഗ്രസ് കൂടി ഉണ്ടായാലേ പറ്റൂ എന്നും കുഞ്ഞാലിക്കുട്ടി തീർത്തു പറഞ്ഞു.
ലീഗുകാർക്കു മുന്നിൽ അധികം വഴികളില്ലെന്നാണ് എം.എം. മണിയുടെ അഭിപ്രായം. നിങ്ങളെ ഞങ്ങൾ കൂട്ടില്ല. അതു പണ്ടേ തീരുമാനിച്ചതാണ്. പിന്നെ എവിടെയെങ്കിലും നിൽക്കണ്ടേ . ലീഗ് ഇപ്പുറത്തേക്കു വരുമെന്ന് ആരെങ്കിലും കരുതുമോ എന്നാണു മുഖ്യമന്ത്രി ചോദിച്ചത്. സ്വയം ബോധിപ്പിക്കാൻ എപ്പോഴും ഇങ്ങനെ പറഞ്ഞുകൊണ്ടേയിരിക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി ലീഗുകാരോടു പറഞ്ഞു.
സർക്കാരിന്റെ സംരംഭകത്വ പരിപാടിയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനു വിശ്വാസം തീരെയില്ല. വെറുതേ ഉൗതിപ്പെരുപ്പിച്ച കണക്കുകളാണത്രെ സർക്കാർ പറയുന്നത്. നമുക്കു രണ്ട ു പേർക്കും കൂടി ഒരുമിച്ചൊരു യാത്ര നടത്താമെന്നു വ്യവസായമന്ത്രി പി. രാജീവ് വെല്ലുവിളിച്ചെങ്കിലും സതീശൻ അതിനു വലിയ ബലം കൊടുത്തില്ല.
കേരളത്തിലെ ഇരുപതു ലോക്സഭാ സീറ്റിലും തങ്ങളെ ജയിപ്പിച്ചാൽ ബിജെപി വിരുദ്ധ പോരാട്ടത്തിന് അതു ബലം പകരുമെന്നാണു കെ.കെ. ശൈലജയുടെ പക്ഷം. കോണ്ഗ്രസുകാർ ഉത്തരേന്ത്യയിൽ പോയി ബിജെപിയെ തകർക്കൂ എന്നൊരു ഉപദേശവും ശൈലജ നൽകി.
സിപിഐ നേതാവ് ഇ. ചന്ദ്രശേഖരനെ ബിജെപിക്കാർ ആക്രമിച്ച കേസിൽ സിപിഎമ്മുകാർ മൊഴിമാറ്റി പറഞ്ഞ് കേസിൽ നിന്നു രക്ഷിച്ച സംഭവത്തിൽ ഭരണപക്ഷത്തു നിന്നു തന്നെ വിശദീകരണമെത്തി. ഏതോ ഒരു സിജെഎം കോടതിയിൽ വാദികളും പ്രതികളും കൂറുമാറിയ കാര്യത്തേക്കുറിച്ചു വലിയ കാര്യമായി പറയുന്നു എന്നു പറഞ്ഞു സംഭവത്തെ ലഘൂകരിക്കുകയായിരുന്നു ചന്ദ്രശേഖരന്റെ പാർട്ടിക്കാരനായ പി. ബാലചന്ദ്രൻ. എന്നാൽ സിപിഎമ്മുകാരനായ കെ.പി. കുഞ്ഞഹമ്മദ്കുട്ടി മാസ്റ്ററുടെ വിശദീകരണം വന്നപ്പോൾ സിപിഎമ്മുകാർ മൊഴിമാറ്റിയിട്ടൊന്നുമില്ല. പേരു പറഞ്ഞ് ആൾക്കാരെ തിരിച്ചറിയാൻ കഴിയില്ലെന്നു മാത്രമാണത്രെ സിപിഎമ്മുകാർ മൊഴിയിൽ പറഞ്ഞത്. ഇതു സംബന്ധിച്ചു പറഞ്ഞു പരത്തുന്നതെല്ലാം കുഞ്ഞഹമ്മദ്കുട്ടി മാസ്റ്ററുടെ ഭാഷയിൽ പറഞ്ഞാൽ ശുദ്ധ അസംബന്ധം.
രാവിലെ ശൂന്യവേളയിൽ ലഹരികടത്തിനേക്കുറിച്ച് അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകിയ ഡോ. മാത്യു കുഴൽനാടൻ കരുനാഗപ്പള്ളിയിൽ ലഹരികടത്തു പിടിച്ചതുമായി ബന്ധപ്പെടുത്തി സിപിഎമ്മിനെതിരേ ശക്തമായ കടന്നാക്രമണം നടത്തിയപ്പോൾ മുഖ്യമന്ത്രിക്കു ക്ഷമ കെട്ടു. സിപിഎമ്മിനെതിരേ എന്തും പറയാമെന്നാണോ കരുതുന്നതെന്നു മുഖ്യമന്ത്രി ക്ഷോഭിച്ചു കൊണ്ടു ചോദിച്ചു. ഇങ്ങനെയുള്ള ആൾക്കാരെയാണോ ഇതൊക്കെ ഏൽപ്പിക്കുന്നതെന്നു കൂടി ചോദിച്ചപ്പോൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇടപെട്ടു. തങ്ങളുടെ തീരുമാനപ്രകാരം തന്നെയാണു കുഴൽനാടൻ വിഷയം അവതരിപ്പിച്ചതെന്നും പറഞ്ഞതിനെല്ലാം തെളിവുണ്ടെന്നും സതീശൻ പറഞ്ഞു.
ഭാരത് ജോഡോ യാത്ര കോണ്ഗ്രസിന്റെ രാഷ്ട്രീയപരിപാടി. അതിൽ സിപിഎം പങ്കെടുക്കേണ്ടെന്നു പാർട്ടി തീരുമാനിച്ചു. അത്ര മാത്രം. യാത്ര വിജയിച്ചതിൽ പിണറായി സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. തെലുങ്കാനയിൽ ചന്ദ്രശേഖര റാവുവിന്റെ പാർട്ടി സംഘടിപ്പിച്ച സമ്മേളനത്തിൽ പങ്കെടുക്കാൻ പാർട്ടി പറഞ്ഞു. പിണറായി അത് അംഗീകരിച്ചു. രണ്ട ു ദിവസമായി പ്രതിപക്ഷത്തു നിന്നു പ്രസംഗിച്ച മിക്കവരും സിപിഎമ്മിനു നേരെ ചൊരിഞ്ഞ ആക്ഷേപങ്ങൾക്കത്രയും പിണറായി വളരെ ലളിതമായി മറുപടി നൽകി.
എന്നാൽ ലീഗ് ബന്ധത്തിൽ പിണറായിയുടെ മറുപടി അത്ര മൃദുവല്ലായിരുന്നു. ബിജെപിക്കെതിരേ പോരാടാൻ സിപിഎമ്മും അവർക്കൊപ്പം ചേരേണ്ടി വരുമെന്നു പറഞ്ഞത് ലീഗിലെ കുറുക്കോളി മൊയ്തീൻ ആയിരുന്നു. ആനയ്ക്കു വേദനിച്ചോ എന്ന് അണ്ണാൻ ചോദിച്ചതു പോലെ ആയില്ലേ ആ ചോദ്യം എന്നാണു പിണറായിക്കു തോന്നിയത്. ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഇതിനു മുന്പേ ലീഗിന്റെ നിലപാടു വ്യക്തമാക്കിയിരുന്നു. സിപിഎമ്മിന്റെ ബിജെപി വിരുദ്ധ പോരാട്ടത്തിന്റെ ആത്മാർഥതക്കുറവല്ല ലീഗിന്റെ പ്രശ്നം. സിപിഎം എത്ര ഒച്ച വച്ചാലും സഹ്യനപ്പുറം കേൾക്കുമോ എന്നാണു കുഞ്ഞാലിക്കുട്ടി ചോദിച്ചത്. അതിനപ്പുറം കേൾക്കണമെങ്കിൽ രാഹുലിനേപ്പോലെ ഒരാളുടെ സഹകരണം വേണം. ബിജെപിക്കു പകരം നിൽക്കണമെങ്കിൽ കോണ്ഗ്രസ് കൂടി ഉണ്ടായാലേ പറ്റൂ എന്നും കുഞ്ഞാലിക്കുട്ടി തീർത്തു പറഞ്ഞു.
ലീഗുകാർക്കു മുന്നിൽ അധികം വഴികളില്ലെന്നാണ് എം.എം. മണിയുടെ അഭിപ്രായം. നിങ്ങളെ ഞങ്ങൾ കൂട്ടില്ല. അതു പണ്ടേ തീരുമാനിച്ചതാണ്. പിന്നെ എവിടെയെങ്കിലും നിൽക്കണ്ടേ . ലീഗ് ഇപ്പുറത്തേക്കു വരുമെന്ന് ആരെങ്കിലും കരുതുമോ എന്നാണു മുഖ്യമന്ത്രി ചോദിച്ചത്. സ്വയം ബോധിപ്പിക്കാൻ എപ്പോഴും ഇങ്ങനെ പറഞ്ഞുകൊണ്ടേയിരിക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി ലീഗുകാരോടു പറഞ്ഞു.
സർക്കാരിന്റെ സംരംഭകത്വ പരിപാടിയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനു വിശ്വാസം തീരെയില്ല. വെറുതേ ഉൗതിപ്പെരുപ്പിച്ച കണക്കുകളാണത്രെ സർക്കാർ പറയുന്നത്. നമുക്കു രണ്ട ു പേർക്കും കൂടി ഒരുമിച്ചൊരു യാത്ര നടത്താമെന്നു വ്യവസായമന്ത്രി പി. രാജീവ് വെല്ലുവിളിച്ചെങ്കിലും സതീശൻ അതിനു വലിയ ബലം കൊടുത്തില്ല.
കേരളത്തിലെ ഇരുപതു ലോക്സഭാ സീറ്റിലും തങ്ങളെ ജയിപ്പിച്ചാൽ ബിജെപി വിരുദ്ധ പോരാട്ടത്തിന് അതു ബലം പകരുമെന്നാണു കെ.കെ. ശൈലജയുടെ പക്ഷം. കോണ്ഗ്രസുകാർ ഉത്തരേന്ത്യയിൽ പോയി ബിജെപിയെ തകർക്കൂ എന്നൊരു ഉപദേശവും ശൈലജ നൽകി.
സിപിഐ നേതാവ് ഇ. ചന്ദ്രശേഖരനെ ബിജെപിക്കാർ ആക്രമിച്ച കേസിൽ സിപിഎമ്മുകാർ മൊഴിമാറ്റി പറഞ്ഞ് കേസിൽ നിന്നു രക്ഷിച്ച സംഭവത്തിൽ ഭരണപക്ഷത്തു നിന്നു തന്നെ വിശദീകരണമെത്തി. ഏതോ ഒരു സിജെഎം കോടതിയിൽ വാദികളും പ്രതികളും കൂറുമാറിയ കാര്യത്തേക്കുറിച്ചു വലിയ കാര്യമായി പറയുന്നു എന്നു പറഞ്ഞു സംഭവത്തെ ലഘൂകരിക്കുകയായിരുന്നു ചന്ദ്രശേഖരന്റെ പാർട്ടിക്കാരനായ പി. ബാലചന്ദ്രൻ. എന്നാൽ സിപിഎമ്മുകാരനായ കെ.പി. കുഞ്ഞഹമ്മദ്കുട്ടി മാസ്റ്ററുടെ വിശദീകരണം വന്നപ്പോൾ സിപിഎമ്മുകാർ മൊഴിമാറ്റിയിട്ടൊന്നുമില്ല. പേരു പറഞ്ഞ് ആൾക്കാരെ തിരിച്ചറിയാൻ കഴിയില്ലെന്നു മാത്രമാണത്രെ സിപിഎമ്മുകാർ മൊഴിയിൽ പറഞ്ഞത്. ഇതു സംബന്ധിച്ചു പറഞ്ഞു പരത്തുന്നതെല്ലാം കുഞ്ഞഹമ്മദ്കുട്ടി മാസ്റ്ററുടെ ഭാഷയിൽ പറഞ്ഞാൽ ശുദ്ധ അസംബന്ധം.
രാവിലെ ശൂന്യവേളയിൽ ലഹരികടത്തിനേക്കുറിച്ച് അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകിയ ഡോ. മാത്യു കുഴൽനാടൻ കരുനാഗപ്പള്ളിയിൽ ലഹരികടത്തു പിടിച്ചതുമായി ബന്ധപ്പെടുത്തി സിപിഎമ്മിനെതിരേ ശക്തമായ കടന്നാക്രമണം നടത്തിയപ്പോൾ മുഖ്യമന്ത്രിക്കു ക്ഷമ കെട്ടു. സിപിഎമ്മിനെതിരേ എന്തും പറയാമെന്നാണോ കരുതുന്നതെന്നു മുഖ്യമന്ത്രി ക്ഷോഭിച്ചു കൊണ്ടു ചോദിച്ചു. ഇങ്ങനെയുള്ള ആൾക്കാരെയാണോ ഇതൊക്കെ ഏൽപ്പിക്കുന്നതെന്നു കൂടി ചോദിച്ചപ്പോൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇടപെട്ടു. തങ്ങളുടെ തീരുമാനപ്രകാരം തന്നെയാണു കുഴൽനാടൻ വിഷയം അവതരിപ്പിച്ചതെന്നും പറഞ്ഞതിനെല്ലാം തെളിവുണ്ടെന്നും സതീശൻ പറഞ്ഞു.