വാടാനപ്പള്ളി: ഗണേശമംഗലത്ത് തനിച്ചു താമസിക്കുന്ന റിട്ടയേഡ് അധ്യാപികയെ തലയ്ക്കടിച്ചു കൊല്ലപ്പെടുത്തി സ്വർണാഭരണം കവർന്നു. പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി. ഗണേശമംഗലം സീപേൾ ബാറിനു സമീപം വാലിപറമ്പിൽ വസന്ത(76)യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഗണേശമംഗലം ക്ഷേത്രത്തിനു പടിഞ്ഞാറ് മൂത്താംപറമ്പിൽ ജയരാജൻ (മണി- 68) ആണ് പിടിയിലായത്.
ഇന്നലെ രാവിലെ ഏഴോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. വർഷങ്ങൾക്കുമുമ്പ് ഭർത്താവുമായി വേർപിരിഞ്ഞ വസന്ത ഇരുനിലവീട്ടിൽ തനിച്ചായിരുന്നു താമസം. രാവിലെ വീട്ടിൽനിന്ന് നിലവിളികേട്ട് അയൽവാസി നോക്കിയപ്പോൾ ഒരാൾ മതിൽ ചാടി ഓടിപ്പോകുന്നതു കണ്ടു. ഇതുകണ്ട സമീപത്തെ മത്സ്യത്തൊഴിലാളിയുംകൂടി ചേർന്ന് ഇയാളെ തടഞ്ഞുനിർത്തി. ചോദ്യംചെയ്തശേഷം മൊബൈലിൽ ഇയാളുടെ ഫോട്ടോയും എടുത്തു. പിന്നീട് ഇയാളെ വിട്ടയച്ചിരുന്നു. തുടർന്ന് അയൽവാസി വീട്ടിൽ കയറി നോക്കിയപ്പോഴാണ് വീടിനു പിൻവശത്ത് വസന്തയെ മരിച്ചനിലയിൽ കണ്ടത്.
വിവരം അറിയിച്ചതോടെ വാടാനപ്പള്ളി പോലീസ് സ്ഥലത്തെത്തി. അയൽവാസി തിരിച്ചറിഞ്ഞിരുന്ന ജയരാജനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ ആദ്യം കുറ്റം നിഷേധിച്ചു. വിരലടയാളം പരിശോധിച്ചപ്പോഴാണ് കൊലപാതകത്തിനു പിന്നിൽ ജയരാജനാണെന്ന് വ്യക്തമായത്. കൂടുതൽ ചോദ്യംചെയ്തതോടെ പ്രതി കുറ്റം സമ്മതിച്ചു. വസന്ത അണിഞ്ഞിരുന്ന സ്വർണ മാല നഷ്ടപ്പെട്ടിരുന്നു. മോതിരം മാത്രമാണ് മൃതദേഹത്തിൽ ഉണ്ടായിരുന്നത്.
ഇന്നലെ രാവിലെ ഏഴോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. വർഷങ്ങൾക്കുമുമ്പ് ഭർത്താവുമായി വേർപിരിഞ്ഞ വസന്ത ഇരുനിലവീട്ടിൽ തനിച്ചായിരുന്നു താമസം. രാവിലെ വീട്ടിൽനിന്ന് നിലവിളികേട്ട് അയൽവാസി നോക്കിയപ്പോൾ ഒരാൾ മതിൽ ചാടി ഓടിപ്പോകുന്നതു കണ്ടു. ഇതുകണ്ട സമീപത്തെ മത്സ്യത്തൊഴിലാളിയുംകൂടി ചേർന്ന് ഇയാളെ തടഞ്ഞുനിർത്തി. ചോദ്യംചെയ്തശേഷം മൊബൈലിൽ ഇയാളുടെ ഫോട്ടോയും എടുത്തു. പിന്നീട് ഇയാളെ വിട്ടയച്ചിരുന്നു. തുടർന്ന് അയൽവാസി വീട്ടിൽ കയറി നോക്കിയപ്പോഴാണ് വീടിനു പിൻവശത്ത് വസന്തയെ മരിച്ചനിലയിൽ കണ്ടത്.
വിവരം അറിയിച്ചതോടെ വാടാനപ്പള്ളി പോലീസ് സ്ഥലത്തെത്തി. അയൽവാസി തിരിച്ചറിഞ്ഞിരുന്ന ജയരാജനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ ആദ്യം കുറ്റം നിഷേധിച്ചു. വിരലടയാളം പരിശോധിച്ചപ്പോഴാണ് കൊലപാതകത്തിനു പിന്നിൽ ജയരാജനാണെന്ന് വ്യക്തമായത്. കൂടുതൽ ചോദ്യംചെയ്തതോടെ പ്രതി കുറ്റം സമ്മതിച്ചു. വസന്ത അണിഞ്ഞിരുന്ന സ്വർണ മാല നഷ്ടപ്പെട്ടിരുന്നു. മോതിരം മാത്രമാണ് മൃതദേഹത്തിൽ ഉണ്ടായിരുന്നത്.