കാസര്‍ഗോഡ്: ഫയൽ കാണാനില്ലെന്നു പറഞ്ഞ ഉദ്യോഗസ്ഥരോട് അതു പുനർനിർമിച്ചു നൽകാൻ വിവരാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ പി.ആര്. ശ്രീലത ഇന്നലെ കാസർഗോഡ് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിംഗിലാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്.
ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകളിലെയും താലൂക്ക് ഓഫീസുകളിലെയും കേസുകള്‍ പരിഗണിച്ചതില്‍ സര്‍ക്കാര്‍ പതിച്ചു നല്കിയ ഭൂമിയുമായി ബന്ധപ്പെട്ട വിവരം ആവശ്യപ്പെടുമ്പോള്‍ ബന്ധപ്പെട്ട ഫയലുകള്‍ കാണാനില്ലെന്ന സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരുടെ മറുപടിക്കെതിരേയാണ് ഫയല്‍ പുനര്‍നിര്‍മിച്ചു നല്‍കാനും ഇത്തരത്തില്‍ മറുപടി നല്കിയ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ക്കെതിരേ വിവരാവകാശ നിയമപ്രകാരം നടപടിയെടുക്കാനും വിവരാവകാശ കമ്മീഷണര്‍ നിർദേശിച്ചത്. സിറ്റിംഗിൽ 20 കേസുകള്‍ പരിഗണിച്ചു. ഇതില്‍ 18 കേസുകള്‍ തീര്‍പ്പാക്കുകയും ഇന്നലെ ഹാജരാകാതിരുന്ന ബദിയടുക്ക പഞ്ചായത്ത് കാര്യാലയം സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറെ കമ്മീഷന് ആസ്ഥാനത്ത് വിളിച്ചുവരുത്താൻ തീരുമാനിക്കുകയും ചെയ്തു.
ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകളിലെയും താലൂക്ക് ഓഫീസുകളിലെയും കേസുകള്‍ പരിഗണിച്ചതില്‍ സര്‍ക്കാര്‍ പതിച്ചു നല്കിയ ഭൂമിയുമായി ബന്ധപ്പെട്ട വിവരം ആവശ്യപ്പെടുമ്പോള്‍ ബന്ധപ്പെട്ട ഫയലുകള്‍ കാണാനില്ലെന്ന സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരുടെ മറുപടിക്കെതിരേയാണ് ഫയല്‍ പുനര്‍നിര്‍മിച്ചു നല്‍കാനും ഇത്തരത്തില്‍ മറുപടി നല്കിയ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ക്കെതിരേ വിവരാവകാശ നിയമപ്രകാരം നടപടിയെടുക്കാനും വിവരാവകാശ കമ്മീഷണര്‍ നിർദേശിച്ചത്. സിറ്റിംഗിൽ 20 കേസുകള്‍ പരിഗണിച്ചു. ഇതില്‍ 18 കേസുകള്‍ തീര്‍പ്പാക്കുകയും ഇന്നലെ ഹാജരാകാതിരുന്ന ബദിയടുക്ക പഞ്ചായത്ത് കാര്യാലയം സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറെ കമ്മീഷന് ആസ്ഥാനത്ത് വിളിച്ചുവരുത്താൻ തീരുമാനിക്കുകയും ചെയ്തു.