പത്തനംതിട്ട: ബൈബിള്‍ കത്തിച്ച് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചയാൾക്കെതിരേ ശക്തമായ നടപടിയുണ്ടാകണമെന്ന് കെസിസി. മുന്‍പ് പുല്‍ക്കൂട് തകര്‍ത്ത സംഭവത്തില്‍ ശക്തമായ നടപടിയെടുക്കാത്ത പോലീസിന്റെ സമീപനമാണ് മുഹമ്മദ് മുസ്തഫ എന്നയാൾ വീണ്ടും ബൈബിള്‍ കത്തിക്കുന്ന അവസ്ഥയിലേയ്ക്കെത്തിച്ചത്.
വിഴിഞ്ഞം സമരകാലത്ത് ഒരു വൈദികനിൽനിന്നും വന്ന നാക്കുപിഴയ്ക്ക് അദ്ദേഹം മാപ്പുപറഞ്ഞിട്ടും ആക്രോശങ്ങളുമായി മാധ്യമങ്ങളില്‍ നിറഞ്ഞ കപട മതേതര സാമുദായിക-രാഷ്ട്രീയ നേതാക്കളുടെ ഇപ്പോഴത്തെ മൗനം അവരുടെ നിലപാട് വ്യക്തമാക്കുന്നതാണെന്ന് കെസിസി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് പറഞ്ഞു.
വിഴിഞ്ഞം സമരകാലത്ത് ഒരു വൈദികനിൽനിന്നും വന്ന നാക്കുപിഴയ്ക്ക് അദ്ദേഹം മാപ്പുപറഞ്ഞിട്ടും ആക്രോശങ്ങളുമായി മാധ്യമങ്ങളില്‍ നിറഞ്ഞ കപട മതേതര സാമുദായിക-രാഷ്ട്രീയ നേതാക്കളുടെ ഇപ്പോഴത്തെ മൗനം അവരുടെ നിലപാട് വ്യക്തമാക്കുന്നതാണെന്ന് കെസിസി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് പറഞ്ഞു.