കോട്ടയം: കുട്ടിക്കാനം മരിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് വിദ്യാർഥികളുടെ എസ്എപി ട്രെയിനിംഗിനായി പൂന ആസ്ഥാനമായുള്ള പ്രൈമസ് ടെക്സിസ്റ്റംസ് കന്പനിയുമായി കരാറിൽ ഒപ്പുവച്ചു. മരിയൻ ഇൻസ്റ്റിറ്റ്യൂട്ടിലെ 120 വിദ്യാർഥികൾക്കാണ് പ്രൈമസ് കണ്‍സൾട്ടന്റ്സ് ആദ്യഘട്ടത്തിൽ പരിശീലനം നൽകുക. മരിയൻ ഇൻസ്റ്റിറ്റ്യൂട്ടിന് വേണ്ടി റവ. ഡോ. ജോസ് ചിറ്റാടിയിലും പ്രൈമസിനു വേണ്ടി ഷബീർ അഹമ്മദുമാണ് കരാറിൽ ഒപ്പുവച്ചത്.
കേരളത്തിലെ മുൻനിര മാനേജ്മെന്റ് കോളജായ മരിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഭാവി ബിസിനസ് നേതാക്കളെ തയ്യാറാക്കുന്നതിന്റെ ഭാഗമായാണു വിദ്യാർഥികൾക്ക് എസ്എപി പരിശീലനം നൽകുന്നത് എന്ന് ജനറൽ കോഓർഡിനേറ്റർ റവ.ഡോ. ജോസ് ചിറ്റാടിയിൽ അറിയിച്ചു. രാജ്യത്ത് ഇരുപതിലേറെ പട്ടണങ്ങളിൽ ഓഫീസുള്ള എസ്എപി ഗോൾഡ് പാർട്ണറായ പ്രൈമസ് ആദ്യമായാണ് കേരളത്തിൽ ഒരു കോളേജുമായി ഇത്തരത്തിൽ ഒരു കരാറിൽ ഏർപ്പെടുന്നത് എന്ന് റീജിയണൽ മാനേജർ ഷബീർ അഹമ്മദ് പറഞ്ഞു.
കുട്ടിക്കാനത്തുള്ള മരിയൻ കാന്പസിൽ വച്ചാകും പരിശീലനം നൽകുക. അതിനു ശേഷം ഒരു മാസത്തെ ഇന്റേണ്‍ഷിപ്പ് സൗകര്യവും കുട്ടികൾക്കായി പ്രൈമസ് ഒരുക്കുന്നുണ്ട്. കേരളത്തിലെ മറ്റു പല കോളജുകളുമായും അധികം വൈകാതെ പ്രൈമസ് എസ്എപി ട്രെയിനിംഗ് സൗകര്യങ്ങൾക്കായി കൈകോർക്കും എന്നും അറിയിച്ചു.
കേരളത്തിലെ മുൻനിര മാനേജ്മെന്റ് കോളജായ മരിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഭാവി ബിസിനസ് നേതാക്കളെ തയ്യാറാക്കുന്നതിന്റെ ഭാഗമായാണു വിദ്യാർഥികൾക്ക് എസ്എപി പരിശീലനം നൽകുന്നത് എന്ന് ജനറൽ കോഓർഡിനേറ്റർ റവ.ഡോ. ജോസ് ചിറ്റാടിയിൽ അറിയിച്ചു. രാജ്യത്ത് ഇരുപതിലേറെ പട്ടണങ്ങളിൽ ഓഫീസുള്ള എസ്എപി ഗോൾഡ് പാർട്ണറായ പ്രൈമസ് ആദ്യമായാണ് കേരളത്തിൽ ഒരു കോളേജുമായി ഇത്തരത്തിൽ ഒരു കരാറിൽ ഏർപ്പെടുന്നത് എന്ന് റീജിയണൽ മാനേജർ ഷബീർ അഹമ്മദ് പറഞ്ഞു.
കുട്ടിക്കാനത്തുള്ള മരിയൻ കാന്പസിൽ വച്ചാകും പരിശീലനം നൽകുക. അതിനു ശേഷം ഒരു മാസത്തെ ഇന്റേണ്‍ഷിപ്പ് സൗകര്യവും കുട്ടികൾക്കായി പ്രൈമസ് ഒരുക്കുന്നുണ്ട്. കേരളത്തിലെ മറ്റു പല കോളജുകളുമായും അധികം വൈകാതെ പ്രൈമസ് എസ്എപി ട്രെയിനിംഗ് സൗകര്യങ്ങൾക്കായി കൈകോർക്കും എന്നും അറിയിച്ചു.