തിരുവനന്തപുരം: എന്തൊക്കെ അധികബാധ്യതയുണ്ടാകുമെന്ന ജനങ്ങളുടെ കാത്തിരിപ്പിന് നാളത്തെ സംസ്ഥാന ബജറ്റിൽ ഉത്തരമാവും.
സംസ്ഥാനത്തിന്റെ കൈവശമുള്ള ഇനങ്ങളിൽ മദ്യവും ഇന്ധനവും ഒഴികെയുള്ളവയുടെ നികുതിയോ ഫീസോ വർധിപ്പിച്ചു വരുമാനം കൂട്ടാനാണു നീക്കം. ഇതു ജനങ്ങൾക്ക് എത്രത്തോളം അധിക ബാധ്യത സൃഷ്ടിക്കുമെന്നു നാളെ രാവിലെ ഒൻപതിന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കുന്ന ബജറ്റിൽ അറിയാം.
അടുത്ത മൂന്നു തുടർച്ചയായ വർഷങ്ങൾ തെരഞ്ഞെടുപ്പുകൾ വരുന്ന സാഹചര്യത്തിൽ നികുതിനിരക്കുകളും സേവന ഫീസുകളും കുത്തനെ ഉയർത്തി വരുമാനവർധന വരുത്താനാണു സർക്കാർ ശ്രമം. നികുതി പിരിവു പരാജയപ്പെട്ടതാണു സംസ്ഥാനം സാന്പത്തിക പ്രതിസന്ധിയിലാകാൻ പ്രധാന കാരണമെന്നു പ്രതിപക്ഷം കഴിഞ്ഞ ദിവസം അവതരിപ്പിച്ച ധവളപത്രത്തിൽ പറഞ്ഞിരുന്നു.
ബജറ്റിനു മുന്നോടിയായി സംസ്ഥാനത്തിന്റെ സാന്പത്തിക അവലോകന റിപ്പോർട്ട് ഇന്നു നിയമസഭയുടെ മേശപ്പുറത്തു വയ്ക്കും.
ഇന്നലെ മന്ത്രി കെ.എൻ. ബാലഗോപാൽ മാധ്യമങ്ങളെ കണ്ടെങ്കിലും ബജറ്റിലെ നിർദേശങ്ങൾ സംബന്ധിച്ച് ഒരു സൂചനയും നൽകിയില്ല. ഒരു ദിവസം കൂടി കാത്തിരിക്കാനായിരുന്നു ഇതു സംബന്ധിച്ച ചോദ്യത്തിന് മന്ത്രിയുടെ മറുപടി.
സംസ്ഥാനത്തിന്റെ കൈവശമുള്ള ഇനങ്ങളിൽ മദ്യവും ഇന്ധനവും ഒഴികെയുള്ളവയുടെ നികുതിയോ ഫീസോ വർധിപ്പിച്ചു വരുമാനം കൂട്ടാനാണു നീക്കം. ഇതു ജനങ്ങൾക്ക് എത്രത്തോളം അധിക ബാധ്യത സൃഷ്ടിക്കുമെന്നു നാളെ രാവിലെ ഒൻപതിന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കുന്ന ബജറ്റിൽ അറിയാം.
അടുത്ത മൂന്നു തുടർച്ചയായ വർഷങ്ങൾ തെരഞ്ഞെടുപ്പുകൾ വരുന്ന സാഹചര്യത്തിൽ നികുതിനിരക്കുകളും സേവന ഫീസുകളും കുത്തനെ ഉയർത്തി വരുമാനവർധന വരുത്താനാണു സർക്കാർ ശ്രമം. നികുതി പിരിവു പരാജയപ്പെട്ടതാണു സംസ്ഥാനം സാന്പത്തിക പ്രതിസന്ധിയിലാകാൻ പ്രധാന കാരണമെന്നു പ്രതിപക്ഷം കഴിഞ്ഞ ദിവസം അവതരിപ്പിച്ച ധവളപത്രത്തിൽ പറഞ്ഞിരുന്നു.
ബജറ്റിനു മുന്നോടിയായി സംസ്ഥാനത്തിന്റെ സാന്പത്തിക അവലോകന റിപ്പോർട്ട് ഇന്നു നിയമസഭയുടെ മേശപ്പുറത്തു വയ്ക്കും.
ഇന്നലെ മന്ത്രി കെ.എൻ. ബാലഗോപാൽ മാധ്യമങ്ങളെ കണ്ടെങ്കിലും ബജറ്റിലെ നിർദേശങ്ങൾ സംബന്ധിച്ച് ഒരു സൂചനയും നൽകിയില്ല. ഒരു ദിവസം കൂടി കാത്തിരിക്കാനായിരുന്നു ഇതു സംബന്ധിച്ച ചോദ്യത്തിന് മന്ത്രിയുടെ മറുപടി.