കൊച്ചി: എം.കെ. അര്ജുനന് മാസ്റ്റര്‍ ഫൗണ്ടേഷന്റെ മൂന്നാമത് പുരസ്കാരം സംഗീത സംവിധായകനും ഗായകനുമായ വിദ്യാധരന് മാസ്റ്റര്‍ക്ക്. മലയാള നാടക-ചലച്ചിത്ര മേഖലയകൾക്കു നല്കിയ സമഗ്ര സംഭാവനകളാണ് പുരസ്കാരത്തിന് അര്‍ഹമാക്കിയതെന്ന് ഭാരവാഹികള്‍ വാർത്താസമ്മേളനത്തില്‍ അറിയിച്ചു.
ആര്‍ട്ടിസ്റ്റ് സുജാതന്‍ രൂപകല്പന ചെയ്ത ശില്പവും 25,000 രൂപയും പ്രശസ്തിപത്രവും ഉള്‍പ്പെടുന്ന പുരസ്കാരം മാര്‍ച്ച് ഒന്നിന് വൈകിട്ട് അഞ്ചിന് എറണാകുളം കേരള ഫൈന്‍ ആര്‍ട്സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെയും കേരള ഫൈന്‍ ആര്‍ട്സ് സൊസൈറ്റിയുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ജൂറി ചെയര്മാന് മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍, ജോണ്‍ ഫെര്‍ണാണ്ടസ്, ടി.എസ്. രാധാകൃഷ്ണന് തുടങ്ങിയവര്‍ വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ആര്‍ട്ടിസ്റ്റ് സുജാതന്‍ രൂപകല്പന ചെയ്ത ശില്പവും 25,000 രൂപയും പ്രശസ്തിപത്രവും ഉള്‍പ്പെടുന്ന പുരസ്കാരം മാര്‍ച്ച് ഒന്നിന് വൈകിട്ട് അഞ്ചിന് എറണാകുളം കേരള ഫൈന്‍ ആര്‍ട്സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെയും കേരള ഫൈന്‍ ആര്‍ട്സ് സൊസൈറ്റിയുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ജൂറി ചെയര്മാന് മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍, ജോണ്‍ ഫെര്‍ണാണ്ടസ്, ടി.എസ്. രാധാകൃഷ്ണന് തുടങ്ങിയവര്‍ വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു.