കൊച്ചി: സീറോ മലബാര്‍ സഭയിലെ ഏകീകൃത കുര്‍ബാന സംബന്ധിച്ച തര്‍ക്കത്തിനു മധ്യസ്ഥതയിലൂടെ പരിഹാരം കാണണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയില്‍ എതിര്‍കക്ഷികള്‍ക്കു നോട്ടീസ് അയയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റീസ് ഷാജി പി. ചാലിയാണ് ഹര്‍ജി പരിഗണിക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍, എറണാകുളം ജില്ലാ കളക്ടര്‍, സിറ്റി പോലീസ് കമ്മീഷണര്‍, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, സെന്റ് മേരീസ് കത്തീഡ്രല്‍ പള്ളി വികാരി ഫാ. ആന്റണി നരികുളം, അതിരൂപത സുതാര്യതാ മൂവ്മെന്റ് സൊസൈറ്റി, സെന്റ് മേരീസ് കത്തീഡ്രല്‍ അഡ്മിനിസ്ട്രേറ്റര്‍ ഫാ.ആന്റണി പൂതവേലില്‍, അതിരൂപത സംരക്ഷണ സമിതി എന്നിവര്‍ക്കു പ്രത്യേക ദൂതന് വഴി നോട്ടീസ് അയ്ക്കാനാണ് കോടതി നിര്‍ദേശം. എറണാകുളം സ്വദേശികളായ ആന്റണി ജോസഫ്, ടോമി ജോസഫ് എന്നിവരാണ് ഹര്‍ജിക്കാർ.
സംസ്ഥാന സര്‍ക്കാര്‍, എറണാകുളം ജില്ലാ കളക്ടര്‍, സിറ്റി പോലീസ് കമ്മീഷണര്‍, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, സെന്റ് മേരീസ് കത്തീഡ്രല്‍ പള്ളി വികാരി ഫാ. ആന്റണി നരികുളം, അതിരൂപത സുതാര്യതാ മൂവ്മെന്റ് സൊസൈറ്റി, സെന്റ് മേരീസ് കത്തീഡ്രല്‍ അഡ്മിനിസ്ട്രേറ്റര്‍ ഫാ.ആന്റണി പൂതവേലില്‍, അതിരൂപത സംരക്ഷണ സമിതി എന്നിവര്‍ക്കു പ്രത്യേക ദൂതന് വഴി നോട്ടീസ് അയ്ക്കാനാണ് കോടതി നിര്‍ദേശം. എറണാകുളം സ്വദേശികളായ ആന്റണി ജോസഫ്, ടോമി ജോസഫ് എന്നിവരാണ് ഹര്‍ജിക്കാർ.