ബാബു കള്ളിവയലിൽ (ചാർട്ടേഡ് അക്കൗണ്ടന്റ്)
ബജറ്റിലെ നികുതി ആനുകൂല്യങ്ങൾ മൂന്നു വർഷം മുന്പു പ്രഖ്യാപിച്ച പുതിയ നികുതി സന്പ്രദായത്തിലേക്കു മാത്രമായി പരിമിതപ്പെടുത്തിയത് ഒരു വിഭാഗത്തെ നിരാശപ്പെടുത്തിയിട്ടുണ്ട്. പഴയ നികുതി സന്പ്രദായത്തിൽ മാറ്റമൊനും വരുത്തിയിട്ടില്ല. ആദായനികുതി റിബേറ്റ് (വകുപ്പ് 87എ പ്രകാരം ) പരിധി അഞ്ചു ലക്ഷത്തിൽനിന്ന് ഏഴു ലക്ഷം രൂപയായി ഉയർത്തി.
ചുരുക്കത്തിൽ, ഏഴു ലക്ഷം രൂപവരെ വരുമാനമുള്ളവർ നികുതി അടക്കേണ്ടതില്ല. എന്നാൽ, ഇത് ഏഴു ലക്ഷം രൂപയ്ക്കു മുകളിൽ ആണെങ്കിൽ (ഒരു രൂപ ആണെങ്കിൽകൂടി) പുതിയ നികുതി സന്പ്രദായം അനുസരിച്ചു നികുതി അടയ്ക്കണം. പുതിയ നികുതി സന്പ്രദായത്തിലെ നികുതി സ്ലാബുകളിലും മാറ്റം വരുത്തി.
പുതിയ പദ്ധതിയിലുള്ളവരുടെ അടിസ്ഥാന ഇളവുപരിധി രണ്ടരലക്ഷത്തിൽനിന്ന് മൂന്നു ലക്ഷമായി ഉയർത്തി. പക്ഷേ പഴയ പദ്ധതിയിൽ തുടരുന്നവരുടെ അടിസ്ഥാന നികുതിരഹിത പരിധി രണ്ടര ലക്ഷമായി തുടരും. വാർഷിക വരുമാനം ഒൻപതു ലക്ഷമുള്ള വ്യക്തിക്ക് 45,000 രൂപയേ നികുതി നൽകേണ്ടതുള്ളൂവെന്ന് ധനമന്ത്രി പറഞ്ഞു.
പഴയ വ്യവസ്ഥ മതിയെന്നുള്ള നികുതിദായകർ സാന്പത്തികവർഷത്തിന്റെ തുടക്കത്തിൽ തന്നെ പ്രത്യേകമായി തെരഞ്ഞെടുക്കണം. പ്രത്യേകമായി തെരഞ്ഞെടുത്തില്ലെങ്കിൽ ആദായനികുതി ഇളവുകൾ ഇല്ലാത്ത പുതിയ നികുതിവ്യവസ്ഥ സ്ഥിര സ്ഥിതി (ഡിഫോൾട്ട്) ആയിരിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു.
പുതിയ നികുതി സന്പ്രദായം തെരഞ്ഞെടുക്കുന്ന ശന്പളക്കാർക്കും പെൻഷൻകാർക്കുംകൂടി സ്റ്റാൻഡേർഡ് ഡിഡക്ഷന്റെ ആനുകൂല്യം ബജറ്റിൽ ഇന്നലെ പ്രഖ്യാപിച്ചു. ഇക്കൂട്ടരുടെ ശന്പളം പതിനഞ്ചര ലക്ഷത്തിനു താഴെയാണെങ്കിൽ 52,500 രൂപ കിഴിവു തേടാം. പുതിയ നികുതിവ്യവസ്ഥയിൽ ഉയർന്ന സർചാർജ് നിരക്ക് 37 ശതമാനത്തിൽനിന്ന് 25 ശതമാനമായി കുറച്ചു.
രണ്ടു കോടി രൂപയ്ക്കു മുകളിൽ വാർഷികവരുമാനം ഉള്ളവർ പുതിയ സന്പ്രദായത്തിൽ നികുതിയുടെ 25 ശതമാനം സർചാർജ് അടച്ചാൽ മതി. അതുമൂലം പരമാവധി നികുതിനിരക്ക് 39 ശതമാനമായി. എന്നാൽ പഴയ നികുതി സന്പ്രദായത്തിൽ ഉള്ളവർക്ക് നികുതിവിധേയ വരുമാനം 5 കോടി രൂപയ്ക്കു മുകളിൽ ആണെങ്കിൽ സർചാർജ് 37 ശതമാനം ആയി തുടരും. അവരുടെ പരമാവധി നികുതിനിരക്ക് 42.74 ശതമാനമായി തുടരും.
പുതിയ നികുതിവ്യവസ്ഥ
വീട്ടുവാടക അലവൻസ്, ഭവനവായ്പയുടെ പലിശ, ആരോഗ്യ ഇൻഷ്വറൻസ് പ്രീമിയം, വിദ്യാഭ്യാസവായ്പയുടെ പലിശ എന്നിവയും സെക്ഷൻ 80 സി പ്രകാരമുള്ള ലൈഫ് ഇൻഷുറൻസ് പ്രീമിയം, കുട്ടികളുടെ വിദ്യാഭ്യാസ ഫീസ്, ഭവനവായ്പയുടെ മുതലിന്റെ തിരിച്ചടവ് അടക്കമുള്ള ചെലവുകൾക്കും ഉള്ള ഇളവുകൾ പുതിയ നികുതി വ്യവസ്ഥയിൽ കിട്ടില്ല. പകരം, മൊത്തം വരുമാനത്തിനു കുറഞ്ഞ നിരക്കിൽ നികുതി ചുമത്തും.
നിക്ഷേപങ്ങൾക്കോ ജീവകാരുണ്യ സ്ഥാപനങ്ങൾക്കുള്ള സംഭാവനകൾക്കോ പുതിയ നികുതിവ്യവസ്ഥ നികുതിയിളവുകൾ ഒന്നും നൽകുന്നില്ല. മ്യൂച്യൽ ഫണ്ട്, ഇൻഷ്വറൻസ്, പെൻഷൻ സ്കീമുകൾ, പ്രൊവിഡന്റ് ഫണ്ട് , നാഷണൽ സേവിംഗ് സ്കീം, ദേശീയ പെൻഷൻ പദ്ധതി തുടങ്ങിയവയിൽ വ്യക്തികൾക്കു നിക്ഷേപം തുടരാനുള്ള പ്രോത്സാഹനങ്ങൾ ഇതില്ലാതാക്കും.
മുതിർന്ന പൗരന്മാരുടെ നിക്ഷേപം
മുതിർന്ന പൗരന്മാരുടെ സേവിംഗ്സ് നിക്ഷേപ പദ്ധതിയുടെ പരിധി 15 ലക്ഷത്തിൽനിന്ന് 30 ലക്ഷം രൂപയായി ഉയർത്തിയതു കൂടിയ പലിശയുടെ ഗുണം കിട്ടും.
അനുമാന നികുതി പദ്ധതിയുടെ (പ്രിസംറ്റീവ് ടാക്സ് സ്കീം) പരിധി പ്രഫഷണലുകൾക്ക് 50 ലക്ഷത്തിൽ നിന്ന് 75 ലക്ഷം രൂപയായി ഉയർത്തി. മൊത്തവരുമാനത്തിന്റെ 50 ശതമാനമെങ്കിലും നികുതിവിധേയ വരുമാനമായി കണക്കാക്കും.
കച്ചവടക്കാർക്ക് ഇതു രണ്ടു കോടിയിൽനിന്നു മൂന്നു കോടി രൂപയാക്കി. ഇവർ വിറ്റുവരവിന്റെ ആറു ശതമാനം വരുമാനമായി കണക്കാക്കി നികുതി അടയ്ക്കണം. എന്നാൽ മൊത്തവരുമാനത്തിന്റെ അഞ്ചു ശതമാനത്തിൽ കൂടുതൽ പണമായി വാങ്ങിയാൽ വിറ്റുവരവിന്റെ എട്ടു ശതമാനമാണ് വരുമാനമായി കണക്കാക്കുക. വരുമാനത്തിനു ബാധകമായ സ്ലാബ് നിരക്കിൽ നികുതി അടയ്ക്കണം.
ആദായനികുതിയിൽ ആശ്വാസം നൽകുമെങ്കിലും ടിഡിഎസ് കുറയ്ക്കുന്നതിന് അനുബന്ധ നടപടികളൊന്നുമില്ലാത്തതിനാൽ ടിഡിഎസിന്റെ ഉയർന്ന കിഴിവു കാരണം പണത്തിന്റെ പരിമിതികൾ തുടരാം.
ലൈഫ് ഇൻഷ്വറൻസ്
2023 ഏപ്രിൽ ഒന്നിനോ അതിനു ശേഷമോ എടുത്ത ലൈഫ് ഇൻഷ്വറൻസ് പോളിസികൾക്ക് (യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പോളിസി ഒഴികെ ) അടയ്ക്കേണ്ട വാർഷിക പ്രീമിയം അഞ്ചു ലക്ഷം രൂപ വരെ ആണെങ്കിൽ മാത്രമേ സെക്ഷൻ 10 (10 ഡി) പ്രകാരമുള്ള മച്യൂരിറ്റി ആനുകൂല്യങ്ങളുടെ നികുതി ഇളവു ലഭിക്കൂ. പോളിസി കാലാവധിക്കുള്ളിൽ ഏതെങ്കിലും ഒരു വർഷം അടയ്ക്കേണ്ട പ്രീമിയം അഞ്ചു ലക്ഷം രൂപയിൽ കൂടുതൽ ആണെങ്കിൽ പോളിസി ഉടമ ജീവിച്ചിരിക്കുന്പോൾ ആ പോളിസിയിൽ നിന്നു കിട്ടുന്ന എല്ലാ തുകയ്ക്കും നികുതി കൊടുക്കണം.
ദീർഘകാല മൂലധനവർധന ലാഭം
ദീർഘകാല മൂലധനവർധന ലാഭം ഭവനനിർമാണത്തിനോ വാങ്ങുന്നതിനോ മുടക്കിയാൽ കിഴിവു ലഭിച്ചിരുന്നു. രണ്ടു വീടിനു വരെയാണ് ഈ കിഴിവ്. വകുപ്പ് 54 അഥവാ 54 എഫ് അനുസരിച്ചുള്ള ഈ കിഴിവ് രണ്ടു കോടി രൂപ വരെയുള്ള ഭവനങ്ങളിലെ നിക്ഷേപത്തിനായിരുന്നു ഇതുവരെ. ഇതു പത്തുകോടി രൂപയായി ഉയർത്തി.
ഇപിഎഫ്
പാൻ ഇല്ലാത്തവർ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിൽനിന്നു പണം പിൻവലിക്കുന്പോൾ സ്രോതസിൽ ഉള്ള നികുതികിഴിവ് (ടിഡിഎസ്) 30ൽനിന്ന് 20 ശതമാനമായി കുറച്ചു.
വാർഷിക വരുമാനത്തിന്റെ 85 ശതമാനം സാന്പത്തികവർഷംതന്നെ ചിലവാക്കാൻ ആയില്ലെങ്കിൽ അത്തരം മത ജീവകാരുണ്യ സ്ഥാപനങ്ങൾ നടപ്പു സാന്പത്തികവർഷം മുതൽ ബാക്കി തുക അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ചെലവാക്കാൻ തീരുമാനിച്ചാൽ അവർ സാന്പത്തികവർഷത്തെ റിട്ടേണ് സമർപ്പിക്കേണ്ട തീയതിക്ക് കുറഞ്ഞത് രണ്ടു മാസം മുൻപെങ്കിലും നികുതിവകുപ്പിൽ അപേക്ഷിച്ചിരിക്കണം. അല്ലാത്തപക്ഷം ഈ ആനുകൂല്യം ലഭ്യമല്ല. നികുതിദായകരെ എല്ലാം പുതിയ നികുതിസന്പ്രദായത്തിലേക്ക് ആകർഷിക്കുകയാണ് ധനമന്ത്രി ബജറ്റിലൂടെ ലക്ഷ്യമാക്കുന്നത്. നികുതി ആനുകൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള നിക്ഷേപങ്ങളുടെ ഭാവിയും ശോഭനമല്ല.
ബജറ്റിലെ നികുതി ആനുകൂല്യങ്ങൾ മൂന്നു വർഷം മുന്പു പ്രഖ്യാപിച്ച പുതിയ നികുതി സന്പ്രദായത്തിലേക്കു മാത്രമായി പരിമിതപ്പെടുത്തിയത് ഒരു വിഭാഗത്തെ നിരാശപ്പെടുത്തിയിട്ടുണ്ട്. പഴയ നികുതി സന്പ്രദായത്തിൽ മാറ്റമൊനും വരുത്തിയിട്ടില്ല. ആദായനികുതി റിബേറ്റ് (വകുപ്പ് 87എ പ്രകാരം ) പരിധി അഞ്ചു ലക്ഷത്തിൽനിന്ന് ഏഴു ലക്ഷം രൂപയായി ഉയർത്തി.
ചുരുക്കത്തിൽ, ഏഴു ലക്ഷം രൂപവരെ വരുമാനമുള്ളവർ നികുതി അടക്കേണ്ടതില്ല. എന്നാൽ, ഇത് ഏഴു ലക്ഷം രൂപയ്ക്കു മുകളിൽ ആണെങ്കിൽ (ഒരു രൂപ ആണെങ്കിൽകൂടി) പുതിയ നികുതി സന്പ്രദായം അനുസരിച്ചു നികുതി അടയ്ക്കണം. പുതിയ നികുതി സന്പ്രദായത്തിലെ നികുതി സ്ലാബുകളിലും മാറ്റം വരുത്തി.
പുതിയ പദ്ധതിയിലുള്ളവരുടെ അടിസ്ഥാന ഇളവുപരിധി രണ്ടരലക്ഷത്തിൽനിന്ന് മൂന്നു ലക്ഷമായി ഉയർത്തി. പക്ഷേ പഴയ പദ്ധതിയിൽ തുടരുന്നവരുടെ അടിസ്ഥാന നികുതിരഹിത പരിധി രണ്ടര ലക്ഷമായി തുടരും. വാർഷിക വരുമാനം ഒൻപതു ലക്ഷമുള്ള വ്യക്തിക്ക് 45,000 രൂപയേ നികുതി നൽകേണ്ടതുള്ളൂവെന്ന് ധനമന്ത്രി പറഞ്ഞു.
പഴയ വ്യവസ്ഥ മതിയെന്നുള്ള നികുതിദായകർ സാന്പത്തികവർഷത്തിന്റെ തുടക്കത്തിൽ തന്നെ പ്രത്യേകമായി തെരഞ്ഞെടുക്കണം. പ്രത്യേകമായി തെരഞ്ഞെടുത്തില്ലെങ്കിൽ ആദായനികുതി ഇളവുകൾ ഇല്ലാത്ത പുതിയ നികുതിവ്യവസ്ഥ സ്ഥിര സ്ഥിതി (ഡിഫോൾട്ട്) ആയിരിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു.
പുതിയ നികുതി സന്പ്രദായം തെരഞ്ഞെടുക്കുന്ന ശന്പളക്കാർക്കും പെൻഷൻകാർക്കുംകൂടി സ്റ്റാൻഡേർഡ് ഡിഡക്ഷന്റെ ആനുകൂല്യം ബജറ്റിൽ ഇന്നലെ പ്രഖ്യാപിച്ചു. ഇക്കൂട്ടരുടെ ശന്പളം പതിനഞ്ചര ലക്ഷത്തിനു താഴെയാണെങ്കിൽ 52,500 രൂപ കിഴിവു തേടാം. പുതിയ നികുതിവ്യവസ്ഥയിൽ ഉയർന്ന സർചാർജ് നിരക്ക് 37 ശതമാനത്തിൽനിന്ന് 25 ശതമാനമായി കുറച്ചു.
രണ്ടു കോടി രൂപയ്ക്കു മുകളിൽ വാർഷികവരുമാനം ഉള്ളവർ പുതിയ സന്പ്രദായത്തിൽ നികുതിയുടെ 25 ശതമാനം സർചാർജ് അടച്ചാൽ മതി. അതുമൂലം പരമാവധി നികുതിനിരക്ക് 39 ശതമാനമായി. എന്നാൽ പഴയ നികുതി സന്പ്രദായത്തിൽ ഉള്ളവർക്ക് നികുതിവിധേയ വരുമാനം 5 കോടി രൂപയ്ക്കു മുകളിൽ ആണെങ്കിൽ സർചാർജ് 37 ശതമാനം ആയി തുടരും. അവരുടെ പരമാവധി നികുതിനിരക്ക് 42.74 ശതമാനമായി തുടരും.
പുതിയ നികുതിവ്യവസ്ഥ
വീട്ടുവാടക അലവൻസ്, ഭവനവായ്പയുടെ പലിശ, ആരോഗ്യ ഇൻഷ്വറൻസ് പ്രീമിയം, വിദ്യാഭ്യാസവായ്പയുടെ പലിശ എന്നിവയും സെക്ഷൻ 80 സി പ്രകാരമുള്ള ലൈഫ് ഇൻഷുറൻസ് പ്രീമിയം, കുട്ടികളുടെ വിദ്യാഭ്യാസ ഫീസ്, ഭവനവായ്പയുടെ മുതലിന്റെ തിരിച്ചടവ് അടക്കമുള്ള ചെലവുകൾക്കും ഉള്ള ഇളവുകൾ പുതിയ നികുതി വ്യവസ്ഥയിൽ കിട്ടില്ല. പകരം, മൊത്തം വരുമാനത്തിനു കുറഞ്ഞ നിരക്കിൽ നികുതി ചുമത്തും.
നിക്ഷേപങ്ങൾക്കോ ജീവകാരുണ്യ സ്ഥാപനങ്ങൾക്കുള്ള സംഭാവനകൾക്കോ പുതിയ നികുതിവ്യവസ്ഥ നികുതിയിളവുകൾ ഒന്നും നൽകുന്നില്ല. മ്യൂച്യൽ ഫണ്ട്, ഇൻഷ്വറൻസ്, പെൻഷൻ സ്കീമുകൾ, പ്രൊവിഡന്റ് ഫണ്ട് , നാഷണൽ സേവിംഗ് സ്കീം, ദേശീയ പെൻഷൻ പദ്ധതി തുടങ്ങിയവയിൽ വ്യക്തികൾക്കു നിക്ഷേപം തുടരാനുള്ള പ്രോത്സാഹനങ്ങൾ ഇതില്ലാതാക്കും.
മുതിർന്ന പൗരന്മാരുടെ നിക്ഷേപം
മുതിർന്ന പൗരന്മാരുടെ സേവിംഗ്സ് നിക്ഷേപ പദ്ധതിയുടെ പരിധി 15 ലക്ഷത്തിൽനിന്ന് 30 ലക്ഷം രൂപയായി ഉയർത്തിയതു കൂടിയ പലിശയുടെ ഗുണം കിട്ടും.
അനുമാന നികുതി പദ്ധതിയുടെ (പ്രിസംറ്റീവ് ടാക്സ് സ്കീം) പരിധി പ്രഫഷണലുകൾക്ക് 50 ലക്ഷത്തിൽ നിന്ന് 75 ലക്ഷം രൂപയായി ഉയർത്തി. മൊത്തവരുമാനത്തിന്റെ 50 ശതമാനമെങ്കിലും നികുതിവിധേയ വരുമാനമായി കണക്കാക്കും.
കച്ചവടക്കാർക്ക് ഇതു രണ്ടു കോടിയിൽനിന്നു മൂന്നു കോടി രൂപയാക്കി. ഇവർ വിറ്റുവരവിന്റെ ആറു ശതമാനം വരുമാനമായി കണക്കാക്കി നികുതി അടയ്ക്കണം. എന്നാൽ മൊത്തവരുമാനത്തിന്റെ അഞ്ചു ശതമാനത്തിൽ കൂടുതൽ പണമായി വാങ്ങിയാൽ വിറ്റുവരവിന്റെ എട്ടു ശതമാനമാണ് വരുമാനമായി കണക്കാക്കുക. വരുമാനത്തിനു ബാധകമായ സ്ലാബ് നിരക്കിൽ നികുതി അടയ്ക്കണം.
ആദായനികുതിയിൽ ആശ്വാസം നൽകുമെങ്കിലും ടിഡിഎസ് കുറയ്ക്കുന്നതിന് അനുബന്ധ നടപടികളൊന്നുമില്ലാത്തതിനാൽ ടിഡിഎസിന്റെ ഉയർന്ന കിഴിവു കാരണം പണത്തിന്റെ പരിമിതികൾ തുടരാം.
ലൈഫ് ഇൻഷ്വറൻസ്
2023 ഏപ്രിൽ ഒന്നിനോ അതിനു ശേഷമോ എടുത്ത ലൈഫ് ഇൻഷ്വറൻസ് പോളിസികൾക്ക് (യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പോളിസി ഒഴികെ ) അടയ്ക്കേണ്ട വാർഷിക പ്രീമിയം അഞ്ചു ലക്ഷം രൂപ വരെ ആണെങ്കിൽ മാത്രമേ സെക്ഷൻ 10 (10 ഡി) പ്രകാരമുള്ള മച്യൂരിറ്റി ആനുകൂല്യങ്ങളുടെ നികുതി ഇളവു ലഭിക്കൂ. പോളിസി കാലാവധിക്കുള്ളിൽ ഏതെങ്കിലും ഒരു വർഷം അടയ്ക്കേണ്ട പ്രീമിയം അഞ്ചു ലക്ഷം രൂപയിൽ കൂടുതൽ ആണെങ്കിൽ പോളിസി ഉടമ ജീവിച്ചിരിക്കുന്പോൾ ആ പോളിസിയിൽ നിന്നു കിട്ടുന്ന എല്ലാ തുകയ്ക്കും നികുതി കൊടുക്കണം.
ദീർഘകാല മൂലധനവർധന ലാഭം
ദീർഘകാല മൂലധനവർധന ലാഭം ഭവനനിർമാണത്തിനോ വാങ്ങുന്നതിനോ മുടക്കിയാൽ കിഴിവു ലഭിച്ചിരുന്നു. രണ്ടു വീടിനു വരെയാണ് ഈ കിഴിവ്. വകുപ്പ് 54 അഥവാ 54 എഫ് അനുസരിച്ചുള്ള ഈ കിഴിവ് രണ്ടു കോടി രൂപ വരെയുള്ള ഭവനങ്ങളിലെ നിക്ഷേപത്തിനായിരുന്നു ഇതുവരെ. ഇതു പത്തുകോടി രൂപയായി ഉയർത്തി.
ഇപിഎഫ്
പാൻ ഇല്ലാത്തവർ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിൽനിന്നു പണം പിൻവലിക്കുന്പോൾ സ്രോതസിൽ ഉള്ള നികുതികിഴിവ് (ടിഡിഎസ്) 30ൽനിന്ന് 20 ശതമാനമായി കുറച്ചു.
വാർഷിക വരുമാനത്തിന്റെ 85 ശതമാനം സാന്പത്തികവർഷംതന്നെ ചിലവാക്കാൻ ആയില്ലെങ്കിൽ അത്തരം മത ജീവകാരുണ്യ സ്ഥാപനങ്ങൾ നടപ്പു സാന്പത്തികവർഷം മുതൽ ബാക്കി തുക അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ചെലവാക്കാൻ തീരുമാനിച്ചാൽ അവർ സാന്പത്തികവർഷത്തെ റിട്ടേണ് സമർപ്പിക്കേണ്ട തീയതിക്ക് കുറഞ്ഞത് രണ്ടു മാസം മുൻപെങ്കിലും നികുതിവകുപ്പിൽ അപേക്ഷിച്ചിരിക്കണം. അല്ലാത്തപക്ഷം ഈ ആനുകൂല്യം ലഭ്യമല്ല. നികുതിദായകരെ എല്ലാം പുതിയ നികുതിസന്പ്രദായത്തിലേക്ക് ആകർഷിക്കുകയാണ് ധനമന്ത്രി ബജറ്റിലൂടെ ലക്ഷ്യമാക്കുന്നത്. നികുതി ആനുകൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള നിക്ഷേപങ്ങളുടെ ഭാവിയും ശോഭനമല്ല.