തിരുവനന്തപുരം: മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനിലയിൽ ആശങ്ക. ജർമനിയിലെ ചികിത്സയ്ക്കുശേഷം ബംഗളൂരുവിൽ തുടർചികിത്സ നടത്തി ആരോഗ്യനില ഏറെ മെച്ചപ്പെട്ടിരുന്നെങ്കിലും ഇപ്പോൾ തുടർചികിത്സയുടെ കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്.
ബംഗളൂരുവിലെ ചികിത്സയ്ക്കുശേഷം ശബ്ദം ഏറെ മെച്ചപ്പെട്ടിരുന്നു. ഇപ്പോൾ വീണ്ടും പ്രശ്നങ്ങളായി. കഴിഞ്ഞ ഡിസംബറിൽ ബംഗളൂരുവിൽനിന്നു മടങ്ങിയെത്തിയ ശേഷം ജനുവരി ആദ്യം മടങ്ങിപ്പോകേണ്ടതായിരുന്നു. എന്നാൽ ഇതുവരെ അതിനു സാധിച്ചിട്ടില്ല. ഇതുവരെ ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. നാലു തവണ ഡോക്ടറുടെ അപ്പോയിന്റ്മെന്റ് എടുത്തെങ്കിലും മുടങ്ങിപ്പോകുകയായിരുന്നു.
സന്ദർശകർക്കു കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ഉമ്മൻ ചാണ്ടിയുടെ അടുത്ത സുഹൃത്തുക്കൾ ഏറെ ആശങ്കയിലാണിപ്പോൾ. ഇതിനിടെ ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനെ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അടിയന്തരമായി ഡൽഹിക്കു വിളിപ്പിച്ചു.
ബംഗളൂരുവിലെ ചികിത്സയ്ക്കുശേഷം ശബ്ദം ഏറെ മെച്ചപ്പെട്ടിരുന്നു. ഇപ്പോൾ വീണ്ടും പ്രശ്നങ്ങളായി. കഴിഞ്ഞ ഡിസംബറിൽ ബംഗളൂരുവിൽനിന്നു മടങ്ങിയെത്തിയ ശേഷം ജനുവരി ആദ്യം മടങ്ങിപ്പോകേണ്ടതായിരുന്നു. എന്നാൽ ഇതുവരെ അതിനു സാധിച്ചിട്ടില്ല. ഇതുവരെ ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. നാലു തവണ ഡോക്ടറുടെ അപ്പോയിന്റ്മെന്റ് എടുത്തെങ്കിലും മുടങ്ങിപ്പോകുകയായിരുന്നു.
സന്ദർശകർക്കു കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ഉമ്മൻ ചാണ്ടിയുടെ അടുത്ത സുഹൃത്തുക്കൾ ഏറെ ആശങ്കയിലാണിപ്പോൾ. ഇതിനിടെ ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനെ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അടിയന്തരമായി ഡൽഹിക്കു വിളിപ്പിച്ചു.