തിരുവനനന്തപുരം: കേന്ദ്രാനുമതി ലഭിക്കുന്ന മുറയ്ക്ക് സിൽവർ ലൈൻ പദ്ധതിയിൽ തുടർനടപടികൾ സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
2013ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിന്റെ നിബന്ധനകൾ പാലിച്ചായിരിക്കും നടപടികൾ. ഭൂമി നഷ്ടപ്പെടുന്നവർക്ക് അർഹമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കും.
പദ്ധതി പ്രദേശത്തെ ജനങ്ങളുടെ ആശങ്കയും എതിർപ്പും പരിഹരിക്കും. 50 വർഷത്തിനകം തിരിച്ചടയ്ക്കാവുന്ന വ്യവസ്ഥയിൽ വായ്പ എടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും വായ്പാ സമാഹരണത്തിനുള്ള സാന്പത്തിക ബാധ്യത കേരളം ഏറ്റെടുക്കുമെന്ന് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
2013ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിന്റെ നിബന്ധനകൾ പാലിച്ചായിരിക്കും നടപടികൾ. ഭൂമി നഷ്ടപ്പെടുന്നവർക്ക് അർഹമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കും.
പദ്ധതി പ്രദേശത്തെ ജനങ്ങളുടെ ആശങ്കയും എതിർപ്പും പരിഹരിക്കും. 50 വർഷത്തിനകം തിരിച്ചടയ്ക്കാവുന്ന വ്യവസ്ഥയിൽ വായ്പ എടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും വായ്പാ സമാഹരണത്തിനുള്ള സാന്പത്തിക ബാധ്യത കേരളം ഏറ്റെടുക്കുമെന്ന് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.