തിരുവനന്തപുരം: സംരക്ഷിത വനമേഖലയിലെ മരംമുറിയുമായി ബന്ധപ്പെട്ടു വ്യക്തത വരുത്തി ഉത്തരവിറക്കാൻ റവന്യു അഡീഷണൽ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ നിയമസഭയിൽ പറഞ്ഞു.
വനം, റവന്യൂ, നിയമ വകുപ്പുകളുമായി കൂടിയാലോചന നടത്തി ശിപാർശ വേഗത്തിൽ നൽകാനാണു നിർദേശിച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ നടപടികൾ ത്വരിതപ്പെടുത്തുമെന്നും കെ.യു ജനീഷ് കുമാറിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
മുട്ടിൽ മരംമുറി കേസുമായി ബന്ധപ്പെട്ട് അവ്യക്തതകൾ നിലനിൽക്കുന്നുണ്ട്. അവ്യക്തത നീക്കാൻ ഉത്തരവ് ഇറങ്ങേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. എന്നാൽ, താൻ ചോദിച്ച ചോദ്യത്തിനല്ല, വനംമന്ത്രി മറുപടി നൽകിയതെന്ന് സിപിഎം അംഗം കെ.യു. ജനീഷ്കുമാർ ആരോപിച്ചു.
വനം, റവന്യൂ, നിയമ വകുപ്പുകളുമായി കൂടിയാലോചന നടത്തി ശിപാർശ വേഗത്തിൽ നൽകാനാണു നിർദേശിച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ നടപടികൾ ത്വരിതപ്പെടുത്തുമെന്നും കെ.യു ജനീഷ് കുമാറിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
മുട്ടിൽ മരംമുറി കേസുമായി ബന്ധപ്പെട്ട് അവ്യക്തതകൾ നിലനിൽക്കുന്നുണ്ട്. അവ്യക്തത നീക്കാൻ ഉത്തരവ് ഇറങ്ങേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. എന്നാൽ, താൻ ചോദിച്ച ചോദ്യത്തിനല്ല, വനംമന്ത്രി മറുപടി നൽകിയതെന്ന് സിപിഎം അംഗം കെ.യു. ജനീഷ്കുമാർ ആരോപിച്ചു.