തിരുവനന്തപുരം: വന്യജീവി സങ്കേതങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ പരിസ്ഥിതി ലോല മേഖലയായുള്ള സുപ്രീംകോടതി വിധി മറച്ചുവയ്ക്കാൻ സംഘടിത ശ്രമം നടന്നുവരുന്നതായി മന്ത്രി എ.കെ. ശശീന്ദ്രൻ.
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലല്ല പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം നടത്തിയതെന്നു വരുത്തിത്തീർക്കാൻ നീക്കങ്ങൾ നടന്നു വരുന്നതായ എം.എം. മണിയുടെ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിനു മറുപടി നൽകുകയായിരുന്നു മന്ത്രി.
ജനവാസ മേഖലയേയും തൊഴിലിടങ്ങളേയും ബഫർസോണിൽ നിന്ന് ഒഴിവാക്കാനുള്ള ശ്രമമാണു സർക്കാർ നടത്തുന്നത്. ഇതിനായി രണ്ടു തരം നീക്കങ്ങളാണു നടത്തിയിട്ടുള്ളത്. സുപ്രീംകോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഇതുമായി ബന്ധപ്പെട്ട കേന്ദ്ര വിദഗ്ധ സമിതിയിൽ സംസ്ഥാനം റിപ്പോർട്ട് സമർപ്പിച്ചു. കൂടാതെ സുപ്രിംകോടതിയിലെ കേരളം കക്ഷി ചേരുന്നതിനായി മോഡിഫിക്കേഷൻ ഹർജി സമർപ്പിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലല്ല പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം നടത്തിയതെന്നു വരുത്തിത്തീർക്കാൻ നീക്കങ്ങൾ നടന്നു വരുന്നതായ എം.എം. മണിയുടെ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിനു മറുപടി നൽകുകയായിരുന്നു മന്ത്രി.
ജനവാസ മേഖലയേയും തൊഴിലിടങ്ങളേയും ബഫർസോണിൽ നിന്ന് ഒഴിവാക്കാനുള്ള ശ്രമമാണു സർക്കാർ നടത്തുന്നത്. ഇതിനായി രണ്ടു തരം നീക്കങ്ങളാണു നടത്തിയിട്ടുള്ളത്. സുപ്രീംകോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഇതുമായി ബന്ധപ്പെട്ട കേന്ദ്ര വിദഗ്ധ സമിതിയിൽ സംസ്ഥാനം റിപ്പോർട്ട് സമർപ്പിച്ചു. കൂടാതെ സുപ്രിംകോടതിയിലെ കേരളം കക്ഷി ചേരുന്നതിനായി മോഡിഫിക്കേഷൻ ഹർജി സമർപ്പിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.