തിരുവനന്തപുരം: യൂണിറ്റ് ഒന്നിന് ഒന്‍പതു പൈസ വീതം വൈദ്യുതി സർ ചാർജ് വർധന ഇന്നു നിലവിൽ വരും.
വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഉത്തരവു പ്രകാരമാണ് മേയ് 31 വരെ സർചാർജ് ഈടാക്കുന്നത്. 40 യൂണിറ്റുവരെ ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കൾക്കു നിരക്കുവർധന ബാധകമല്ല.
കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നുമുതൽ ജൂണ്‍ 30 വരെ വൈദ്യുതി വാങ്ങാൻ 87.07 കോടി രൂപ വൈദ്യുതി ബോർഡിന് അധികം ചെലവായി. മൂന്നുമാസത്തേക്കുണ്ടായ അധികച്ചെലവാണ് ഇന്നുമുതൽ ഈടാക്കുന്നത്. സർ ചാർജ് തുക വൈദ്യുതി ബില്ലിൽ പ്രത്യേകം രേഖപ്പെടുത്തും.
വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഉത്തരവു പ്രകാരമാണ് മേയ് 31 വരെ സർചാർജ് ഈടാക്കുന്നത്. 40 യൂണിറ്റുവരെ ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കൾക്കു നിരക്കുവർധന ബാധകമല്ല.
കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നുമുതൽ ജൂണ്‍ 30 വരെ വൈദ്യുതി വാങ്ങാൻ 87.07 കോടി രൂപ വൈദ്യുതി ബോർഡിന് അധികം ചെലവായി. മൂന്നുമാസത്തേക്കുണ്ടായ അധികച്ചെലവാണ് ഇന്നുമുതൽ ഈടാക്കുന്നത്. സർ ചാർജ് തുക വൈദ്യുതി ബില്ലിൽ പ്രത്യേകം രേഖപ്പെടുത്തും.