തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെൽത്ത് കാർഡ് എടുക്കുന്നതിനു രണ്ടാഴ്ചകൂടി സാവകാശം. ഈ മാസം 16 വരെയാണു തീയതി നീട്ടിയത്.
ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് ഇന്നുമുതലായിരുന്നു ഹെൽത്ത് കാർഡ് നിർബന്ധമാക്കിയിരുന്നത്. എന്നാൽ ഹെൽത്ത് കാർഡ് എടുക്കാനുള്ള ആളുകളുടെ തിരക്കും കൂടുതൽ സമയം അനുവദിക്കണമെന്ന സ്ഥാപന ഉടമകളുടെ ആവശ്യവും പരിഗണിച്ചാണു സാവകാശം അനുവദിച്ചിരിക്കുന്നത്.
16നു ശേഷവും ഹെൽത്ത് കാർഡ് എടുക്കാത്തവർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കും. അതേസമയം, ഇന്നുമുതൽ സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ശക്തമായ പരിശോധന തുടരും. ഹെൽത്ത് കാർഡില്ലാത്തവർക്ക് ഈ മാസം 15നകം ഹെൽത്ത് കാർഡ് ഹാജരാക്കാൻ നിർദേശം നൽകും.
ജില്ലകളിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർക്കു പുറമേ ആരോഗ്യവകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടർമാരും പരിശോധന നടത്തും.
ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് ഇന്നുമുതലായിരുന്നു ഹെൽത്ത് കാർഡ് നിർബന്ധമാക്കിയിരുന്നത്. എന്നാൽ ഹെൽത്ത് കാർഡ് എടുക്കാനുള്ള ആളുകളുടെ തിരക്കും കൂടുതൽ സമയം അനുവദിക്കണമെന്ന സ്ഥാപന ഉടമകളുടെ ആവശ്യവും പരിഗണിച്ചാണു സാവകാശം അനുവദിച്ചിരിക്കുന്നത്.
16നു ശേഷവും ഹെൽത്ത് കാർഡ് എടുക്കാത്തവർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കും. അതേസമയം, ഇന്നുമുതൽ സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ശക്തമായ പരിശോധന തുടരും. ഹെൽത്ത് കാർഡില്ലാത്തവർക്ക് ഈ മാസം 15നകം ഹെൽത്ത് കാർഡ് ഹാജരാക്കാൻ നിർദേശം നൽകും.
ജില്ലകളിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർക്കു പുറമേ ആരോഗ്യവകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടർമാരും പരിശോധന നടത്തും.