ചെറുതോണി: ഇടുക്കി ജില്ലയിൽ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ അക്രമകാരികളായ കാട്ടാനകളെ ഒതുക്കാൻ വയനാട്ടിൽനിന്നുള്ള പ്രത്യേക സംഘം രണ്ടു ദിവസത്തിനകം ജില്ലയിലെത്തുമെന്നു വനം മന്ത്രി എ.കെ. ശശീന്ദ്രൻ.
വനം മന്ത്രിയുടെ അധ്യക്ഷതയിൽ ഇടുക്കി കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ ചേർന്ന സർവകക്ഷിയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിലാണ് സർവകക്ഷിയോഗം വിളിച്ചത്. രണ്ടു ദിവസത്തിനകം ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള വയനാട്ടിലെ സ്പെഷൽ ടീമിനെ ഇടുക്കിയിലെത്തിക്കും. ഏതു രീതിയിലാണ് ആനകളെ കൈകാര്യം ചെയ്യേണ്ടതെന്ന് സംഘം തീരുമാനിക്കും.
കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ട ശാന്തൻപാറ അയ്യപ്പൻകുടി സ്വദേശി താത്കാലിക ഫോറസ്റ്റ് വാച്ചർ ശക്തിവേലിന്റെ മൃതദേഹത്തോടു വനംവകുപ്പ് ഉദ്യോഗസ്ഥർ അനാദരവ് കാണിച്ചതായുള്ള പരാതിയിൽ പ്രത്യേക വിജിലൻസ് സംഘം അന്വേഷണം നടത്തും. വീഴ്ച കണ്ടെത്തിയാൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
വനം ഉദ്യോഗസ്ഥർ ജനങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കണം. കാട്ടാന ആക്രമണം രൂക്ഷമായ പ്രദേശങ്ങളിൽ റേഷൻ സാധനങ്ങൾ വീട്ടിലെത്തിക്കുന്നതിനു നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടറെ മന്ത്രി ചുമതലപ്പെടുത്തി. ഇതിനായി കളക്ടറുടെ നേതൃത്വത്തിൽ ഇന്നു ശാന്തൻപാറ പഞ്ചായത്തിൽ യോഗം ചേരും.
വനം മന്ത്രിയുടെ അധ്യക്ഷതയിൽ ഇടുക്കി കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ ചേർന്ന സർവകക്ഷിയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിലാണ് സർവകക്ഷിയോഗം വിളിച്ചത്. രണ്ടു ദിവസത്തിനകം ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള വയനാട്ടിലെ സ്പെഷൽ ടീമിനെ ഇടുക്കിയിലെത്തിക്കും. ഏതു രീതിയിലാണ് ആനകളെ കൈകാര്യം ചെയ്യേണ്ടതെന്ന് സംഘം തീരുമാനിക്കും.
കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ട ശാന്തൻപാറ അയ്യപ്പൻകുടി സ്വദേശി താത്കാലിക ഫോറസ്റ്റ് വാച്ചർ ശക്തിവേലിന്റെ മൃതദേഹത്തോടു വനംവകുപ്പ് ഉദ്യോഗസ്ഥർ അനാദരവ് കാണിച്ചതായുള്ള പരാതിയിൽ പ്രത്യേക വിജിലൻസ് സംഘം അന്വേഷണം നടത്തും. വീഴ്ച കണ്ടെത്തിയാൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
വനം ഉദ്യോഗസ്ഥർ ജനങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കണം. കാട്ടാന ആക്രമണം രൂക്ഷമായ പ്രദേശങ്ങളിൽ റേഷൻ സാധനങ്ങൾ വീട്ടിലെത്തിക്കുന്നതിനു നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടറെ മന്ത്രി ചുമതലപ്പെടുത്തി. ഇതിനായി കളക്ടറുടെ നേതൃത്വത്തിൽ ഇന്നു ശാന്തൻപാറ പഞ്ചായത്തിൽ യോഗം ചേരും.