പത്തനംതിട്ട: ഹൈക്കോടതിയിൽ മുൻകൂർ ജാമ്യവുമായി ബന്ധപ്പെട്ട് വിവാദമുയർത്തിയ റാന്നിയിലെ പട്ടികജാതി വിവേചന കേസിൽ ഒരാൾ അറസ്റ്റിൽ. ദളിത് കുടുംബങ്ങൾ ഉപയോഗിച്ചതെന്നു പറയുന്ന പൊതുകിണർ മൂടിയതുമായി ബന്ധപ്പെട്ട കേസിലാണ് കോട്ടയം മണിമല ആലപ്ര സ്വദേശി ബിനു തോമസിനെ അറസ്റ്റ് ചെയ്തത്.
റാന്നി വട്ടാർകയത്ത് സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ പൊതുകിണർ മൂടിയതുമായി ബന്ധപ്പെട്ടതാണ് കേസ്.
സ്വകാര്യപുരയിടത്തിലൂടെ പട്ടികജാതി കുടുംബങ്ങൾ ഉപയോഗിച്ചുവന്ന വഴി അടച്ചതും കിണർ മൂടിയതുമായ സംഭവത്തിൽ ഹൈക്കോടതിയിൽ നല്കിയ മുൻകൂർ ജാമ്യാപേക്ഷയാണ് വിവാദമായിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് നേരത്തെ നൽകിയ മുൻകൂർ ജാമ്യം കോടതി റദ്ദാക്കിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് അഭിഭാഷകൻ കൈക്കൂലി വാങ്ങിയതായും ആക്ഷേപമുണ്ട്. കേസിലെ പബ്ലിക് പ്രോസിക്യൂട്ടർ വാദത്തിനിടെ നിശബ്ദത പാലിച്ചുവെന്ന ആക്ഷേപവുമായി പരാതിക്കാരായ ദളിത് കുടുംബങ്ങൾ ഹൈക്കോടതി രജിസ്ട്രാർക്ക് പരാതിയും നൽകിയിട്ടുണ്ട്.
കേസിലെ പ്രധാന പ്രതിയെന്ന് ആരോപിച്ചിട്ടുള്ള ബൈജു സെബാസ്റ്റ്യനുമായി ബന്ധപ്പെട്ട മുൻകൂർ ജാമ്യഹർജിയാണ് വിവാദമായത്.
റാന്നി വട്ടാർകയത്ത് സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ പൊതുകിണർ മൂടിയതുമായി ബന്ധപ്പെട്ടതാണ് കേസ്.
സ്വകാര്യപുരയിടത്തിലൂടെ പട്ടികജാതി കുടുംബങ്ങൾ ഉപയോഗിച്ചുവന്ന വഴി അടച്ചതും കിണർ മൂടിയതുമായ സംഭവത്തിൽ ഹൈക്കോടതിയിൽ നല്കിയ മുൻകൂർ ജാമ്യാപേക്ഷയാണ് വിവാദമായിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് നേരത്തെ നൽകിയ മുൻകൂർ ജാമ്യം കോടതി റദ്ദാക്കിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് അഭിഭാഷകൻ കൈക്കൂലി വാങ്ങിയതായും ആക്ഷേപമുണ്ട്. കേസിലെ പബ്ലിക് പ്രോസിക്യൂട്ടർ വാദത്തിനിടെ നിശബ്ദത പാലിച്ചുവെന്ന ആക്ഷേപവുമായി പരാതിക്കാരായ ദളിത് കുടുംബങ്ങൾ ഹൈക്കോടതി രജിസ്ട്രാർക്ക് പരാതിയും നൽകിയിട്ടുണ്ട്.
കേസിലെ പ്രധാന പ്രതിയെന്ന് ആരോപിച്ചിട്ടുള്ള ബൈജു സെബാസ്റ്റ്യനുമായി ബന്ധപ്പെട്ട മുൻകൂർ ജാമ്യഹർജിയാണ് വിവാദമായത്.