മൂന്നാർ: മൂന്നാറിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്ന ടിടിസി വിദ്യാർഥിനിയെ യുവാവ് വെട്ടി പരിക്കേൽപ്പിച്ചു. പാലക്കാട് കോഴിപ്പാറ ഇട്ടിപുരത്ത് വീട്ടിൽ ആൽബർട്ടിന്റെ മകൾ പ്രിൻസി (20)യെയാണ് വെട്ടി പരിക്കേൽപ്പിച്ചത്. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ യുവതിയെ മൂന്നാർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതി പാലക്കാട് സ്വദേശി ആൽബിൻ (31) ആക്രമിച്ച ശേഷം ഓടി രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം ആറോടെയാണ് സംഭവം. പഴയ മൂന്നാർ സ്കൂളിൽ പഠിക്കുന്ന പ്രിൻസി സ്കൂൾ കഴിഞ്ഞു താമസസ്ഥലമായ നിർമല ഹോസ്റ്റലിലേക്കു പോകുംവഴി സീ സെവൻ ഹോട്ടലിനു സമീപത്തായിരുന്നു ആക്രമണം.
ഇരുവരും ഒരേ നാട്ടുകാരാണ്. കുറച്ചു നാളുകൾക്കു മുന്പു ആൽബിൻ ആൻസിയോടു പ്രണയാഭ്യർഥന നടത്തിയതായി പറയുന്നു. എന്നാൽ, ആൻസി വിസമ്മതിച്ചു. ഇതിനിടെ, ടിടിസി പഠനത്തിനായി ആൻസി മൂന്നാറിലെത്തി. ഇതിനിടെ, ഫോണ് നന്പർ സംഘടിപ്പിച്ച് ആൽബിൻ ശല്യം ചെയ്യൽ തുടർന്നതായി പറയുന്നു.
കഴിഞ്ഞ ദിവസം ആൽബിന്റെ ഫോണ് നന്പർ യുവതി ബ്ലോക്ക് ചെയ്തു. തുടർന്നാണ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ ആൻസി പഠിക്കുന്ന സ്കൂൾ മനസിലാക്കി പ്രതി മൂന്നാറിലെത്തിയത്.
സ്കൂൾ കഴിയുന്നതുവരെ കാത്തുനിന്നപ്രതി ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ചു വെട്ടുകയായിരുന്നു. നാട്ടുകാരാണ് യുവതിയെ മൂന്നാർ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. പ്രതിക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചു.
പ്രതി പാലക്കാട് സ്വദേശി ആൽബിൻ (31) ആക്രമിച്ച ശേഷം ഓടി രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം ആറോടെയാണ് സംഭവം. പഴയ മൂന്നാർ സ്കൂളിൽ പഠിക്കുന്ന പ്രിൻസി സ്കൂൾ കഴിഞ്ഞു താമസസ്ഥലമായ നിർമല ഹോസ്റ്റലിലേക്കു പോകുംവഴി സീ സെവൻ ഹോട്ടലിനു സമീപത്തായിരുന്നു ആക്രമണം.
ഇരുവരും ഒരേ നാട്ടുകാരാണ്. കുറച്ചു നാളുകൾക്കു മുന്പു ആൽബിൻ ആൻസിയോടു പ്രണയാഭ്യർഥന നടത്തിയതായി പറയുന്നു. എന്നാൽ, ആൻസി വിസമ്മതിച്ചു. ഇതിനിടെ, ടിടിസി പഠനത്തിനായി ആൻസി മൂന്നാറിലെത്തി. ഇതിനിടെ, ഫോണ് നന്പർ സംഘടിപ്പിച്ച് ആൽബിൻ ശല്യം ചെയ്യൽ തുടർന്നതായി പറയുന്നു.
കഴിഞ്ഞ ദിവസം ആൽബിന്റെ ഫോണ് നന്പർ യുവതി ബ്ലോക്ക് ചെയ്തു. തുടർന്നാണ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ ആൻസി പഠിക്കുന്ന സ്കൂൾ മനസിലാക്കി പ്രതി മൂന്നാറിലെത്തിയത്.
സ്കൂൾ കഴിയുന്നതുവരെ കാത്തുനിന്നപ്രതി ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ചു വെട്ടുകയായിരുന്നു. നാട്ടുകാരാണ് യുവതിയെ മൂന്നാർ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. പ്രതിക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചു.