കാഞ്ഞിരപ്പള്ളി: സകലരും വിശുദ്ധിയിലേക്കു വിളിക്കപ്പെട്ടിരിക്കുന്നുവെന്ന വിശ്വാസബോധ്യത്തില്‍ മഹനീയമായ സുവിശേഷ സാക്ഷ്യം നൽകുവാന് ദൈവദാസന് ബ്രദര്‍ ഫോര്‍ത്തുനാത്തൂസിന് കഴിഞ്ഞുവെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. ദൈവദാസന് ഫോര്‍ത്തുനാത്തൂസ് തന് ഹേയ്സറിനെ വിശുദ്ധ പദവിയിലേക്കുയര്‍ത്തുന്ന നാമകരണ നടപടികളുടെ രൂപതാ തല സമാപനത്തോടനുബന്ധിച്ച് സന്ദേശം നൽകുകയായിരുന്നു മാര്‍ ജോസ് പുളിക്കല്‍.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ മാര്‍ മാത്യു അറയ്ക്കലിന്റെ മുഖ്യകാര്‍മികത്വത്തിലുള്ള വിശുദ്ധ കുര്‍ബാനയോടെ നടപടിക്രമങ്ങള്‍ ആരംഭിച്ചു. തുടര്‍ന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിന്റെ അധ്യക്ഷതയില്‍ കാഞ്ഞിരപ്പള്ളി പാസ്റ്ററല്‍ സെന്റര്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഔദ്യോഗിക സമാപന കര്‍മം നടത്തി. ഇതിനോടനുബന്ധിച്ച് വിദഗ്ധരടങ്ങുന്ന നാമകരണ കോടതിയുടെയും ദൈവശാസ്ത്ര ചരിത്ര കമ്മീഷനുകളുടെയും റിപ്പോര്‍ട്ടും അനുബന്ധ രേഖകളും റോമിലേക്ക് അയയ്ക്കുന്നതിനായി സമര്‍പ്പിച്ചു.
നിത്യ സമ്മാനത്തിനായി 2005ല്‍ വിളിക്കപ്പെട്ട ബ്രദര്‍ ഫോര്‍ത്തുനാത്തുസിനെ 2014 നവംബര്‍ 22ന് കട്ടപ്പന ഫൊറോന പള്ളിയില്‍ വച്ച് രൂപതാധ്യക്ഷനായിരുന്ന മാര്‍ മാത്യു അറയ്ക്കല്‍ ദൈവദാസനായി പ്രഖ്യാപിക്കുകയും രൂപത തല നടപടിക്രമങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു.
നാമകരണ കോടതി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് 2022 ഡിസംബര്‍ 15ന് കട്ടപ്പന സെന്റ് ജോണ്‍ ഓഫ് ഗോഡ്സ് ബ്രദേഴ്സ് സെമിത്തേരിയിലെ കബറിടം തുറന്ന് മെഡിക്കല്‍ ഫോറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ ഭൗതികാവശിഷ്ടം പരിശോധിച്ച് സെന്റ് ജോണ്‍ ഓഫ് ഗോഡ് ബ്രദേഴ്സ് ചാപ്പലില്‍ പുനര്സംസ്കരിച്ചു.
ജര്‍മനിയിലെ ബര്‍ലിനില്‍ 1918ല്‍ ജനിച്ച ബ്രദര്‍ ഫോര്‍ത്തുനാത്തൂസ് 1936ല്‍ ഓര്‍ഡര്‍ ഓഫ് സെന്റ് ജോണ്‍ ഓഫ് ഗോഡ് സന്യാസ സമൂഹാംഗമായി വ്രതവാഗ്ദാനം ചെയ്തു. 1969ല്‍ കട്ടപ്പനയിലെത്തിയ ബ്രദര്‍ രോഗീ ശുശ്രൂഷയ്ക്കായി ഡിസ്പെന്‍സറി ആരംഭിച്ചു.
പ്രസ്തുത ഡിസ്പെന്‍സറി സെന്റ് ജോണ്‍സ് ആശുപത്രിയായി പിന്നീട് വളര്‍ന്നു. വേദനയനുഭവിക്കുന്നവരുള്‍പ്പെടെയുള്ള സഹോദരങ്ങളില്‍ ദൈവസാന്നിധ്യം തിരിച്ചറിഞ്ഞ് ശുശ്രൂഷിച്ച ബ്രദര്‍ ഫോര്‍ത്തുനാത്തൂസ് അനേകര്‍ക്ക് ആശ്വാസമായി.
അഗതികള്‍ക്കും അശരണര്‍ക്കും സ്നേഹസാന്ത്വനമാകുവാന്‍ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് ജോണ്‍ ഓഫ് ഗോഡ് സന്യാസിനി സമൂഹം 1977ല്‍ സ്ഥാപിച്ച ബ്രദര്‍ ഫോര്‍ത്തുനാത്തൂസിന്റെ ജീവിത മാതൃക അനേകര്‍ക്ക് പ്രചോദനമേകുന്നു.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ മാര്‍ മാത്യു അറയ്ക്കലിന്റെ മുഖ്യകാര്‍മികത്വത്തിലുള്ള വിശുദ്ധ കുര്‍ബാനയോടെ നടപടിക്രമങ്ങള്‍ ആരംഭിച്ചു. തുടര്‍ന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിന്റെ അധ്യക്ഷതയില്‍ കാഞ്ഞിരപ്പള്ളി പാസ്റ്ററല്‍ സെന്റര്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഔദ്യോഗിക സമാപന കര്‍മം നടത്തി. ഇതിനോടനുബന്ധിച്ച് വിദഗ്ധരടങ്ങുന്ന നാമകരണ കോടതിയുടെയും ദൈവശാസ്ത്ര ചരിത്ര കമ്മീഷനുകളുടെയും റിപ്പോര്‍ട്ടും അനുബന്ധ രേഖകളും റോമിലേക്ക് അയയ്ക്കുന്നതിനായി സമര്‍പ്പിച്ചു.
നിത്യ സമ്മാനത്തിനായി 2005ല്‍ വിളിക്കപ്പെട്ട ബ്രദര്‍ ഫോര്‍ത്തുനാത്തുസിനെ 2014 നവംബര്‍ 22ന് കട്ടപ്പന ഫൊറോന പള്ളിയില്‍ വച്ച് രൂപതാധ്യക്ഷനായിരുന്ന മാര്‍ മാത്യു അറയ്ക്കല്‍ ദൈവദാസനായി പ്രഖ്യാപിക്കുകയും രൂപത തല നടപടിക്രമങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു.
നാമകരണ കോടതി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് 2022 ഡിസംബര്‍ 15ന് കട്ടപ്പന സെന്റ് ജോണ്‍ ഓഫ് ഗോഡ്സ് ബ്രദേഴ്സ് സെമിത്തേരിയിലെ കബറിടം തുറന്ന് മെഡിക്കല്‍ ഫോറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ ഭൗതികാവശിഷ്ടം പരിശോധിച്ച് സെന്റ് ജോണ്‍ ഓഫ് ഗോഡ് ബ്രദേഴ്സ് ചാപ്പലില്‍ പുനര്സംസ്കരിച്ചു.
ജര്‍മനിയിലെ ബര്‍ലിനില്‍ 1918ല്‍ ജനിച്ച ബ്രദര്‍ ഫോര്‍ത്തുനാത്തൂസ് 1936ല്‍ ഓര്‍ഡര്‍ ഓഫ് സെന്റ് ജോണ്‍ ഓഫ് ഗോഡ് സന്യാസ സമൂഹാംഗമായി വ്രതവാഗ്ദാനം ചെയ്തു. 1969ല്‍ കട്ടപ്പനയിലെത്തിയ ബ്രദര്‍ രോഗീ ശുശ്രൂഷയ്ക്കായി ഡിസ്പെന്‍സറി ആരംഭിച്ചു.
പ്രസ്തുത ഡിസ്പെന്‍സറി സെന്റ് ജോണ്‍സ് ആശുപത്രിയായി പിന്നീട് വളര്‍ന്നു. വേദനയനുഭവിക്കുന്നവരുള്‍പ്പെടെയുള്ള സഹോദരങ്ങളില്‍ ദൈവസാന്നിധ്യം തിരിച്ചറിഞ്ഞ് ശുശ്രൂഷിച്ച ബ്രദര്‍ ഫോര്‍ത്തുനാത്തൂസ് അനേകര്‍ക്ക് ആശ്വാസമായി.
അഗതികള്‍ക്കും അശരണര്‍ക്കും സ്നേഹസാന്ത്വനമാകുവാന്‍ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് ജോണ്‍ ഓഫ് ഗോഡ് സന്യാസിനി സമൂഹം 1977ല്‍ സ്ഥാപിച്ച ബ്രദര്‍ ഫോര്‍ത്തുനാത്തൂസിന്റെ ജീവിത മാതൃക അനേകര്‍ക്ക് പ്രചോദനമേകുന്നു.