തിരുവനന്തപുരം: മന്ത്രിമാർ നൽകിയ ഉറപ്പുകൾ മാസങ്ങൾ കഴിഞ്ഞിട്ടും നടപ്പിലാക്കാത്ത സാഹചര്യത്തിൽ കരാറുകാർ പ്രത്യക്ഷ സമരത്തിലേക്കു നീങ്ങുന്നു. ഫെബ്രുവരി എട്ടിന് നിയമസഭാ മാർച്ച് നടത്തും. 10 മുതൽ പണികൾ നിർത്തി വയ്ക്കും. അന്നു മുതൽ ടെൻഡറുകൾ ബഹിഷ്കരിക്കും.
ധനമന്ത്രി, പൊതുമരാമത്ത് മന്ത്രി, തദ്ദേശസ്വയംഭരണമന്ത്രി എന്നിവരുമായി സർക്കാർ കരാറുകാരുടെ ഏകോപനസമിതി ഉണ്ടാക്കിയ ഒത്തുതീർപ്പു വ്യവസ്ഥകളുമായി ബന്ധപ്പെട്ട ഉത്തരവുകൾ ഇറങ്ങിയിട്ടില്ല.
മന്ത്രിമാരുടെ വാഗ്ദാനമനുസരിച്ച് ലൈസൻസിന്റെ കാലാവധി മൂന്നിൽനിന്ന് അഞ്ചു വർഷമാക്കിയെങ്കിലും അതിന്റെ മറവിൽ സെക്യൂരിറ്റിയും ലൈസൻസ് ഫീസും മൂന്നിരട്ടിയാക്കി. നിർമാണ വസ്തുക്കളുടെ വിലയിൽ 60 ശതമാനം വരെ വർധനയുണ്ട്.
ഏകോപനസമിതി ഭാരവാഹികളായ മോൻസ് ജോസഫ് എംഎൽഎ, വി. ജോയി എംഎൽഎ, നജീബ് മണ്ണേൽ, വർഗീസ് കണ്ണന്പള്ളി, സണ്ണി ചെന്നിക്കര, കെ.ജെ. വർഗീസ്, പോൾ ടി. മാത്യു, ആർ. രാധാകൃഷ്ണൻ എന്നിവരാണു സമരപരിപാടികൾ അറിയിച്ചത്.
ധനമന്ത്രി, പൊതുമരാമത്ത് മന്ത്രി, തദ്ദേശസ്വയംഭരണമന്ത്രി എന്നിവരുമായി സർക്കാർ കരാറുകാരുടെ ഏകോപനസമിതി ഉണ്ടാക്കിയ ഒത്തുതീർപ്പു വ്യവസ്ഥകളുമായി ബന്ധപ്പെട്ട ഉത്തരവുകൾ ഇറങ്ങിയിട്ടില്ല.
മന്ത്രിമാരുടെ വാഗ്ദാനമനുസരിച്ച് ലൈസൻസിന്റെ കാലാവധി മൂന്നിൽനിന്ന് അഞ്ചു വർഷമാക്കിയെങ്കിലും അതിന്റെ മറവിൽ സെക്യൂരിറ്റിയും ലൈസൻസ് ഫീസും മൂന്നിരട്ടിയാക്കി. നിർമാണ വസ്തുക്കളുടെ വിലയിൽ 60 ശതമാനം വരെ വർധനയുണ്ട്.
ഏകോപനസമിതി ഭാരവാഹികളായ മോൻസ് ജോസഫ് എംഎൽഎ, വി. ജോയി എംഎൽഎ, നജീബ് മണ്ണേൽ, വർഗീസ് കണ്ണന്പള്ളി, സണ്ണി ചെന്നിക്കര, കെ.ജെ. വർഗീസ്, പോൾ ടി. മാത്യു, ആർ. രാധാകൃഷ്ണൻ എന്നിവരാണു സമരപരിപാടികൾ അറിയിച്ചത്.