കൊച്ചി: സ്വര്‍ണത്തിന്റെ ഡിമാൻഡ് വാര്‍ഷികാടിസ്ഥാനത്തില്‍ 18 ശതമാനം വര്‍ധിച്ച് 4741 ടണ്ണില്‍ എത്തിയതായി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിൽ. സെന്‍ട്രല്‍ ബാങ്കുകളുടെ വാര്‍ഷിക ഡിമാൻഡ് മുന്‍ വര്‍ഷത്തെ 450 ടണില്‍ നിന്ന് ഇരട്ടിയിലേറെ വര്‍ധിച്ച് 1136 ടണ്ണിലെത്തിയതായും കൗൺസിലിന്റെ 2022-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
നിക്ഷേപ മേഖലയിലെ ഡിമാൻഡ് പത്തു ശതമാനമാണു വര്‍ധിച്ചത്. ഓവര്‍ ദി കൗണ്ടര്‍ ഒഴിവാക്കിയുള്ള കണക്കുകളാണിത്. ആഭരണ രംഗത്തെ ഡിമാൻഡ് മൂന്നു ശതമാനം ഇടിഞ്ഞ് 2086 ടണ്ണിലും എത്തി.
ഇതേ സമയം ഇന്ത്യയിലെ സ്വര്‍ണ ഡിമാൻഡ് 2021-ലെ 797.3 ടണ്ണിനെ അപേക്ഷിച്ച് 2022-ല്‍ 774 ടണ്‍ ആയിരുന്നു. ആഭരണങ്ങളുടെ ഡിമാൻഡ് രണ്ടു ശതമാനം ഇടിഞ്ഞ് 600.4 ടണ്ണിലുമെത്തി. ഇന്ത്യയിലെ സ്വര്‍ണ നിക്ഷേപ രംഗത്തെ ഡിമാൻഡ് ഏഴു ശതമാനം ഇടിഞ്ഞ് 173.6 ടണ്ണായി.
നിക്ഷേപ മേഖലയിലെ ഡിമാൻഡ് പത്തു ശതമാനമാണു വര്‍ധിച്ചത്. ഓവര്‍ ദി കൗണ്ടര്‍ ഒഴിവാക്കിയുള്ള കണക്കുകളാണിത്. ആഭരണ രംഗത്തെ ഡിമാൻഡ് മൂന്നു ശതമാനം ഇടിഞ്ഞ് 2086 ടണ്ണിലും എത്തി.
ഇതേ സമയം ഇന്ത്യയിലെ സ്വര്‍ണ ഡിമാൻഡ് 2021-ലെ 797.3 ടണ്ണിനെ അപേക്ഷിച്ച് 2022-ല്‍ 774 ടണ്‍ ആയിരുന്നു. ആഭരണങ്ങളുടെ ഡിമാൻഡ് രണ്ടു ശതമാനം ഇടിഞ്ഞ് 600.4 ടണ്ണിലുമെത്തി. ഇന്ത്യയിലെ സ്വര്‍ണ നിക്ഷേപ രംഗത്തെ ഡിമാൻഡ് ഏഴു ശതമാനം ഇടിഞ്ഞ് 173.6 ടണ്ണായി.