+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിദ്വേഷത്തിന്‍റെ രാഷ്‌ട്രീയം വളർത്തി അധികാരം നിലനിർത്താൻ മോദിയുടെ ശ്രമം: എ.കെ. ആന്‍റണി

തിരുവനന്തപുരം: രാജ്യത്ത് വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും രാഷ‌്ട്രീയം വളർത്തി അധികാരം നിലനിർത്താനാണു
വിദ്വേഷത്തിന്‍റെ രാഷ്‌ട്രീയം വളർത്തി അധികാരം നിലനിർത്താൻ മോദിയുടെ ശ്രമം: എ.കെ. ആന്‍റണി
തിരുവനന്തപുരം: രാജ്യത്ത് വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും രാഷ‌്ട്രീയം വളർത്തി അധികാരം നിലനിർത്താനാണു മോദി ഭരണകൂടം ശ്രമിക്കുന്നതെന്നു കോണ്‍ഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ. ആന്‍റണി.

മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിന്‍റെ ഭാഗമായി കെപിസിസിയിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്‍റെ ഐക്യവും ബഹുസ്വരതയും അഖണ്ഡതയും സംരക്ഷിക്കുന്നതിനാണു രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തിയത്. ജാതി, മതം, വർഗം, വർണം എന്നീ വ്യത്യാസങ്ങളില്ലാതെ എല്ലാവരെയും ചേർത്തു സ്നേഹത്തിന്‍റെയും സൗഹാർദത്തിന്‍റെയും സന്ദേശം പകർന്ന് അവരിൽ ഒരാളായാണ് അദ്ദേഹം ഇന്ത്യയെ കണ്ടെത്താനുള്ള ദൗത്യത്തിന്‍റെ ഒന്നാംഘട്ടം പൂർത്തിയാക്കിയത്. വർഗീയ ശക്തികളെ ജനാധിപത്യ രീതിയിൽ അധികാരത്തിൽ നിന്നും തൂത്തെറിയാനുള്ള രണ്ടാംഘട്ടത്തിന്‍റെ തുടക്കം കൂടിയാണ് ഭാരത് ജോഡോ യാത്രയുടെ സമാപനം. അത് പൂർത്തിയാക്കുന്പോഴാണ് നമ്മുടെ ലക്ഷ്യം പൂർണമായി വിജയിക്കുന്നത്.

വിവിധ ഘട്ടത്തിൽ കോണ്‍ഗ്രസിൽ നിന്നും അകന്നു പോയവരെയും മറ്റു രാ‌‌‌ഷ‌്ട്രീയ ലക്ഷ്യങ്ങളില്ലാത്തവരെയും ഒപ്പം നിർത്തണം. വിശാല ജനാധിപത്യ ഐക്യത്തിനാണ് ഭാരത് ജോഡോ യാത്രയിലൂടെ കോണ്‍ഗ്രസ് ശ്രമിച്ചത്. ഭാരത് ജോഡോ യാത്രയിൽ നിന്നും അകലം പാലിച്ചവർ ഭാവിയിൽ ഒപ്പം ചേരുമെന്നാണ് പ്രതീക്ഷയെന്നും എ.കെ. ആന്‍റണി പറഞ്ഞു.