തൃശൂർ: പോളണ്ടിൽ മലയാളിയെ കുത്തിക്കൊന്ന കേസിൽ നാലു ജോർജിയൻ പൗരന്മാർ അറസ്റ്റിൽ. അറസ്റ്റ് വിവരം പോളിഷ് പോലീസ് ഇന്ത്യൻ എംബസിയെ അറിയിച്ചു. ജോർജിയൻ പൗരന്മാരുമായുള്ള വാക്കുതർക്കത്തിനിടെയാണ് സൂരജിനു കുത്തേറ്റത്.
മലയാളി യുവാക്കളും ജോർജിയൻ പൗരന്മാരും തമ്മിൽ തർക്കമുണ്ടാവുകയും സൂരജ് പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെ കുത്തേൽക്കുകയുമായിരുന്നെന്ന് സുഹൃത്തുക്കൾ നാട്ടിൽ അറിയിച്ചിരുന്നു. പോളണ്ടിലുള്ള മലയാളികളാണു സൂരജിന്റെ ഒല്ലൂരിലെ സുഹൃത്തുക്കളെ മരണവിവരം അറിയിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നായിരുന്നു കൈമാറിയ വിവരം.
ശനിയാഴ്ച വൈകുന്നേരമാണ് വീട്ടിലേക്ക് അവസാനമായി വിളിച്ചത്. സൂരജിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങി.
സൂരജിന്റെ വീട് മന്ത്രി കെ. രാജൻ സന്ദർശിച്ചു. ചിറ്റിശേരി സ്മരണ ജംഗ്ഷനിൽ സ്മരണ ഓട്ടുകന്പനിക്കു സമീപമുള്ള വീട്ടിലെത്തിയ മന്ത്രി രാജൻ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ക്രമീകരണമുണ്ടാക്കുമെന്നു മന്ത്രി പറഞ്ഞു.
മലയാളി യുവാക്കളും ജോർജിയൻ പൗരന്മാരും തമ്മിൽ തർക്കമുണ്ടാവുകയും സൂരജ് പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെ കുത്തേൽക്കുകയുമായിരുന്നെന്ന് സുഹൃത്തുക്കൾ നാട്ടിൽ അറിയിച്ചിരുന്നു. പോളണ്ടിലുള്ള മലയാളികളാണു സൂരജിന്റെ ഒല്ലൂരിലെ സുഹൃത്തുക്കളെ മരണവിവരം അറിയിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നായിരുന്നു കൈമാറിയ വിവരം.
ശനിയാഴ്ച വൈകുന്നേരമാണ് വീട്ടിലേക്ക് അവസാനമായി വിളിച്ചത്. സൂരജിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങി.
സൂരജിന്റെ വീട് മന്ത്രി കെ. രാജൻ സന്ദർശിച്ചു. ചിറ്റിശേരി സ്മരണ ജംഗ്ഷനിൽ സ്മരണ ഓട്ടുകന്പനിക്കു സമീപമുള്ള വീട്ടിലെത്തിയ മന്ത്രി രാജൻ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ക്രമീകരണമുണ്ടാക്കുമെന്നു മന്ത്രി പറഞ്ഞു.