ഒല്ലൂർ (തൃശൂർ): ജോർജിയൻ പൗരന്മാരുമായുള്ള തർക്കത്തിനിടെ പോളണ്ടിൽ മലയാളി യുവാവ് കുത്തേറ്റു മരിച്ചു.
ഒല്ലൂർ എടക്കുന്നി ഇഎസ്ഐക്കു സമീപം മൂത്തേടത്തു മുരളീധരന്റെ മകൻ സൂരജ് (23) ആണു മരിച്ചത്. സൂരജിനൊപ്പമുണ്ടായിരുന്ന നാലു മലയാളികൾക്കു കുത്തേറ്റു.
സ്വകാര്യ കന്പനിയിലെ സൂപ്പർവൈസറായി അഞ്ചുമാസം മുന്‍പാണു പോളണ്ടിലേക്കു പോയത്. സുഹൃത്തുക്കളാണു മരണ വിവരം ബന്ധുക്കളെ അറിയിച്ചത്. പോളണ്ടിലെ ഇന്ത്യൻ എംബസിയും വിവരം സ്ഥിരീകരിച്ചു. ആഷിഖ് എന്ന സുഹൃത്താണു വിവരം വീട്ടിലേക്കറിയിച്ചതെന്നും വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടെന്നും സൂരജിന്റെ കൂട്ടുകാർ പറഞ്ഞു. സൂരജിന്റെ നെഞ്ചിനും കഴുത്തിനുമാണു കുത്തേറ്റത്. പരിക്കേറ്റ മറ്റൊരു മലയാളിയെ ശസ്ത്രക്രിയയ്ക്കു പ്രവേശിപ്പിച്ചു. സീഡ്ക് എന്ന സ്ഥലത്തെ സർക്കാർ ആശുപത്രിയിലാണു മൃതദേഹം.
പ്രതികളായ ജോർജിയൻ പൗരന്മാർക്കായി തെരച്ചിൽ ആരംഭിച്ചെന്നാണു വിവരം. മൃതദേഹം നാട്ടിലെത്തിക്കാൻ വീട്ടുകാർ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഫെബ്രുവരി പത്തിനുള്ളിൽ മൃതദേഹം നാട്ടിലെത്തുമെന്നാണു കരുതുന്നത്. അമ്മ: സന്ധ്യ. സഹോദരി: സൗമ്യ.
ഒല്ലൂർ എടക്കുന്നി ഇഎസ്ഐക്കു സമീപം മൂത്തേടത്തു മുരളീധരന്റെ മകൻ സൂരജ് (23) ആണു മരിച്ചത്. സൂരജിനൊപ്പമുണ്ടായിരുന്ന നാലു മലയാളികൾക്കു കുത്തേറ്റു.
സ്വകാര്യ കന്പനിയിലെ സൂപ്പർവൈസറായി അഞ്ചുമാസം മുന്‍പാണു പോളണ്ടിലേക്കു പോയത്. സുഹൃത്തുക്കളാണു മരണ വിവരം ബന്ധുക്കളെ അറിയിച്ചത്. പോളണ്ടിലെ ഇന്ത്യൻ എംബസിയും വിവരം സ്ഥിരീകരിച്ചു. ആഷിഖ് എന്ന സുഹൃത്താണു വിവരം വീട്ടിലേക്കറിയിച്ചതെന്നും വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടെന്നും സൂരജിന്റെ കൂട്ടുകാർ പറഞ്ഞു. സൂരജിന്റെ നെഞ്ചിനും കഴുത്തിനുമാണു കുത്തേറ്റത്. പരിക്കേറ്റ മറ്റൊരു മലയാളിയെ ശസ്ത്രക്രിയയ്ക്കു പ്രവേശിപ്പിച്ചു. സീഡ്ക് എന്ന സ്ഥലത്തെ സർക്കാർ ആശുപത്രിയിലാണു മൃതദേഹം.
പ്രതികളായ ജോർജിയൻ പൗരന്മാർക്കായി തെരച്ചിൽ ആരംഭിച്ചെന്നാണു വിവരം. മൃതദേഹം നാട്ടിലെത്തിക്കാൻ വീട്ടുകാർ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഫെബ്രുവരി പത്തിനുള്ളിൽ മൃതദേഹം നാട്ടിലെത്തുമെന്നാണു കരുതുന്നത്. അമ്മ: സന്ധ്യ. സഹോദരി: സൗമ്യ.