കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: സംസ്ഥാന ഭവനനിർമാണ ബോർഡ് പിരിച്ചുവിടാനുള്ള ചീഫ് സെക്രട്ടറിയുടെ മിനിറ്റ്സ് വിവാദത്തിൽ ഇടപെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ.
ഭവനനിർമാണ ബോർഡ് പിരിച്ചുവിടേണ്ടതില്ലെന്നു നിർദേശിച്ച മുഖ്യമന്ത്രി, ഇതുമായി ബന്ധപ്പെട്ട മിനിറ്റ്സ് തിരുത്താൻ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയിയ്ക്കു നിർദേശം നൽകി. ഭവനനിർമാണ ബോർഡ് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാനും റവന്യു വകുപ്പിനു മുഖ്യമന്ത്രി അനുമതി നൽകി.
ഭവനനിർമാണ ബോർഡ് പിരിച്ചുവിടാൻ നിർദേശിക്കുന്ന ചീഫ് സെക്രട്ടറിയുടെ യോഗത്തിന്റെ മിനിറ്റ്സ് അടക്കം തിരുത്തൽ വരുത്താൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടു ഹൗസിംഗ് ബോർഡിന്റെ ചുമതലയുള്ള മന്ത്രി കെ. രാജൻ, മുഖ്യമന്ത്രിക്കു നൽകിയ ഫയലിലാണു നിർദേശമുള്ളത്. മിനിറ്റ്സ് തിരുത്തണമെന്നു റവന്യു മന്ത്രി നേരത്തെ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും മാറ്റം വരുത്താൻ അദ്ദേഹം തയാറായില്ല. തുടർന്നു കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ ഇതേച്ചൊല്ലി റവന്യു മന്ത്രിയും ചീഫ് സെക്രട്ടറിയും തമ്മിൽ ഉരസിയിരുന്നു.
എൽഡിഎഫിൽ ചർച്ച ചെയ്തു ധാരണയിൽ എത്താതെ ഭവനനിർമാണ ബോർഡ് പിരിച്ചുവിടാനുള്ള ചീഫ് സെക്രട്ടറിയുടെ നിർദേശത്തിനെതിരേ മന്ത്രിസഭയിൽ കെ. രാജൻ ആഞ്ഞടിച്ചിരുന്നു. പിന്നാലെ, ഭവനനിർമാണ ബോർഡിന്റെ കുടിശിക പൂർണമായി നൽകണമെന്ന് ആവശ്യപ്പെട്ടുള്ള നിലപാടു കടുപ്പിക്കാൻ റവന്യു വകുപ്പു തീരുമാനിച്ചിരുന്നു. ഭവനനിർമാണ ബോർഡ് പിരിച്ചുവിടാനുള്ള ചീഫ് സെക്രട്ടറിയുടെ നിർദേശം സിപിഎം- സിപിഐ തർക്കത്തിനും വഴി വച്ചിരുന്നു.
ഇക്കാര്യങ്ങൾ കഴിഞ്ഞ ദിവസം ദീപിക റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണു മുഖ്യമന്ത്രിയുടെ ഇടപെടൽ. ദുർബല വിഭാഗങ്ങൾക്കുള്ള വായ്പാ കുടിശിക ഇനത്തിൽ സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ എഴുതിത്തള്ളിയ 243.16 കോടി രൂപ ഭവനനിർമാണ ബോർഡിന് സർക്കാർ നൽകാനുണ്ട്.
ആശ്വാസ് ഭവനനിർമാണം, ഫ്ളാറ്റ്- വാണിജ്യ സമുച്ചയങ്ങളുടെ നിർമാണം തുടങ്ങിയവയാണു നിലവിലുള്ള 126 ഏക്കർ ഭൂമിയിൽ നിർമിക്കാൻ ഉദ്ദേശിക്കുന്നത്.
പൊതുമേഖലാ സ്ഥാപനങ്ങൾ ഭവനനിർമാണ ബോർഡിന് നൽകാനുള്ള 7.5 കോടി രൂപയുടെ കുടിശികയുമായി ബന്ധപ്പെട്ടു ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറി വിളിച്ച സെക്രട്ടറിതല യോഗത്തിന്റെ മിനിറ്റ്സിലാണ് ഭവന നിർമാണ ബോർഡ് പിരിച്ചുവിടാനുള്ള നിർദേശം കടന്നു കൂടിയത്.
തിരുവനന്തപുരം: സംസ്ഥാന ഭവനനിർമാണ ബോർഡ് പിരിച്ചുവിടാനുള്ള ചീഫ് സെക്രട്ടറിയുടെ മിനിറ്റ്സ് വിവാദത്തിൽ ഇടപെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ.
ഭവനനിർമാണ ബോർഡ് പിരിച്ചുവിടേണ്ടതില്ലെന്നു നിർദേശിച്ച മുഖ്യമന്ത്രി, ഇതുമായി ബന്ധപ്പെട്ട മിനിറ്റ്സ് തിരുത്താൻ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയിയ്ക്കു നിർദേശം നൽകി. ഭവനനിർമാണ ബോർഡ് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാനും റവന്യു വകുപ്പിനു മുഖ്യമന്ത്രി അനുമതി നൽകി.
ഭവനനിർമാണ ബോർഡ് പിരിച്ചുവിടാൻ നിർദേശിക്കുന്ന ചീഫ് സെക്രട്ടറിയുടെ യോഗത്തിന്റെ മിനിറ്റ്സ് അടക്കം തിരുത്തൽ വരുത്താൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടു ഹൗസിംഗ് ബോർഡിന്റെ ചുമതലയുള്ള മന്ത്രി കെ. രാജൻ, മുഖ്യമന്ത്രിക്കു നൽകിയ ഫയലിലാണു നിർദേശമുള്ളത്. മിനിറ്റ്സ് തിരുത്തണമെന്നു റവന്യു മന്ത്രി നേരത്തെ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും മാറ്റം വരുത്താൻ അദ്ദേഹം തയാറായില്ല. തുടർന്നു കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ ഇതേച്ചൊല്ലി റവന്യു മന്ത്രിയും ചീഫ് സെക്രട്ടറിയും തമ്മിൽ ഉരസിയിരുന്നു.
എൽഡിഎഫിൽ ചർച്ച ചെയ്തു ധാരണയിൽ എത്താതെ ഭവനനിർമാണ ബോർഡ് പിരിച്ചുവിടാനുള്ള ചീഫ് സെക്രട്ടറിയുടെ നിർദേശത്തിനെതിരേ മന്ത്രിസഭയിൽ കെ. രാജൻ ആഞ്ഞടിച്ചിരുന്നു. പിന്നാലെ, ഭവനനിർമാണ ബോർഡിന്റെ കുടിശിക പൂർണമായി നൽകണമെന്ന് ആവശ്യപ്പെട്ടുള്ള നിലപാടു കടുപ്പിക്കാൻ റവന്യു വകുപ്പു തീരുമാനിച്ചിരുന്നു. ഭവനനിർമാണ ബോർഡ് പിരിച്ചുവിടാനുള്ള ചീഫ് സെക്രട്ടറിയുടെ നിർദേശം സിപിഎം- സിപിഐ തർക്കത്തിനും വഴി വച്ചിരുന്നു.
ഇക്കാര്യങ്ങൾ കഴിഞ്ഞ ദിവസം ദീപിക റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണു മുഖ്യമന്ത്രിയുടെ ഇടപെടൽ. ദുർബല വിഭാഗങ്ങൾക്കുള്ള വായ്പാ കുടിശിക ഇനത്തിൽ സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ എഴുതിത്തള്ളിയ 243.16 കോടി രൂപ ഭവനനിർമാണ ബോർഡിന് സർക്കാർ നൽകാനുണ്ട്.
ആശ്വാസ് ഭവനനിർമാണം, ഫ്ളാറ്റ്- വാണിജ്യ സമുച്ചയങ്ങളുടെ നിർമാണം തുടങ്ങിയവയാണു നിലവിലുള്ള 126 ഏക്കർ ഭൂമിയിൽ നിർമിക്കാൻ ഉദ്ദേശിക്കുന്നത്.
പൊതുമേഖലാ സ്ഥാപനങ്ങൾ ഭവനനിർമാണ ബോർഡിന് നൽകാനുള്ള 7.5 കോടി രൂപയുടെ കുടിശികയുമായി ബന്ധപ്പെട്ടു ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറി വിളിച്ച സെക്രട്ടറിതല യോഗത്തിന്റെ മിനിറ്റ്സിലാണ് ഭവന നിർമാണ ബോർഡ് പിരിച്ചുവിടാനുള്ള നിർദേശം കടന്നു കൂടിയത്.