തൊടുപുഴ: മുട്ടത്തെ ലോഡ്ജ് മുറിയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നു പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
തമിഴ്നാട് മാർത്താണ്ഡം സ്വദേശി യേശുദാസനെ (70) കൊലപ്പെടുത്തിയ കേസിൽ മുട്ടം വേണ്ടൻമാക്കൽ ഉല്ലാസിനെ(34)യാണ് മുട്ടം പോലീസ് അറസ്റ്റ് ചെയ്തത്. വ്യക്തിവൈരാഗ്യം മൂലമാണ് കൊലപാതകമെന്ന് ഇയാൾ പോലീസിനു മൊഴി നൽകി.
കഴിഞ്ഞ 23ന് രാവിലെയാണ് യേശുദാസനെ മുട്ടം പോലീസ് സ്റ്റേഷനു സമീപത്തെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയ്ക്കു പിന്നിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും പരിക്കേറ്റ നിലയിലാണ്
മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ മുറിയിൽനിന്നു വിഷക്കുപ്പികൾ ലഭിച്ചതിനാൽ ആത്മഹത്യയാണോ എന്ന സംശയത്തിലായിരുന്നു ആദ്യഘട്ടത്തിൽ പോലീസ്. എന്നാൽ, മരണത്തിൽ ദുരൂഹതയുള്ളതിനാൽ പോലീസ് വിശദമായ അന്വേഷണം നടത്തുകയായിരുന്നു. ഇതിനിടെ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും പ്രദേശവാസിയുമായ എൻ.കെ.ബിജു ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കു പരാതി നൽകി. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.
കഴിഞ്ഞ് 19ന് രാത്രി പത്തോടെ ഉല്ലാസ് ലോഡ്ജിലെത്തി യേശുദാസനെ മർദിച്ചതായി പോലീസ് പറഞ്ഞു. തലയിലേറ്റ പരിക്ക് മൂലം രക്തം കട്ടപിടിച്ചതാണ് മരണത്തിനു കാരണമായതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
വീട്ടുകാരുമായി അകന്നുകഴിയുന്ന യേശുദാസൻ 20 വർഷമായി മുട്ടത്തെ ലോഡ്ജിലാണ് താമസിക്കുന്നത്. മൃതദേഹം ബന്ധുക്കൾ ഏറ്റെടുക്കാത്തതിനാൽ തൊടുപുഴയിലെ പൊതുശ്മശാനത്തിൽ സംസ്കരിക്കും. അറസ്റ്റിലായ ഉല്ലാസിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
തമിഴ്നാട് മാർത്താണ്ഡം സ്വദേശി യേശുദാസനെ (70) കൊലപ്പെടുത്തിയ കേസിൽ മുട്ടം വേണ്ടൻമാക്കൽ ഉല്ലാസിനെ(34)യാണ് മുട്ടം പോലീസ് അറസ്റ്റ് ചെയ്തത്. വ്യക്തിവൈരാഗ്യം മൂലമാണ് കൊലപാതകമെന്ന് ഇയാൾ പോലീസിനു മൊഴി നൽകി.
കഴിഞ്ഞ 23ന് രാവിലെയാണ് യേശുദാസനെ മുട്ടം പോലീസ് സ്റ്റേഷനു സമീപത്തെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയ്ക്കു പിന്നിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും പരിക്കേറ്റ നിലയിലാണ്
മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ മുറിയിൽനിന്നു വിഷക്കുപ്പികൾ ലഭിച്ചതിനാൽ ആത്മഹത്യയാണോ എന്ന സംശയത്തിലായിരുന്നു ആദ്യഘട്ടത്തിൽ പോലീസ്. എന്നാൽ, മരണത്തിൽ ദുരൂഹതയുള്ളതിനാൽ പോലീസ് വിശദമായ അന്വേഷണം നടത്തുകയായിരുന്നു. ഇതിനിടെ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും പ്രദേശവാസിയുമായ എൻ.കെ.ബിജു ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കു പരാതി നൽകി. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.
കഴിഞ്ഞ് 19ന് രാത്രി പത്തോടെ ഉല്ലാസ് ലോഡ്ജിലെത്തി യേശുദാസനെ മർദിച്ചതായി പോലീസ് പറഞ്ഞു. തലയിലേറ്റ പരിക്ക് മൂലം രക്തം കട്ടപിടിച്ചതാണ് മരണത്തിനു കാരണമായതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
വീട്ടുകാരുമായി അകന്നുകഴിയുന്ന യേശുദാസൻ 20 വർഷമായി മുട്ടത്തെ ലോഡ്ജിലാണ് താമസിക്കുന്നത്. മൃതദേഹം ബന്ധുക്കൾ ഏറ്റെടുക്കാത്തതിനാൽ തൊടുപുഴയിലെ പൊതുശ്മശാനത്തിൽ സംസ്കരിക്കും. അറസ്റ്റിലായ ഉല്ലാസിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.