കാലടി: ദാമ്പത്യം തുടരാൻ താത്പര്യമില്ലെന്നറിയിച്ച ഭാര്യയെ ഭർത്താവു കൊലപ്പെടുത്തി.
കാഞ്ഞൂർ തട്ടാൻപടിയിലെ റബർതോട്ടത്തിൽ തമിഴ്നാട് തെങ്കാശി സ്വദേശിയായ രത്നവല്ലിയാണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ടു തമിഴ്നാട് സ്വദേശി മഹേഷ് കുമാറിനെ കാലടി പോലീസ് അറസ്റ്റു ചെയ്തു. ഇന്നലെ രാത്രി ഏഴിനും ഒന്പതിനും ഇടയിലായിരുന്നു കൊലപാതകമെന്നു പോലീസ് പറഞ്ഞു.
സ്വകാര്യവ്യക്തിയുടെ ജാതി തോട്ടത്തിൽ വച്ചു തുണി മുഖത്തമർത്തി ശ്വാസംമുട്ടിച്ചാണു കൊന്നത്. ഇതിനുശേഷം ഭാര്യയെ കാണ്മാനില്ലെന്നു പറഞ്ഞ് ഇയാൾ കാലടി പോലീസ് സ്റ്റേഷനിലെത്തി. സംശയം തോന്നിയ പോലീസ് ചോദ്യം ചെയ്തതിനെത്തുടർന്ന് ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. വർഷങ്ങൾക്കു മുന്പ് കാഞ്ഞൂരിൽ എത്തിയ മഹേഷ്കുമാർ എട്ടുവർഷം മുന്പാണു രത്നവല്ലിയെ വിവാഹം കഴിക്കുന്നത്. വാടകവീട്ടിൽ താമസിച്ചുവരികയായിരുന്ന ഇരുവരും തമ്മിൽ അടുത്തിടെ പ്രശ്നങ്ങൾ ആരംഭിച്ചു.
ദാമ്പത്യം തുടരാൻ തനിക്കു താത്പര്യമില്ലെന്ന് അറിയിച്ച രത്നവല്ലി ഓണാവധിക്കു സ്വദേശമായ തെങ്കാശിയിലേക്കു പോയി. കാലടിയിൽ വച്ചു പരിചയപ്പെട്ട സേലം സ്വദേശിയോടൊപ്പം പോവുകയാണെന്നും ബുദ്ധിമുട്ടിക്കരുതെന്നും ഇവർ മഹേഷ് കുമാറിനോടു പറഞ്ഞിരുന്നു.
പൊങ്കലിനു നാട്ടിൽ ചെന്ന മഹേഷ്കുമാർ രത്നവല്ലിയെ വീണ്ടും കാഞ്ഞൂരിലേക്ക് കൊണ്ടുവരികയായിരുന്നു. കാമുകനോടൊപ്പം പോകണമെന്ന ആവശ്യം ഉന്നയിച്ചതോടെ പ്രശ്നങ്ങൾ തുടങ്ങി. തുടർന്ന് ഇയാൾ ഭാര്യയെ റബർതോട്ടത്തിലേക്കു കൊണ്ടുപോവുകയും കൊലപ്പെടുത്തുകയുമായിരുന്നു. മഹേഷ് കുമാറിന്റെ മൂന്നാംവിവാഹമാണിത്.
ആദ്യവിവാഹത്തിൽ ഇയാൾക്ക് 20 വയസുള്ള ഒരു കുട്ടിയുണ്ട്. കാലടി പോലീസ് മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.
കാഞ്ഞൂർ തട്ടാൻപടിയിലെ റബർതോട്ടത്തിൽ തമിഴ്നാട് തെങ്കാശി സ്വദേശിയായ രത്നവല്ലിയാണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ടു തമിഴ്നാട് സ്വദേശി മഹേഷ് കുമാറിനെ കാലടി പോലീസ് അറസ്റ്റു ചെയ്തു. ഇന്നലെ രാത്രി ഏഴിനും ഒന്പതിനും ഇടയിലായിരുന്നു കൊലപാതകമെന്നു പോലീസ് പറഞ്ഞു.
സ്വകാര്യവ്യക്തിയുടെ ജാതി തോട്ടത്തിൽ വച്ചു തുണി മുഖത്തമർത്തി ശ്വാസംമുട്ടിച്ചാണു കൊന്നത്. ഇതിനുശേഷം ഭാര്യയെ കാണ്മാനില്ലെന്നു പറഞ്ഞ് ഇയാൾ കാലടി പോലീസ് സ്റ്റേഷനിലെത്തി. സംശയം തോന്നിയ പോലീസ് ചോദ്യം ചെയ്തതിനെത്തുടർന്ന് ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. വർഷങ്ങൾക്കു മുന്പ് കാഞ്ഞൂരിൽ എത്തിയ മഹേഷ്കുമാർ എട്ടുവർഷം മുന്പാണു രത്നവല്ലിയെ വിവാഹം കഴിക്കുന്നത്. വാടകവീട്ടിൽ താമസിച്ചുവരികയായിരുന്ന ഇരുവരും തമ്മിൽ അടുത്തിടെ പ്രശ്നങ്ങൾ ആരംഭിച്ചു.
ദാമ്പത്യം തുടരാൻ തനിക്കു താത്പര്യമില്ലെന്ന് അറിയിച്ച രത്നവല്ലി ഓണാവധിക്കു സ്വദേശമായ തെങ്കാശിയിലേക്കു പോയി. കാലടിയിൽ വച്ചു പരിചയപ്പെട്ട സേലം സ്വദേശിയോടൊപ്പം പോവുകയാണെന്നും ബുദ്ധിമുട്ടിക്കരുതെന്നും ഇവർ മഹേഷ് കുമാറിനോടു പറഞ്ഞിരുന്നു.
പൊങ്കലിനു നാട്ടിൽ ചെന്ന മഹേഷ്കുമാർ രത്നവല്ലിയെ വീണ്ടും കാഞ്ഞൂരിലേക്ക് കൊണ്ടുവരികയായിരുന്നു. കാമുകനോടൊപ്പം പോകണമെന്ന ആവശ്യം ഉന്നയിച്ചതോടെ പ്രശ്നങ്ങൾ തുടങ്ങി. തുടർന്ന് ഇയാൾ ഭാര്യയെ റബർതോട്ടത്തിലേക്കു കൊണ്ടുപോവുകയും കൊലപ്പെടുത്തുകയുമായിരുന്നു. മഹേഷ് കുമാറിന്റെ മൂന്നാംവിവാഹമാണിത്.
ആദ്യവിവാഹത്തിൽ ഇയാൾക്ക് 20 വയസുള്ള ഒരു കുട്ടിയുണ്ട്. കാലടി പോലീസ് മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.